Sunday, October 16, 2011

ജാലകം .

നിലാവിനെ ചുമലിലെടുക്കുകയായിരുന്നു ആകാശം .
ഭൂമിയുടെ ഇതളുകളില്‍ 
ഇണകളുടെ തയാറെടുപ്പില്‍ 
ഏറ്റവും പ്രണയാര്‍ദ്രമായ  ശവകുടീരങ്ങളില്‍ 
ദൂരവും തീരവും അറിയാത്ത സമുദ്രങ്ങളില്‍ 
കുഞ്ഞുങ്ങളുടെ കഥകളില്‍ 
ജലത്താല്‍ പൊള്ളിയ തൊണ്ടകളില്‍ 
ഒരു ഉറവയുടെ സ്വകാര്യതയില്‍ 
ഊര്‍ന്നിറങ്ങാന്‍ കൊതിച്ചപ്പോഴൊക്കെ 
ശാസിച്ചു ശ മിപ്പിക്കുകയായിരുന്നു  ആകാശം .
എന്നിട്ടും നിലാവ് പതറി വീഴുന്നു ......
ആകാശ ത്തിന്‍ നെഞ്ചിലെ ആരും കാണാത്ത --
ഒരു മേഘ പ്പഴുതിലൂടെ .....-

 . x

Sunday, October 9, 2011

ഉടമ്പടി

 എനിക്ക് 
മഞ്ഞു കനക്കുന്ന പര്‍വതങ്ങളിലെക്കും 
തിരകള്‍  നാ ളങ്ങളാകുന്ന കടലുകളിലേക്കും
യാത്ര പോകണമായിരുന്നു
അവന്‍റെ കൈകളില്‍ മയങ്ങി 
അതിരാവിലെ 
മുന്തിരിപ്പാടങ്ങളില്‍ ഉറക്കമുണ രണ മായിരുന്നു 
മെഴുതിരി വെളിച്ചത്തില്‍ 
സ്നേഹ ഗീതങ്ങളൊക്കെയും 
പാടി ത്തീര്‍ക്കണ മായിരുന്നു 
രാവില്‍ 
നക്ഷ്ത്രങ്ങളോട് മത്സരിച്ച്
ആകാശ ത്തെ കടം കൊള്ള ണ മായിരുന്നു
ഒടുവില്‍
 കിളികള്‍ ഒഴിഞ്ഞ ഒരു കൂട്
സന്ധ്യയുടെ ചില്ലയില്‍ ആരാണ്
കൊളുത്തിയിട്ടിരുന്നത്?
അവിടെ
അവന്‍റെ വാക്കുകളുടെയും  സ്വപ്നങ്ങളുടെയും
കമ്പിളി പ്പുതപ്പിനുള്ളില്‍
എന്നേ നിദ്രയാളുകയായിരുന്നു ഞാന്‍ !
സ്വയമറിയാതെ .....
പുലരിയില്‍
കടലായും കവിതയായും
എന്നേ
പിറവിയാളുകയായിരുന്നു ഞാന്‍
ആരുമറിയാതെ !





Saturday, October 1, 2011

പറഞ്ഞതൊന്നും മറന്നേക്കരുത് .


