Friday, January 11, 2013

കല്ലുകളുടെ മരണം

( ദി സ്ടോനിംഗ് ഓഫ് സോറായ എം -എന്ന സിനിമ  ഓര്‍ത്തു കൊണ്ട് .)


എന്റെ നെറുകയിലേക്ക്
ഒരു തീപ്പൂമ്പാറ്റ പോലെ നീ 
ഒളിച്ചു കടക്കുമ്പോള്‍
കുതിച്ചു ചാടിയ ചോരയുടെ ഉദ്യാനത്തില്‍
എന്റെ കുറ്റങ്ങള്‍ക്കൊപ്പം
നൃത്തം വയ്ക്കുകയായിരുന്നു ഞാന്‍ .
നീ വരുന്ന മൂളല്‍,മിന്നായം
ഒന്നിന് പിറകെ ഒന്നായി
ഇടം തേടാന്‍ എന്നില്‍ മത്സരിച്ചു .
കൂര്‍ത്ത നോക്കുള്ള ഒന്ന്
 കുഴഞ്ഞ കാല്‍ കൊണ്ട്
കണ്ണുകളുടെ ആഴം കുഴിക്കെ
ഞാന്‍
എന്റെ മുറിവുകള്‍ക്കൊപ്പം
വിലസാന്‍ തുടങ്ങിയിരുന്നു
അല്ലലില്ലാതെ ഭൂമിയുടെ
അടിവയര്‍ കുത്തിപ്പിളര്‍ക്കുന്ന
പ്രകാശ രശ്മികളുടെ കത്തികള്‍
അലകും പിടിയുമൂരി
സൂര്യനിലേക്കു തന്നെ വലി ച്ചെറി യുമ്പോള്‍
നീ വെറും കല്ലാണ് എന്നും
നിന്നില്‍ കുതിപ്പാകുന്നത്
എന്നില്‍ വരഞ്ഞിടപ്പെട്ട  പരാതികളെന്നും
വാനില്‍ എഴുതി വച്ച്
പതറിപ്പതറി ഒരു മഴവില്ല്
മാഞ്ഞു പോകുന്നത്  എന്‍റെ
ചോരയിഴകളില്‍ തങ്ങിവിറച്ചു .
പ്രണയത്തിന്റെ  ഞാവല്‍ നിറം 
കല്ലറകള്‍ക്കുമേല്‍ പ്രളയം വിതച്ചു .
പൊടിഞ്ഞു ചിതറിയ കല്ലുകള്‍
എനിക്ക് ചുറ്റും
ധൈര്യം ചോര്‍ന്നു മരിക്കുന്നത്
കണ്ണുകള്‍ നല്‍കുന്ന കനിവിലൂടെ
കാണുകയാണ് ഞാന്‍. 
വികാര രഹിതമായ  പ്രാര്‍ഥനാലയങ്ങളായി
മനുഷ്യര്‍
കല്ലുകളോട് കരുണ യാചിക്കുന്നു
അവയുടെ  ഖബറുകളില്‍ കാലുടക്കി
അവര്‍ എന്‍റെ മൂടുപടം ഏറ്റുവാങ്ങുന്നു
എനിക്ക് ചുറ്റും എത്ര കല്ലുകള്‍ !
എല്ലാം മരിച്ചവ .




 

Sunday, December 23, 2012

പെണ്‍കുഞ്ഞ് 2013




  • പൂക്കളുടെ ചോര തുപ്പി
    തീയാല്‍ ശ്വാസപ്പെട്ട്
    ഓരോ പുരുഷാകൃതിയി ലേക്കും
    അവള്‍ പെറ്റു വീഴും .

