Friday, June 19, 2015

വന്നു  നോക്കുമ്പോള്‍ 

വിസ്മയം പുലരിപ്പൂവില്‍ 
മഞ്ഞു തുള്ളിയില്‍   മഹാ കാശം.
മുറ്റത്തപ്പോള്‍ വിടര്‍ന്ന  പൂങ്കുല .
കുയില്‍ പ്പാട്ടിന്‍  തേന്‍ പുരണ്ടാ 
വയസ്സന്‍ മാവില്‍  വസന്തം !
തരളം  താലോലിപ്പു തെന്നല്‍ 
തനിച്ചു നില്‍ക്കും പൂവൊന്നിനെ .
വെയില്‍ കണ്ണിണ തുടുക്കുന്നു 
വയല്‍ വഴിയില്‍ വിഷുക്കാലം .
ഉമ്മറ ത്തരുണ ബിംബം 
ഉദാര പുഞ്ചിരി ച്ച ന്ദ്രോദയത്തിന്‍ 
പ്രണയ ജീവിത ത്തുടര്‍ച്ച .
പിന്നെയും  പെയ്തു നീളുന്ന പൂമഴ .
വീടു പൂക്കുന്ന വേളയില്‍ 
വിസ്മൃത മാകട്ടെ  വിഷ 
പരാഗങ്ങള്‍ തന്‍  സര്‍പ്പ വേഗങ്ങള്‍ ..






Thursday, May 14, 2015

 ഊഞ്ഞാലുകള്‍.കിനാവുകളാടുന്ന
കാറ്റിന്‍ തുമ്പില്‍  മഴ പ്പെയ്ത്തില്‍
പതിയെ ച്ചേലില്‍  തുമ്പി ക്ക ളത്തില്‍
പ്രകാശത്തിന്‍ നേര്‍ത്ത പൂവല്ലികള്‍


ഇരുട്ടില്‍  പ്പിറാവുകള്‍ വെളുപ്പുകള്‍
പിറക്കാന്‍ തുടിക്കുന്ന  വേളകള്‍
മുങ്ങിയും പിടച്ചും പിന്നെ
  വാക്കുരുമ്മി ക്കിതയ്ക്കും   നേരുകള്‍

 നീ വരും വരുമെന്നുച്ചകള്‍  പുലരികള്‍
സിന്ദൂരത്തിന്‍റെ സന്ധ്യകള്‍ സമസ്യകള്‍
കരഞ്ഞും മിഴികള്‍  തുടച്ചും കടല്‍
കവിത യില്ലാത്ത തിരക്കുറിപ്പുകള്‍

മാഞ്ഞു പോയതെന്തിങ്ങനെ  രണ്ടു പേര്‍
മരണ മെന്നു വിളിച്ചു കേഴിലും
അവധിയില്ലാത്ത  ദുഖിതര്‍
അന്യോന്യമോരും   സങ്കട  ചിന്തുകള്‍

ഇവിടെ യൂഞ്ഞാലകള്‍  നിലാവുകള്‍
   ഓര്‍മ്മ കള്‍ക്കുള്ളിലാഴുന്ന  താരാട്ടുകള്‍
ഒന്നു,തൊ ട്ടുള്ളില്‍ വിതുമ്പാന്‍  മയങ്ങാന്‍
 കാത്തിരിക്കുന്നു  കടല്‍ സന്ധ്യകള്‍ ......

