Monday, May 14, 2012

നമ്മള്‍

ഉടലിനും അപ്പുറ ത്തെക്കാണു  നീ വിളിച്ചത്
ഉന്മാദ ങ്ങളുടെ ഉണര്‍ചകളായി നിന്‍റെ വാക്കുകള്‍
കാടകങ്ങളുടെ ഗാഡ നീലിമയില്‍
സമുദ്ര സഞ്ചാരങ്ങളുടെ കപ്പല്‍ ചുഴികളില്‍
സ്വപ്നങ്ങളുടെ സൂര്യ കാന്തി പ്പൂക്കളായി
അവ വിരിയുകയും ചായുകയും ചെയ്യുന്നു
കാത്തിരിപ്പിന്‍ ലാവണ്യം നെയ്തുടുക്കുന്നു
അഹങ്കാരികളുടെ സ്വര്‍ഗം പണിയുന്നു
ഉയിരിന്‍ തീജ്വാലകള്‍ പടര്‍ത്തി വീശി
സന്ധ്യകള്‍ സമാഗമത്തിന്‍ ചുംബനങ്ങളെ
നക്ഷത്ര ങ്ങളില്‍ വരച്ചിടുമ്പോള്‍
നിന്‍റെ ഹൃദയ സ്പര്‍ശങ്ങളില്‍
ഞാന്‍ എന്നെ എഴുതി വയ്ക്കുന്നു .



ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...