Saturday, September 8, 2012

പറയാതെ വയ്യ

കടല്‍
നേര്‍ത്ത നീല
ചൂളം വിളിക്കുന്ന കാറ്റ്
കൈ തട്ടിയോടും വെയില്‍
വെറുതെ പൂത്ത പൂവാക
കയര്‍ത്തു തേങ്ങും പകല്‍
നീ
പറഞ്ഞ പോലെല്ലാം .
 നടുക്കങ്ങളില്ലാത്ത രാവ്
തിളച്ചാറി വീഴും മേഘം
തണുപ്പറ്റ മഴ
തീ പാറും തിര
എങ്കിലും
കാണാം നമുക്കതില്‍ നമ്മെ .
വിരല്‍പ്പാടുകള്‍
വീണ കളുടഞ്ഞ പാട്ടുകള്‍
മുദ്രകള്‍
ചുവര്‍ചിത്രം രചിച്ച തണല്‍ത്തുമ്പികള്‍
നോക്കുകള്‍
നിശബ്ദമായ്‌ പെയ്ത മഴകള്‍
സമയം ,,,,,,
"കറങ്ങിയോടുന്ന സെക്കന്‍ഡ്‌ സൂചി"ത്തലപ്പ്.
യാത്ര
കാറ്റാടികള്‍,ഇണ മരങ്ങള്‍,ഇല പ്പുതപ്പുകള്‍
ഉദാര മയക്കങ്ങള്‍,ഉണര്‍ച്ചകള്‍
കടലൊഴുക്കുകള്‍,കാല്‍പ്പാടുകള്‍ ....
സ്നേഹം
തീരാത്ത  സന്ധ്യകള്‍
തീരമില്ലാക്കടല്‍
എരിയുന്ന കാട്
ഇരവിന്‍റെ സൂര്യന്‍
പാട്ടിന്‍റെ മൌനം ......
പകര്‍ന്നാളുവാന്‍ നമ്മള്‍
പടര്‍ന്നേറുവാന്‍ നമ്മള്‍
"കവി" ചൊന്നതെന്തീ
സായന്തനത്തിലും !
ചോദ്യ മല്ലതിനുത്തരം പറഞ്ഞാ
സന്ധ്യകള്‍ പോവതല്ലവ
നമ്മില്‍തുടുക്കയാണെപ്പൊഴും
"സ്നേഹിച്ചു തീരാത്തവര്‍"

[ഓ .എന്‍ .വി യുടെ പ്രസിദ്ധ കവിത]










Saturday, July 21, 2012

നോവുപാട്ട്

സ ത്യേ ..............

കുമിളിയോളം ഒന്ന് വന്നു പൊയ്ക്കോട്ടേ
നിന്നെയും കൊണ്ട് കുന്നിറ ങ്ങട്ടെ
കൂമ്പാ ള കോട്ടി മുഖം മറയ്ക്കട്ടെ
കാളം പോളം വിളിച്ചു നോവടക്കട്ടെ
കണ്ണ് ചൂഴ്ന്ന് കാഴ്ച പോക്കട്ടെ
കാടും പടലും തിന്ന് വേവ് മാറ്റട്ടെ
സത്യേ..........
പതിനാറു  തിണര്‍ത്ത  നിന്നില്‍
ഇരണ്ടു ദിനം മാറാടിയവരെ
   തല നുള്ളി പേ വായ്ക്ക് കൊടുക്കാന്‍
പേച്ചി യില്ല കന്നിയില്ല മാരനില്ല
കല്ലായി കല്ലായി നില്‍പ്പാണ് എല്ലാം
സത്യേ...........

ഒറ്റക്കയ്യലൊരു കൊമ്പനെ 
താഴ്വാരത്തെക്ക് ചുഴറ്റ ട്ടെ 
തോല്‍പ്പറ കൊട്ടി വാറ്റു വിഴുങ്ങുന്നോരോട് 
തോല്‍ ക്കത്തി കൊടുത്ത് അടയാളം പറയട്ടെ 
പൊക്കിള്‍ ച്ചുഴി കീന്തി പ്പോന്തി
കൊടി കെട്ടിയോരുടെ 
കൂടും കുടുക്കേമുടച്ചു കുലമറുക്കട്ടെ

എല്ലാ വെള്ളിക്കും കാട്ടുവഴീല്‍ 
നീ ചെമ്പകമാകുമെന്നു കളവായി പ്പറ യുന്നോരെ 
ഇനി കാണാതാ കുമെന്ന് 
ഞങ്ങക്കൊരു വിശ്വാസം .വിശ്വാസം

ഉടലില്‍ നിന്നും കവിതയെല്ലാം ചോര്‍ന്നപ്പോള്‍
നീ വിളിച്ച ഒടുവിലെ വിളി
മലയും മാനും മുയലും ചേര്‍ത്തുവച്ച വിളി
കേള്‍ക്കെ കേള്‍ക്കെ നെഞ്ച് മുറുകുന്നു
  ഉയിര് രക്ഷപ്പെട്ടോ ടുന്നു
മരി ച്ചതെല്ലാം ഞങ്ങള്‍
സത്യമായി നീ ...
അവരും .