ആയതിനാല്‍ 
പ്രാര്‍ഥനയുടെ ചുമടുകള്‍ 
ഇവിടെ ആരും ഇറക്കി വയ്ക്കരുത് 
കരച്ചിലുകളുടെ കള്ളങ്ങളെ 
രീത്തുകള്‍ കൊണ്ട് അലങ്കരിക്കരുത് 
വെളിച്ചത്തും ഇരുട്ടത്തും ചെയ്തതിനെക്കുറിച്ച് 
അടക്കം പറയരുത് 
സൗഹൃദം ഭാവിച്ചിരുന്ന ശത്രുക്കള്‍ക്ക്
കസേര നല്‍കരുത് 
ശത്രുക്കള്‍ മടിച്ചു മടിച്ചു കടന്നു വന്നാല്‍ 
അവര്‍ക്ക് ഇരിപ്പിടം നല്‍കിയും കുടിക്കാന്‍ കൊടുത്തും സ്നേഹം കാ ട്ടാം
ഓര്‍ത്തു വച്ചോണം.
ഇതൊക്കെ കണ്ടും കേട്ടും ചത്തു കിടക്കുന്നോരെ 
പരസ്യമായി അപമാനിക്കാതിരിക്കാന്‍ . 
ആയതിനാല്‍ .
മരണാ നന്തര കസര്‍ത്തുകള്‍ ഒഴിവാക്കി ത്തരിക 
ജീവിതം കോരിയെടുക്കുന്ന ഒരു കവിത 
ചുണ്ടില്‍ ചേര്‍ത്ത് തരിക...
കണ്ണുകളുടെ വെളിച്ചത്തെ നുള്ളിയെടുത്ത് 
വേണ്ടുന്നവര്‍ക്ക് കൊടുക്കുക 
ഇനി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുവര്‍ക്കായി 
ഭൂമിലോകം വേണമെന്നുള്ളതിനാല്‍ ..
ഓര്‍മ്മയുടെ പരിസ്ഥിതി ബോര്‍ഡ്‌ എവിടെയെങ്കിലും  നാട്ടിപ്പോകുക ...
ഇത്രേയുള്ളൂ ...വാക്കിന്‍റെ ..............


Wednesday, September 28, 2011

സംസ്കരണം

വിളപ്പില്‍ ശാല.കുരീപ്പുഴ .വടവാതൂര്‍ 
മഹാജനങ്ങളെ .........
കവിത കുറിക്കാന്‍ തോന്നുന്നേരം 
ഞാന്‍  കത്തി രാകുന്നു 
എന്തെന്നാല്‍ .നിങ്ങളോട് പറയാനുള്ളതെല്ലാം ...
അവരുടെ ഹൃദയത്തില്‍ വരഞ്ഞിടാനുള്ളതാണ്
കുഞ്ഞുങ്ങളും പെണ്ണുങ്ങളും 
കുസൃതി പറയാത്തിടങ്ങള്‍
കല്യാണവും കളി ചിരിയും 
കയറി വരാന്‍  മടിക്കുമിടങ്ങള്‍ 
 ഉറക്കത്തിന്‍ രാവ് എപ്പോഴും ചൊറിഞ്ഞു പൊട്ടുന്നു 
സ്വപ്നങ്ങളില്‍ പ്ലാസ്ടിക് മണക്കുന്നു 
കുടിവെള്ളത്തില്‍  ചോരത്തുളുംപലുകള്‍ .
കോപ്പയില്‍ പുഴുക്കളുടെ നൃത്തം 
കിണറുകളില്‍ കുരുതിയുടെ കളം
ശ്വാസ കോശങ്ങളില്‍ എക്സ് റേ ഫിലിമുകള്‍ കണ്ണ് തുട യ്ക്കുന്നു   
ഒരു കുഞ്ഞിപ്പൂവ് അമ്മയ്ക്കുള്ളിലേക്ക് 
പേടിച്ച് ഒളിക്കുന്നു
ചൂളകള്‍  കാസ രോഗികളെ ചുമക്കുമ്പോള്‍ 
ഇനിയുമെന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത് ?
ഉള്ളു പൊള്ളയായ ഭരണ വര്‍ഗം 
നിങ്ങള്‍ക്കായി മരണ മണി മുഴക്കുമ്പോള്‍ 
അമാന്ത മെന്തിനു ?
ചവറു കൂനകളായി 
 ഭാവി  കത്തിച്ചു കളയുന്നതെന്തിനു ?
മൂന്നാം ലോക രാജ്യ പൌരന്‍മാരെ
നീറോമാര്‍  നിങ്ങള്‍ക്കായി വീണ മീട്ടുന്നു 
കൊലയാളികളുടെ അറിയിപ്പ് .........!
വേസ്റ്റു....കള്‍ക്കായുള്ള  ശാന്തി ഗീതം !
ആയതിനാല്‍ 
കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചു പുറത്തേക്ക് വരിക 
പ്രതിരോധ പ്പുഴകള്‍ തിളച്ചു മറിയുന്നു 
ഒന്നല്ല ..ഒരായിരം പുഴകള്‍ ......നിങ്ങള്‍ക്കായ്‌ .