[










Sunday, January 18, 2015

 .
 കവിതകളുടെ പ്രണയമേ ....
നീ ഇപ്പോള്‍ തൊട്ടെഴുതുന്നതി ലെ ല്ലാം
ഞാന്‍ മാത്ര മാണല്ലോ .
തിരകളുടെ ഞരക്കങ്ങള്‍ ഇല്ലാതെ
കാടുകളിലെ  നരച്ച ഇലകളില്ലാതെ
വിരല്‍ ത്തുമ്പുകളില്‍ നിറയുന്ന
പ്രണയത്തിന്റെ  നീല മഷി ...
"നിലം ഒരുക്കാതെ "നീ നട്ടു പോകുന്ന
പൂ ക്കാല ങ്ങളില്‍
എന്നെ ഇപ്പോഴും നിനക്ക് കാണാം .
പുതിയതല്ലാത്ത  ഒരു പൂവ് !  [അരികില്‍ ]






Thursday, January 1, 2015

പ്രണയം ജാലകത്തിലൂടെ  ഒരു പൂവ്
എറിഞ്ഞു തന്നു .
വാസനിക്കുന്നേരം  അതിന്‍റെ
ഉള്ളെ ഴുത്തുകള്‍ കണ്ടു .
തീയും ജലവും ഒളിപ്പിച്ച ഇടങ്ങള്‍
തുള വീണ രണ്ടു ചിറകുകള്‍
അലങ്കാര ങ്ങളി ല്ലാത്ത  പുസ്തകം
മാഞ്ഞു പോകാവുന്ന കൈപ്പട
ചുംബന മുദ്രകളില്ലാത്ത ഉടല്‍
 വസന്തം മറന്നു പോയ ഒരു പൂവ് !
ഹൃദയത്തില്‍ നിന്നും ചുവപ്പ് നല്‍കി
പൂവിനെ സ്നേഹിച്ചു  മരിച്ച
രാപ്പാടിയുടെ കഥ കേള്‍ക്കവേ
പ്രണയം
ജാലകത്തിലൂടെ
ഉള്ളം കയ്യിലേക്ക്
ഒരിതള്‍ വച്ച് തരുന്നു .
സ്നേഹാര്‍ദ്രമായി  പിടഞ്ഞു കൊണ്ടിരിക്കുന്ന
ഒരു
മിഴിയിതള്‍ .            [ എന്നും ]    

Thursday, November 27, 2014


ഇന്ന്

 നീയെന്നെ അപ്പോള്‍ പെയ്ത മഴയുടെ
ചുംബനം അറിയിച്ചു .
നമുക്കിടയില്‍ നക്ഷത്രങ്ങള്‍ ഉണ്ടോ എന്നറിയാന്‍
ഒളിച്ചു നോക്കിയ കാറ്റ്
നെടുവീര്‍ പ്പോടെ പറന്നു പോയി .
കണ്ണീരിന്റെ  നീളന്‍ ചാലുകളില്‍
മുങ്ങി ക്കളിച്ച പരലുകള്‍ പോലെ
എന്‍റെ കണ്ണുകള്‍ ..
നീ അവയെ കോരിയെടുത്തു .
അവ പിടയാന്‍ തുടങ്ങി
സ്ഫടികത്തിന്റെ  ആ പഴയ ജാര്‍
നീ തുറന്നു ..
എന്‍റെ  പുഴകളുടെ വഴി അടച്ചു .
കൊറിക്കാന്‍ രണ്ടോ മൂന്നോ ഇല യിതളുകള്‍ !

നീയെന്നെ കൊണ്ട് നടക്കുകയാണ് .

മുന്നില്‍ ഇരുള്‍ പകയോടെ .
നിനക്ക് വഴി തെറ്റില്ല  എന്ന വിശ്വാസം
എന്നെ ഉറക്കുന്നു .
ഉണരുമ്പോള്‍  കൈമാറ്റം ചെയ്യപ്പെടില്ല
എന്ന ഉറപ്പു
നിന്‍റെ ശ്വാസത്തില്‍ കേള്‍ക്കാം ..