    ഭൂമി നിറയെ അവയുടെ കാടുകളാണ്

    പരവതാനിയിലെ സൂചി ത്തലപ്പുകള്‍
    മൂടി വ യ്ക്കപ്പെട്ട മൈനുകള്‍
    അവളെ മരിച്ചടയാളം ചൊല്ലാന്‍
    കുതറി നില്‍ക്കുന്ന ഉണര്‍ച്ചകള്‍

    പൊട്ടി യൊലിച്ച്
    നിലവിളി ച്ചാലില്‍
    ചിതറിയ പൂമ്പാറ്റ പോലെ
    അവള്‍
    ലോകത്തെ കണ്ടു കണ്ടങ്ങനെ കിടക്കും

    ലിംഗ വ്യവസായിയായ ഒരു
    ധര്‍മ്മ പുരുഷന്‍
    ക്ലാസ്സിക് കണ്ണീരിനെ
    അവളിലേക്ക്‌ ഊതിക്കയറ്റും

    ഇപ്പോള്‍
    നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത്
    പെണ്‍കുഞ്ഞ് 2013 ന്‍റെ
    അതി ശരീര ഭാഷ യാണ്

    അവള്‍ക്കായി
    ആരെങ്കിലും വയലിടങ്ങളിലെ
    പതം വന്ന മണ്ണില്‍
    സ്നേഹം നടും വരെ
    പകര്‍ത്തപ്പെടുന്ന ഇന്നിന്‍റെ ലിപി .


Wednesday, December 19, 2012

കല്ലിന്റിടുക്കിലെ ഞണ്ടേ

  1. കല്ലിന്റിടുക്കിലെ ഞണ്ടേ
    കല്യാണത്തിനു പോകണ്ടേ "?

    കൈ പിടിച്ചേതോ ചാത്തനന്തി -
    ച്ചാവേറായിന്നു, കണ്ടുവോ നീ ?
    കോലോത്തു കാഴ്ചക്കു പണ്ടമായി
    കോലവും കെട്ടിയിരിപ്പൂ താത്രി .

    ആനയ്ക്കെടുപ്പോളം പൊന്നു വേണം
    ആളുമമ്പാരിയും കൂടെവേണം
    ആയിരം കണ്ടങ്ങള്‍ വേറെ വേണം
    അച്ചാരം വച്ചല്ലോ കല്യാണം -

    ആ സ്വപ്ന രാശി യെ കാണാതെ
    അല്ലിന്റെയുള്ളിലെ സ്നേഹത്തെ
    പെണ്കൊടി തന്നെ വീണ്ടെടുത്തു
    ഇഷ്ടത്തെ യങ്ങനെ കണ്ടെടുത്തു.
    ജാതി മതത്തോടിരക്കാതെ
    അവരാ സ്നേഹ ത്തിര മുറിച്ചു .

    ഓര്‍ക്കുന്നോ ഞണ്ടേ നീയന്നത്തെ
    രാവും കലമ്പലും കൊള്ളി വയ്പ്പും
    നീയിറങ്ങുന്ന നേരത്തല്ലോ
    പേടിക്കുടലായി വന്നു താത്രി .

    രാവു പണി ഞ്ഞൊരു കാതല്‍ പോലെ
    ചെക്കനിങ്ങെപ്പുറം ചാളയിന്മേല്‍
    ചെന്ന് തല ചായ്ക്കാനൊട്ടൊരുങ്ങെ
    ഞെട്ടറ്റു മുന്നിലായ് ചെമ്പകപ്പൂ .

    നെഞ്ചു പിടച്ചവള്‍ കൈ പിടിച്ചു
    "ചാത്തനു കൂട്ടിനി ഞാന്‍ തന്നെ "
    മിന്നല്‍ മുഖത്തേക്കു വീണ പോലെ
    ഞെട്ടിയാ മണ്ണിന്‍റെ കൂട്ടുകാരന്‍

    മൈന ക്കിളിയുടെ കണ്ണില്‍ നോക്കി
    മെല്ലെ മൊഴിഞ്ഞാ മിടുക്കത്തി
    തീണ്ടലും ചൂണ്ടലുമില്ലാത്ത
    ലോകം പണിയുവാന്‍ നമ്മള്‍ പോരും.
    .
    കല്ലിന്റിടുക്കിലെ തള്ള ഞണ്ടേ കഥ
    കണ്ണ് നിറഞ്ഞന്നു കേട്ടുവോ നീ ?

    കല്ലിന്റിടുക്കിലെ ഞണ്ടേ യിന്നും
    കല്യാണം കൂടാന്‍ പോകുന്നോ ?

