Friday, June 19, 2015

വന്നു  നോക്കുമ്പോള്‍ 

വിസ്മയം പുലരിപ്പൂവില്‍ 
മഞ്ഞു തുള്ളിയില്‍   മഹാ കാശം.
മുറ്റത്തപ്പോള്‍ വിടര്‍ന്ന  പൂങ്കുല .
കുയില്‍ പ്പാട്ടിന്‍  തേന്‍ പുരണ്ടാ 
വയസ്സന്‍ മാവില്‍  വസന്തം !
തരളം  താലോലിപ്പു തെന്നല്‍ 
തനിച്ചു നില്‍ക്കും പൂവൊന്നിനെ .
വെയില്‍ കണ്ണിണ തുടുക്കുന്നു 
വയല്‍ വഴിയില്‍ വിഷുക്കാലം .
ഉമ്മറ ത്തരുണ ബിംബം 
ഉദാര പുഞ്ചിരി ച്ച ന്ദ്രോദയത്തിന്‍ 
പ്രണയ ജീവിത ത്തുടര്‍ച്ച .
പിന്നെയും  പെയ്തു നീളുന്ന പൂമഴ .
വീടു പൂക്കുന്ന വേളയില്‍ 
വിസ്മൃത മാകട്ടെ  വിഷ 
പരാഗങ്ങള്‍ തന്‍  സര്‍പ്പ വേഗങ്ങള്‍ ..






കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...