[കുമിളിയില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട കൊച്ചു സത്യക്ക്‌ ] 

Thursday, July 12, 2012

സഹനം

 എന്നില്‍ എത്ര മുറിവുകള്‍ .....
പൂക്കാലം പോലെ......
ഓരോന്നിലും നിന്‍റെ  ഹൃദയ ദലങ്ങള്‍
അവയുടെ  നിറം പകര്‍ന്നിരിക്കുന്നു ...
മുള്ളുകള്‍ മുത്തു കോര്‍ക്കും പോലെ 
വേദനയുടെ പൂക്കളെ വിടര്‍ത്തുന്നു
സഹനത്തിന്‍  കുരിശടയാളം വച്ചു
നീ യാത്രയാകുമ്പോള്‍ അവയ്ക്ക്
ചിരിക്കാന്‍ കഴിയുന്നത്
നിന്നെ മാത്രം ഓര്‍ത്തിട്ടാണ് ....
പുലരിയില്‍ ഉദിച്ചുയരുന്ന
തുടുത്ത വലിയ മുറിവ് പോലെ  എന്നും  നീ ....
എന്‍റെ  ആകാശത്തെ സ്നേഹമാക്കുന്നു .


Saturday, July 7, 2012

പച്ചകള്‍

 എന്നെ തേടുമ്പോള്‍ നീ  ജൈവ സംസ്കൃതിയെ തൊടുന്നുവെന്ന്..
ഇളകി  മറിയുന്ന കണ്ണുകളും  ഇഴ ചേരുന്ന എന്‍റെ മുടിക്കെട്ടും
നീലമലയുടെ യും നിറ മേഘങ്ങളുടെയും ഒരേ പതിപ്പ് ..

 നിന്‍റെ പരിശ്രമങ്ങള്‍ എഴുതിവച്ച  എന്‍റെശരീരം .
ഉരുകുന്ന വെയിലില്‍  പറന്നു നടക്കുന്ന
  ആസക്തികളുടെ ആലസ്യ  ക്കിതപ്പുകള്‍.

ഇല  കൊഴിഞ്ഞ വള്ളിയും ഇതള്‍ കൊഴിഞ്ഞ പൂവും
 എന്‍റെ  ഋതു ഭേദങ്ങളുടെ കൊള്ളരുതായ്മകള്‍
കാട്ടു മരങ്ങളുടെ നിഴലുകള്‍ വീണ അരുവികള്‍

നീ പകര്‍ന്ന ആശ്ചര്യ ങ്ങളുടെ  ഇന്ദ്ര ജാലം.
പായല്‍പ്പച്ചകളില്‍ മഴയുടെ കൈവിരല്‍
മേഘങ്ങളുടെ ചുംബനം ചേര്‍ത്ത് വരയ്ക്കുമ്പോള്‍
നനഞ്ഞ ചീരപ്പാടമായി ഞാന്‍ ചാഞ്ഞു കിടക്കുന്നു
വെള്ളരി മുളകളില്‍ കാറ്റിന്‍റെ കിള്ളല്‍
ഒരു കീറല്‍ വച്ചു മടങ്ങിയപോലെ
നൊന്തിട്ടും നോവാതെ   എന്‍റെ  വിളവെടുപ്പുകാലം .



                                                                                                                     










Sunday, June 3, 2012

വീണ്ടും

ഇന്നലെ
ബസില്‍ തൊട്ടുമുന്നിലെ സീറ്റിന്‍ പിറകില്‍.......
കണ്ണന്‍ പ്രേമിക്കുന്നു നീനയെ ..
    ആരോ ചിഹ്നം ചേര്‍ത്ത് പറയാതെ പറഞ്ഞ കവിത .
കണ്ണന്‍ കറുത്ത ജീന്‍സും  നൂല്‍ ബാഗുമായി
നീന ചുരിദാറും  കൈ പേര്‍സു മായി
ഏതെന്കിലും സ്റ്റോപ്പില്‍ നിന്ന് .........? .
ആഗ്രഹങ്ങളുടെ കുത്തിത്തിരിപ്പില്‍ നിന്ന്
അസഹ്യതയുടെ  സര്‍വകലാശാലയിലേക്ക്
എനിക്കും സഹയാത്രികക്കും ഒരേ ടിക്കറ്റ്‌ !
നോക്കണേ.......
നമ്മള്‍ പഠിക്കുമ്പോള്‍ ........
അവര്‍ കൈലെസേടുത്ത്  വാക്ക്  തുടച്ചു കളഞ്ഞു
 വിരലുകളും  കവിളുകളും ചെറുപ്പം തുള്ളി  ... വിറച്ചു
മൊബൈലില്‍  നിന്ന് അക്കങ്ങളെ  അടര്‍ത്താന്‍ തുടങ്ങി.
എന്റെ കൈകള്‍ക്ക് മഞ്ഞിന്റെ ആവരണം ........
കണ്ണുകളില്‍ നിന്ന് കണ്ണനും നീനയും പൊഴിഞ്ഞു പോയി
പിന്നെ 
കയ്യിലൊളിപ്പിച്ച കരിക്കട്ട കൊണ്ട്
ഓരോ സീറ്റിനു പിന്നിലും ഞങ്ങള്‍ കുത്തിവരച്ചു
ഒരിക്കല്‍   മറന്നു പോയ  അതെ വരകള്‍ ....
 സ്റ്റോപ്പുകള്‍ മറി കടന്നു പോയ  ബസ്‌ ......
യാത്രക്കാരെ കണ്ടതേയില്ല ......... 