എങ്കിലും
നമ്മളില്‍ ആരാവും
ആദ്യം വീണുടഞ്ഞു പോവുക ?  [വീണ്ടും ]



Saturday, November 1, 2014

ഇപ്പോള്‍ പെട്ടിയില്‍ എന്തെല്ലാം 

തൊട്ടെടുത്ത കടല്‍ ക്കള്ളങ്ങള്‍
തൊട്ടറിഞ്ഞ ഉടല്‍ പ്പിരാന്തുകള്‍ 
കേട്ടെടുത്ത  പ്രണയ ദോഷങ്ങള്‍ 
പനിച്ചെ രിഞ്ഞ  രാത്രികള്‍ 

ഇപ്പോള്‍  മിഴികളില്‍ എന്തെല്ലാം 

എരിഞ്ഞു തീര്‍ന്ന  നക്ഷത്രങ്ങള്‍ 
കരഞ്ഞു തീര്‍ന്ന   കാടുകള്‍ 
പറഞ്ഞു മറന്ന   വാക്കുകള്‍ 
പട്ടു  പോകുന്ന  പാട്ടുകള്‍ 

ഇപ്പോള്‍ കൂട്ടിനു എന്തെല്ലാം  

കാവല്‍ നില്‍ക്കുന്ന കവിതകള്‍ 
കാറ്റുപേക്ഷിച്ച കപ്പലിന്‍ ഹുങ്കുകള്‍ 
കോര്‍ ത്തെടുക്കുവാന്‍ കഴുകുകള്‍ 
പുല്കിയും കൊല്ലുന്ന പുല്‍ക്കൊടി 

ഇപ്പോള്‍ മനസ്സില്‍ എന്തെല്ലാം 

നക്ഷത്ര മൊന്നു ണ്ട് നെറുകയില്‍ 
നെഞ്ചി  ലിത്തിരി ച്ചൂടുമുണ്ട് 
അലറി വിളിക്കുന്ന മൌനമുണ്ട് 
അതിരുകള്‍ ഇല്ലാത്ത സ്നേഹമുണ്ട് 

അങ്ങനെയങ്ങനെ ജീവിച്ചു പോകുവാന്‍ 
നീയുള്ളി ലെന്നും ബാക്കിയുണ്ട് .                
 










Friday, October 17, 2014

ഒരു കൂറ്റന്‍ ചിറ കടി യോടെ യാണ് 
ഇപ്പോള്‍ പകലുകള്‍ പിറക്കുന്നത്‌ .
ഒറ്റ ചെരുപ്പ് തിരയുന്ന സിന്ദ്രല്ലയെ 
രാജാവിനെ തിരയുന്ന ഭ്രാന്തിയെ 
വേലായുധനെ കെട്ടിപ്പിടിക്കുന്ന അമ്മൂട്ടിയെ 
താജ് മഹലില്‍ കണ്ണീര്‍ വാര്‍ത്തിരിക്കുന്ന മുംതാസിനെ 
മഞ്ഞില്‍ വിരിയുന്ന വിമലയെ ........
എല്ലാവരെയും മുറിക്കു മുന്നില്‍ നിര്‍ത്തി 
ചിറകടി മാത്രം ഉള്ളില്‍ കടക്കുന്നു .
ആരാവാം അത് ?
വിശ്വസ്തനായ ഒരു കൂട്ടുകാരനെ പ്പോലെ 
അത് വാക്കുകള്‍ കൊണ്ട്  ഉമ്മ വയ്ക്കുന്നു .
ഉദാരമായ സഹതാപം നല്‍കുന്നു .
വെളിച്ചം കെടുത്തി ഉറങ്ങാന്‍ പറയുന്നു .
നാളെ പിറക്കുന്ന സൂര്യനെ 
ഇന്നേ കാട്ടി ത്തരുന്നു .
കണ്ണീരിന്‍റെ ആഴങ്ങളില്‍ ചെന്ന് 
ആഘാതങ്ങളുടെ അറകള്‍ അടയ്ക്കുന്നു .
നിലാവിന്‍റെ തിരി മുറിയില്‍ കൊളുത്തുന്നു 
നിഴല്‍ പോലെ മുറി വിട്ടിറങ്ങുന്നു .
എപ്പോഴും കേള്‍ക്കാനായി 
ചിറകടിയൊ ച്ചയെ മുറിയില്‍ ഞാത്തിയിടുന്നു .[സുഹൃത്ത് ] 

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...