 .


 


 .

Friday, September 16, 2011

പ്രവാഹം

വനം അരുമയായാണ് എന്നെ സ്വീകരിച്ചത്  
കൈക്കുടന്നയില്‍ പൂക്കള്‍ കുടഞ്ഞും  
കാല്‍ ത്തളകളില്‍  കാറ്റായി ത്തഴുകിയും 
കാതുകളില്‍ മുളമ്പാട്ടായി ഈണമിട്ടും
ചുണ്ടുകളില്‍ സുഗന്ധങ്ങളാല്‍ ചുംബിച്ചും 
ശലഭ മായി  വനം എന്നെ ചുറ്റിപ്പറന്നു 
അപ്പോഴൊക്കെയും 
പ്രണയ മറിയുക യായിരുന്നു ഞാന്‍ 
അരുവി ത്തെളിച്ചം പോലെ ....
സ്വസ്ഥമായി അലയുന്ന അവന്‍റെ കണ്ണുകള്‍ 
കരിമ്പച്ച ത്ത ണലുകളില്‍ അവന്‍റെ കുതിപ്പ് ....
വന്‍ മരം പോലെ എന്നില്‍ അവന്‍റെ വാക്കുകളുടെ കുടിയേറ്റം...
മടങ്ങുമ്പോള്‍ ............
പ്രണയത്തിന്‍റെ ചാവേറായി ക്കഴിഞ്ഞിരുന്നു ഞാന്‍ .


Sunday, September 4, 2011

തുടക്കം

അന്നേരം
മലനിരകളില്‍ കാറ്റ് വാതു വച്ചു 
ഇലത്തടത്തില്‍ മഞ്ഞ് പൂമ്പാറ്റയെ വരഞ്ഞു 
മേഘങ്ങള്‍ മഴയെ വരിഞ്ഞു കെട്ടി 
വരാന്‍ പോകുന്നതെല്ലാം പുഴ വിളിച്ചു പറഞ്ഞു 
ചങ്ങല മരങ്ങള്‍ സ്നേഹത്തിന്‍  ഭ്രാന്തുലച്ചു .
ചുരം കയറിക്കയറിഎത്തിയ  പ്രണയം
ചോദ്യങ്ങളും ഉത്തരങ്ങളും 
എഴുതിയും മായ്ച്ചും 
പ്രകാശ  വേഗങ്ങളായി
തമ്മില്‍ ജീവിക്കാന്‍ തുടങ്ങി .
മഴയുടെ കിളികള്‍ ആകാശം  കൊത്തി വരുന്നേരം 
ഭൂമിയില്‍  അവരുടെ 
വാക്കുകളും സ്വപ്നങ്ങളും ജീവിതം കോര്‍ത്തിരുന്നു 





Saturday, August 13, 2011

ഉത്തരം

കടല്‍ത്തീരം തിരകളുടെ ചങ്ങാത്തത്തില്‍
കവിത മെനയുകയായിരുന്നു 
കാറ്റ്  കവിതയെ  കൈകളിലൊതുക്കി 
പ്രണയികളുടെ നെഞ്ഞിലേക്ക് കറക്കിക്കുത്തി .
സമയത്തിന്‍റെ രഥത്തില്‍ വാക്കുകള്‍ ലോഹത്തൊപ്പി അണിഞ്ഞു 
പ്രാണ സങ്കടങ്ങള്‍ക്ക് അവളുടെ മുഖമെന്നു  അവന്‍ .........
ഹൃദയ വേഗങ്ങളില്‍ അവന്‍ മാത്രമെന്ന് അവള്‍ ....
നക്ഷത്രങ്ങള്‍ക്ക് ചിറകുകള്‍ വച്ചുണ രുന്നത്  അവര്‍ കണ്ടു
മാലാഖ മാരില്ലാത്ത  കാലത്തിലേക്ക് അവ പറന്നു പോയി 
ദൈവം   അവയോടു  ഭൂമിയുടെ അടയാളം ചോദിച്ചു
നക്ഷത്രങ്ങളുടെ കാഴ്ച........
 അവനോടും അവളോടും മാത്രം  കടപ്പെട്ടിരുന്നു .




ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...