Friday, June 1, 2012

...............പാതകം

കൊല എന്നത് എന്തിന്റെ പരിഭാഷയാണ് ?
കൈ കൊടുത്തു പിരിയു ന്നോര്‍ക്കിടയില്‍ അത്
 ശൂന്യതയിലെ വാള് പോലെ വെറുതെ ചോര വീഴ്ത്തും
ചെമ്മരിയാടിന്‍ താടി കത്രിക്കുന്ന ലാഘവത്തോടെ അത്
അതുവരെയുള്ള സ്നേഹത്തെ അധിക്ഷേപിക്കും
ഓരോ  അമ്മയുടെയും ചുണ്ടില്‍ നിന്ന്
പുറത്തേക്കിഴയുന്ന താരാട്ടില്‍ അതു  തണുപ്പ് വീഴ്ത്തും 
കൊല എന്നത് ആരുടെ പരിഭാഷയാണ് ?
പേടിച്ചു  പിന്തിരിയുന്ന ഒരു യുവാവ്
അവനോടു തന്നെ പറയുന്നതാവുമോ അത് ?
അഹന്തയുടെ  നാവുമായി ചുറ്റി ത്തിരിയുന്നവര്‍
പാടുന്ന ഒടുവിലെ പാട്ടാകുമോ അത്?
കിടക്കയുമെടുത്ത്  നടക്കാന്‍ ശ്രമിക്കുന്ന
മുടന്തന്റെ  ദൈന്യ മുണ്ട തിന്
വാടാതിരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചു
വേരറ്റു പോയ  ചെടി യുടെ പതര്‍ച്ച യുണ്ടതിന്...
എന്നിട്ടും കൊല ആരുടെ അഹങ്കാരമാണ് ,,,,,,,,,,,,
 ഓരോ വയലിലും പച്ച കുത്തുന്ന കൊലയുടെ
ആദ്യ പാഠങ്ങള്‍ സ്വന്തം നെഞ്ചത്ത് പരതാന്‍
വെട്ടു കിളികളുടെ ഒരു സംഘം ഇന്നലെ രാവിറങ്ങി പോലും .
എന്നിട്ടും കൊലയുടെ പാട്ടിനു താള ഭംഗ മില്ല
അതില്‍  മുറിഞ്ഞ വരുടെ ജീവന് ഇപ്പോഴും പിടപ്പ് .......





Monday, May 14, 2012

നമ്മള്‍

ഉടലിനും അപ്പുറ ത്തെക്കാണു  നീ വിളിച്ചത്
ഉന്മാദ ങ്ങളുടെ ഉണര്‍ചകളായി നിന്‍റെ വാക്കുകള്‍
കാടകങ്ങളുടെ ഗാഡ നീലിമയില്‍
സമുദ്ര സഞ്ചാരങ്ങളുടെ കപ്പല്‍ ചുഴികളില്‍
സ്വപ്നങ്ങളുടെ സൂര്യ കാന്തി പ്പൂക്കളായി
അവ വിരിയുകയും ചായുകയും ചെയ്യുന്നു
കാത്തിരിപ്പിന്‍ ലാവണ്യം നെയ്തുടുക്കുന്നു
അഹങ്കാരികളുടെ സ്വര്‍ഗം പണിയുന്നു
ഉയിരിന്‍ തീജ്വാലകള്‍ പടര്‍ത്തി വീശി
സന്ധ്യകള്‍ സമാഗമത്തിന്‍ ചുംബനങ്ങളെ
നക്ഷത്ര ങ്ങളില്‍ വരച്ചിടുമ്പോള്‍
നിന്‍റെ ഹൃദയ സ്പര്‍ശങ്ങളില്‍
ഞാന്‍ എന്നെ എഴുതി വയ്ക്കുന്നു .



ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...