Sunday, August 25, 2013

വിശ ക്കുന്ന മരപ്പാവകള്‍

രക്തമൊലിക്കുന്നുണ്ടായിരുന്നു
ചീകി മെനയുമ്പോഴും.
അതിനാല്‍ നനഞ്ഞ മേനിയുടെ
ഒളിവുകളെ കാണാനായില്ല

കരുണ ചൊല്ലി ഉറങ്ങിപ്പോയ
ജ്ഞാന വൃദ്ധന്റെ പടുതി യില്‍
കണ്ണുകള്‍ മുറുകി മരിച്ചി രുന്നു

അതിനാല്‍
നീന്തുന്ന മത്സ്യങ്ങളെയും കണ്ടില്ല

ഉടല്‍ പൊട്ടി പ്പുറപ്പെട്ട
നിലവിളികള്‍ അപ്പോഴും
നിലം പൊത്താത്തതിനാല്‍
ചൂളം കുത്തി പ്പൊങ്ങുന്ന
രഹസ്യങ്ങളെയും അറിഞ്ഞില്ല

വിശ പ്പിന്റെ വേരുകള്‍
വരിഞ്ഞു മുറുക്കിയ
വീണകളില്‍ നിന്ന്
ഒരേ പാകത്തിലുള്ള
അലര്‍ച്ചകള്‍

അവ ചിട്ടപ്പെടുത്തിയെടുക്കാന്‍
മൊത്തമായും ചില്ലറയായും വില്‍ക്കാന്‍
ഇനി
വേണ്ടത്
അടി വയറിന്‍റെ മിനുസത്തില്‍
ഒരു കവിത എന്ന്
ആരാണ്
പറഞ്ഞു നിര്‍ത്തിയത് ?

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...