Wednesday, October 8, 2014

വീട്


വാതിലുകളില്ലാത്ത വീട്
അടക്കമില്ലാത്ത പെണ്ണിനെ
ഓര്‍മ്മിപ്പി ക്കുമെന്ന്
ആരോ അടക്കം പറയുന്നു .

വരുന്നവര്‍  അവരുടെ ചെരുപ്പ്
പുര വരാന്തയില്‍ സൂക്ഷിക്കും .
ആരും കാണാതിരിക്കാന്‍ അവ
ഏറ്റവും ഇരുളുകള്‍ തേടി പ്പോകും .

വീട് വഴി തെറ്റിക്കാനെന്നോണം
തുറന്നു  കിടക്കുന്നു .
ഓരോ മണങ്ങളായി
ഞാന്‍ ഇവിടെ ഞാന്‍ ഇവിടെ
എന്ന് വിളിച്ചു പറയും

പഥികന്‍ ധ്യാന പ്പുര അന്വേഷിക്കുമ്പോള്‍
അടുക്കള വെളിച്ചം കബളിപ്പിക്കും .
ദൈവങ്ങളോടൊപ്പ മാണ് താന്‍ എന്ന വിചാരത്താല്‍
രതിയില്‍ നിന്നും അയാള്‍ മുക്തനാകും .

കിടക്കകളുടെ  മൃഗീയ വാസന യില്‍  വിരുന്നുകാര്‍

സ്വയം മറന്നിരിക്കാറുണ്ട് .

തൂവലുകളും  ചോരയും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി

ആയിരത്തൊന്നു രാവുകളെ  കഥയാക്കുന്നത് കേള്‍ക്കാം .

ആരാവാം ഈ വീട് പണിഞ്ഞത് !


വാതിലുകളില്ലാത്ത വീട്
എപ്പോള്‍ വേണമെങ്കിലും
ആത്മഹത്യ ചെയ്തേക്കും
എന്നുള്ള തിനാലാവും

എല്ലാ വാതിലുകളും ബന്ധിച്ചു
ഒരുവള്‍ അതിനെ
കാത്തു വയ്ക്കുന്നത് ![കാവല്‍ ]


Sunday, October 5, 2014

പ്രിയനേ ...
ആ  രാവില്‍ നമ്മള്‍ 
പ്രണയത്തെ ക്കുറിച്ചു പറഞ്ഞിരുന്നോ ?
കോപ്പയിലെ തീരാറായ വെള്ളവും 
കൊതുകുകളുടെ മൂളലും 
വന്നും പോയുമിരിക്കുന്ന കറണ്ടും 
മോഡിയുടെ ഇന്ത്യയും ഒഴികെ 
മറ്റെന്തെങ്കിലും ......
 
പൊടുന്നനെ 

തിരകള്‍ സ്തംഭിച്ച കടലുകലിലെ  
പരസ്പരം പ്രത്യക്ഷപ്പെടാന്‍ കൊതിക്കുന്ന 
വെളിച്ചങ്ങള്‍ 
മൌനങ്ങളുടെ ഇടവേളകളോട്
"ഒന്ന് കൊന്നു തരൂ "
എന്ന് പറയുന്നത് കേട്ടില്ലേ ... 


പിന്നെ .....
ഉടലുകളാല്‍ കെട്ടി മറിയുന്ന കിടക്കകള്‍ 
 ഉപ്പു രസങ്ങളുടെ ചുണ്ടുകള്‍ 
ഉയര്‍ച്ച താഴ്ചകളുടെ  നീര്‍ ക്കുമിള കള്‍ 
രക്തത്തിലെ കൊടുംകാറ്റുകള്‍
 കടലുകളെ  തൂവാലയില്‍ ഒതുക്കുമ്പോള്‍ 

നമ്മള്‍  പ്രണയിക്കുക മാത്രമായിരുന്നു .    [അന്നും ]
















Monday, September 22, 2014

മെഴുകു മരങ്ങള്‍ ഉരുകുകയാണ്
മുറുകുന്ന കാറ്റില്‍  വേഗം വേഗം
വേരിലേക്ക് പൊള്ളല്‍ പോലെ പതിച്ചത്
അതിന്‍റെ ഒടുവിലെ ശി ഖരമായിരുന്നു .

ഇപ്പോള്‍   മെഴുകു പാടങ്ങള്‍...


ഉരുകലിനും ഉറയലിനും ഇടയില്‍

തളിര്‍ത്തു വന്ന ഇല ..

ഒരു കുരുവിക്ക് തണല്‍  നല്‍കുന്നു ..

[ കൂട്]


Friday, September 19, 2014

കീറി മുറിയ്ക്കപ്പെട്ട ചേലയും  
ഉടഞ്ഞു പോയ ഉടലുമായി
ഞാന്‍ ഒരുദിനം മുട്ടി വിളിയ്ക്കുമെന്ന്
നിനക്കറി യാമായിരുന്നു !
നീ വിളവെടു ത്തില്ല !
ധാന്യ മണികള്‍ പോലും ഭക്ഷിച്ചില്ല !
കാറ്റിന്റെ സംഗീതം ശ്ര വിച്ചില്ല
കടല്‍ ത്തിരകളെ അറിഞ്ഞില്ല !
നിദ്രയുടെ തൂവലുകളെ മിഴികളില്‍ ചേര്‍ത്തില്ല !

