Sunday, February 12, 2012

ഒരു തെയ്യക്കാലത്തിന്‍ ഓര്‍മ്മയ്ക്ക്‌

പുലരുവാന്‍ ഏഴര രാവുണ്ടായിരുന്നു
കിനാവുകള്‍ കാവലുണ്ടായിരുന്നു 
ഇടവും വലവും വിലക്കുകള്‍
വി ശ്വാസമില്ലായ്മയുടെ  കണ്ണുകള്‍ പായിച്ചു കൊണ്ട് 
ഞങ്ങളെ  അളന്നു കൊണ്ടിരുന്നു 
.വഴിമരങ്ങള്‍  വിഷാദ രോഗികളുടെ  പട്ടികയില്‍ 
സ്വന്തം  പൂക്കളുടെ പേരു ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു
അവയുടെ നൊമ്പരങ്ങളായാണ് പിന്നെ ഞങ്ങള്‍
പലതായി  പകുത്തതും ഒന്നായി നിറഞ്ഞതും.
യാത്രയില്‍  അന്ന്
പരസ്പരം പറഞ്ഞ തൊക്കെയും പകര്‍ത്തിയത്  മൌനം
പ്രണയ  നക്ഷത്രങ്ങളുടെ സഞ്ചാരങ്ങളില്‍ നിന്ന്
കളിയാട്ടത്തിന്‍റെ ഊരു കാഴ്ചകളിലേക്ക് 
  പുലരിയെ    കൈമാറുമ്പോള്‍  
ഹൃദയങ്ങളുടെ  കൊടിപ്പടം ഒന്നായിക്കഴിഞ്ഞിരുന്നു
അതുകൊണ്ട്  
തെയ്യക്കാലം  ചുവടു വയ്ക്കുമ്പോഴെല്ലാം
പിന്നോട്ട്  പായുന്ന വഴിമരങ്ങളിലെ  പൂവുകള്‍
തുറന്നു   വച്ച പ്രണയ പുസ്തകങ്ങള്‍...
മുന്നോട്ടുള്ള   പ്രാണ സഞ്ചാരങ്ങള്‍







 



















.


കലിയാട്ടം

മുഖത്ത് ദുരിതങ്ങളുടെ തീ വരകള്‍ നിറച്ച്
അവര്‍
ദൈവങ്ങ ളോട് മല്ലിടുകയായിരുന്നു .
അപ്പോഴേക്കും
അധികാരം തലയരിഞ്ഞ കൊയ്ത്ത് പാടങ്ങളില്‍ നിന്ന്
അടിമകള്‍ കുരുത്തുയര്‍ന്നു
അവരില്‍  മുട്ടാളന്മാരുടെ കൈകളില്‍
 നിറച്ചിട്ടും നിറയാത്ത ജന്മിപ്പറയുടെ കണ്ടിച്ച കഴുത്ത്
അവരില്‍  പെണ്ണുങ്ങളായവരുടെ നെഞ്ചിടങ്ങളില്‍
പറിച്ചെറിഞ്ഞ മുലകളുടെ  കരിഞ്ഞ ഓര്‍മ്മവട്ടം
തട്ടകങ്ങളില്‍  ഓടിക്കയറി അവര്‍ കണ്ണാടി നോക്കി 
മുള  കളുടെ കരുത്തു കണ്ടു
വെന്തു  മലര്‍ന്ന വിറകു കനലുകളില്‍ കുളിച്ചമര്‍ന്നു
ചെന്തെങ്ങുയരത്തില്‍ കൊടിമര ത്തുഞ്ചത്ത് പാറിക്കിടന്നു
നീണ്ട  ചോരച്ച നാവില്‍ നിന്ന് തിരിയാത്തതെന്തോ
ചരിത്രമായി   ചാറ്റി വീണു
പിന്നെ
 ചുമലുകളില്‍ കഥകളുടെ ഭാരം വഹിച്ച്
കറുത്ത  മനുഷ്യരുടെ മടക്കം
ഒരു  തെയ്യക്കാലത്തിന്‍  ചുവടു മാറ്റം .





















Wednesday, February 8, 2012

യാത്ര

തീ പിടിച്ചോടുന്ന സ്വപ്നങ്ങളുടെതാണ്
ഈ ഭ്രാന്തന്‍ ചിത .
നിന്ന് കത്തുകയും  വീണെരിയുകയും
വീണ്ടും വീണ്ടും ഉയിര്‍ ക്കുകയും ചെയ്യുന്ന
തിരുപ്പിറവി യാണ്  അവയുടെത്
കാരണം
ചിതയെന്നു കരുതിയത്‌
നിന്‍റെ ഹൃദയത്തിന്‍റെ ചുവപ്പായിരുന്നല്ലോ
ഒരുക്കങ്ങളില്ലാതെ
പുറപ്പാടില്ലാതെ എപ്പോഴും
ഞാന്‍  വന്നു ചേരുന്നിടം..



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...