    മിന്നും നിലാവല പോലൊരുത്തി
    മിന്നിച്ച സ്നേഹ വെളിച്ചത്തില്‍
    അവരൊന്നിച്ച ക്കൂര മേയാനായ്
    ഇപ്പം പുറപ്പെടും തള്ള ഞണ്ടേ .
    .
    അയ്യോ നീയേറെ വൈകിയല്ലോ
    ചാത്തന ച്ചാവേറു തന്നെയായി.
    ജാതി മുഴത്തിന്‍ കയറിനുള്ളില്‍
    അവനതാ മരണമായ മാറുന്നു .

    അമ്പിളി കണ്ണീരൊതുക്കത്തില്‍
    പുത്തനാം താലി പണിയുന്നു
    താത്രിയെ യാചാര ക്കൂടിനുള്ളില്‍
    താഴിട്ടു കാലം പൂട്ടുന്നു .

    ഏണും മുഴയുമായ് ശില്‍പ്പി തന്ത്രം
    ഏറെ പ്പിഴവുറ്റ ജീവിതത്തില്‍
    കവി യന്നു പാടി പ്പതിപ്പിച്ചു
    പുത്തനാം ചരിതം, മുറിയാതെ .

    അക്കഥ പാടെ മറന്നിട്ടാ
    ജാതി ബോധത്തിന്‍ ചുടുകാട്ടില്‍
    അറുകൊല ചെയ്യാനൊരുങ്ങി നില്‍ക്കും
    മാനവനെന്താണോ നീതി ബോധം?

    കല്ലിന്റിടുക്കിലെ കള്ള ഞണ്ടേ ,യിനി
    ജാതിയില്‍ നീയെന്ത് ?ചൊല്ലാമോ ?



Saturday, November 10, 2012

അവതാരം

കൈ കൊണ്ട് ആഞ്ഞൊന്നു തള്ളിയതെ ഉള്ളൂ
തുറന്നു തന്നു ലോകം അതിന്‍ വാതില്‍ .
ലോകം പേടിച്ചു പോയിരുന്നു
ആന കളിക്കാനും
ആളെക്കൊല്ലാനും
ആടകള്‍ തിരയാനും തുടങ്ങിയപ്പോഴേ
 കത്രിച്ചു  കളഞ്ഞതാണ് ആ വിഷ മുലകളെ.
മഴ പേടിച്ചു പോയിരുന്നു
നെല്ല് കൊടുത്തു പണവും
പണം കൊടുത്തു പണിയും വാങ്ങവേ.....
കഴുത്തരിഞ്ഞതാണ്  ഇപ്പോഴത്തെ കുറ്റം
സ്നേഹം പേടിച്ചു പോയിരുന്നു .
ഇപ്പോള്‍ കയ്യില്‍ അനേകം കുടകള്‍ ...
പേടിപ്പിക്കാത്ത നിറങ്ങള്‍ ..
എന്നിട്ടും കൂര്‍ത്ത കൊമ്പുകളില്‍
കുടുങ്ങിപ്പിടഞ്ഞു പുറത്തി ഴയുന്നു
അനേകം കുടല്‍ മാലകളുടെ ചരിത്രം .


പിഴ

സ്വപ്നത്തില്‍ ഒരു തേര്
നിര്‍ത്താതെ പാഞ്ഞുപോകുന്നു
ചക്രങ്ങളെ അത് ചുമലിലെടുത്തിരുന്നു
ഓരോ മുരള്‍ച്ച യിലും ഓരോ ശപഥം.
മുന്നിലെ കാടും പിന്നിലെ വീടും
മതി മതി എന്ന് നിലവിളിച്ചു
യുദ്ധം ജയിച്ചു വന്നപ്പോള്‍
തേര് കാണാതെ മുറ്റത്തു
അനേകം അണി വിരലുകള്‍
അടക്കം പറഞ്ഞു തുടങ്ങി .........................