താഴ്വാരത്തില്‍ നിന്നും മെല്ലെ മെല്ലെ
നിന്നിലേക്ക്‌   മഞ്ഞു കാറ്റായി
ഞാനെത്തുമെന്ന് !
 ഇപ്പോള്‍
ഇതാ ഞാന്‍

കൈക്കുമ്പിളില്‍ കടുകു മണികള്‍.

ഭ്രഷ്ടായവ ളെ  സ്വീകരിക്കുന്ന
ഒരു  ബുദ്ധനെ വേണം!

കടലു കാണാത്തവനും
കാടുപേക്ഷിച്ചവനുമായ
ഒരുവനെ .

 എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനായി
തേജസ്സറ്റ  സൂര്യനുണ്ട്
മരിച്ച പോലെ കിടക്കുന്ന ഒരാകാശ മുണ്ട്

പ്രണയ ത്തിന്‍റെ  പ്രവാചകനേ....

"വൈകി യതെന്ത് " എന്നല്ലാതെ
"വന്നുവല്ലോ "എന്ന് മാത്രം നീ പറഞ്ഞെങ്കില്‍ !

[അരികെ ]













Saturday, September 6, 2014

സ്നേഹ ക്ഷീണിത മെങ്കിലും
ഇടറാത്ത പാദങ്ങളാല്‍ മുന്നേ
ഓണം  ഹൃദയത്തില്‍ പതിപ്പിച്ചു
കാല്‍ മുദ്ര ...

നിറവാര്‍ന്ന മിഴികളില്‍ നീര്‍
തിളങ്ങു മ്പോഴും
ഒന്നുമില്ലോന്നുമില്ലെന്നിമ ചിമ്മി
ചുണ്ടിലെഴുതിയ
ചിരി മുദ്ര

നീയാണോണം  എന്നൊച്ചയില്ലാതെ  ഭാഷയില്‍
എത്രയാവര്‍ത്തിക്കുമ്പോഴുമുള്ളി
ല്‍
കടലുപേക്ഷിച്ച  കാഴ്ചകള്‍
കയ്യിലെഴുതിയ
കനല്‍ മുദ്ര

കണ്ടു നെഞ്ചിലെ തീത്തിര കളില്‍
പാഞ്ഞു പോകുന്ന  പായ വഞ്ചിയില്‍
ആഴമെത്ര യെന്നോട്ടു മോര്‍ക്കാതെ
ജീവിതത്തിന്‍റെ  യാത്രകള്‍

ഓണമെത്തുന്നതിന്‍ മുന്നമേ
വന്നു പോയ നിലാവെളിച്ചമേ
നിന്നെയോര്‍ത്തിരിക്കുന്ന,തിന്‍
കാന്തിയാണ് ചുറ്റിലും

അന്ധകാരം  നാവുനീട്ടും  രാവാണ്‌
മുന്നിലെങ്കിലും
ഇരുളു പോകും വഴിക്കൊരു
വെള്ളി നക്ഷത്ര മുദിച്ചിടും

[ഓണം കഴിഞ്ഞിരുന്നു ]

Wednesday, August 13, 2014

 
വാക്കുകളെ പണിതു വച്ച്
ആഗ്രഹങ്ങളെ ഉമ്മവച്ച്
രണ്ടു കാലിലും  കുരിശു മുറിവോടെ
ഞാന്‍ മുറി വിട്ടിറങ്ങുന്നു .
ഒരു കടല്‍ത്തിര പോലെ അപ്പോള്‍ നീ
 കാത്തിരുപ്പില്‍ ഉരുണ്ടു കൂടുന്നുണ്ടാവും .
ആഹ്ലാദങ്ങളുടെ കാറ്റ് എന്നെ
അവിടേക്ക് പറത്തി ക്കൊണ്ട് വരും .
എത്ര അകലെ നിന്നേ ഞാന്‍ കാണും
പ്രണയത്തിന്‍റെ വിസ്മയം !
എന്‍റെ നേര്‍ക്ക്‌ നീളുന്ന നിന്‍റെ കയ്യുകള്‍ !
പിന്നെ
രുചികളാണ്
ഉപ്പിന്‍റെ
പിന്നെ
മണങ്ങളും.
മയിലാഞ്ചിയുടെ .
രാത്രി ക്ഷമ പറയുന്നത് കേള്‍ക്കാം
കടലിനോട്
ഞാന്‍ പോട്ടെ ,നാളെ കാണാം എന്നൊക്കെ .
അന്നേരം
ഞാനുംനീയും "കരയരുത് "എന്ന്  പരസ്പരം
ചുണ്ടുകള്‍ കൊണ്ട് ഓര്‍മ്മപ്പെടു ത്തുന്നുണ്ടാ വും .
എത്ര പൊട്ടി ത്തരിച്ചു പോകുന്നു
നമുക്ക് ചുറ്റുമുള്ള കടല്‍!
ഒരേ കടല്‍ !
[സംഗമം ].


.








ഞാന്‍ നിന്നോട് ചേരുന്നത്
സ്വപ്നങ്ങളുടെ ഇഴ ചേരല്‍ പോലെയാണ് .
ഒരു നുള്ള് പോലും തൊട്ടെടുക്കാനാവില്ല
എന്നില്‍ നിന്നും ആര്‍ക്കും നിന്നെ . [ഉം .]
.



ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...