Saturday, October 6, 2012

അമ്മ

വരുമ്പോള്‍ ചന്ദനം മണക്കുമെന്നു ആരാണ് പറഞ്ഞത്
സംഗീതവും ചിരിയും ഒപ്പമുണ്ടാവുമെന്നു ആരാണ് പറഞ്ഞത്
കിടക്കയില്‍ ഇരിക്കുമെന്നും നെ റുക തൊടുമെന്നും ആരാണ് പറഞ്ഞത്
മരിച്ചവരെക്കുറിച്ച് എന്തെന്തു കള്ളങ്ങള്‍!
അമ്മ
കഴുത്തിലും നെറ്റിയിലും വേര്‍പ്പിന്‍റെ  ഈറന്‍ മഴ യോടെ
അടുപ്പു ചാരം മൂടിയ   കള്ളിത്തോര്‍ത്തില്‍ കണ്ണ് തുടച്ച്
മെലിഞ്ഞ വിരലാല്‍ തൊട്ടു വിളിച്ചു
മുന്നില്‍ ഒറ്റ നില്‍പ്പാണ്
ഇപ്പോള്‍  എല്ലാ രാവിലും .
കാണാതായ കലണ്ടറുകള്‍
നിലവിളിക്കുന്ന പകലുകള്‍
വേനല്‍ പൊള്ളിച്ച വാക്കുകള്‍
 ഒപ്പം കൊഞ്ചി മയങ്ങിയ  സ്നേഹത്തില്‍ നിന്ന്
മുറിച്ചെടുത്ത  ഹൃദയം
എല്ലാം ചേര്‍ത്ത് വച്ച്  
അമ്മ 
അകം കവിത ചോദിച്ചു
അഴകില്ലാത്തവ .
കണ്ണു നീരില്‍ നിന്ന് അമ്മ യഥാര്‍ഥ കവിത
കണ്ടെടുക്കവേ .........
ചോരയില്‍ നിന്നോരാലിം ഗനം പിറന്നു
ഇപ്പോള്‍
എല്ലാ രാവിലും നിറഞ്ഞ്
തങ്കം  പോലെ  മനസ്സുള്ള .........
കൂട്ടുത്തരം പോലെ നിറയുന്ന അമ്മ.





 

Sunday, September 23, 2012

ആശ്രമ കന്യക

നെല്ലളന്നു വച്ചിട്ടൊണ്ട്
മുലക്കച്ച കെട്ടി മുറുക്കീട്ടൊണ്ട്
മുള്ള് കൊണ്ടെന്നു കള്ളം പറഞ്ഞു
തിരിഞ്ഞു നോക്കാതിരിക്കാന്‍
ജോടി ച്ചെ രുപ്പ് ഇട്ടിട്ടൊണ്ട് .
വരുന്നോ വരുന്നോ  എന്ന് നോക്കി നോക്കി
എപ്പോഴേ പാള കിണറ്റിലിട്ടു നിക്കുന്നൊണ്ട്
ഇനി
വരുന്നോന്‍റെ മുഖത്തു ചാമ്പാന്‍
ഒരു വണ്ടിന്‍റെ  ചെറ്റേ വേണം
ബോട്ടാനിക്‌ ഗാര്‍ഡ നീ ചെന്നപ്പം
പൂവര ശിനു പേ റ്റു നോവ്‌
പതിച്ചി ചതിച്ചത്രേ
കൊച്ചിനേം കൊണ്ട് കാടിറങ്ങിയ പ്പോ ....
പോലീസു കാര് വഴി മൊടക്കി
എല്ലാരും ളോഹയിട്ടോരെന്നു തോന്നി
 ഉള്ളതെ പറഞ്ഞുള്ളൂ 
ഇല്ലച്ചോ ...ഇതെന്ടതല്ല
ഞാനവിടെ പള്ളിക്കി ണറ്റീ...
ചത്തു പൊന്തീട്ടൊണ്ട്
അച്ചന് പറയാനുള്ളതെല്ലാം
കൈ കാലിട്ട ടിച്ചു
ചൊവരേല്  എഴുതീറ്റൊണ്ട്
ഒരു വാക്കും മാറ്റല്ല്.......
ഒരു തെറ്റും വരുത്തല്ല് ,,,,,,
എന്റേം അവള്‍ടേം മറ്റവള്‍ടേം
ശവക്കുറീല് പേരങ്ങനെ തെന്നെ മതി
ഒറ്റ പ്പേര് ".ആശ്രമ കന്യക ."

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...