Friday, October 17, 2014

ഒരു കൂറ്റന്‍ ചിറ കടി യോടെ യാണ് 
ഇപ്പോള്‍ പകലുകള്‍ പിറക്കുന്നത്‌ .
ഒറ്റ ചെരുപ്പ് തിരയുന്ന സിന്ദ്രല്ലയെ 
രാജാവിനെ തിരയുന്ന ഭ്രാന്തിയെ 
വേലായുധനെ കെട്ടിപ്പിടിക്കുന്ന അമ്മൂട്ടിയെ 
താജ് മഹലില്‍ കണ്ണീര്‍ വാര്‍ത്തിരിക്കുന്ന മുംതാസിനെ 
മഞ്ഞില്‍ വിരിയുന്ന വിമലയെ ........
എല്ലാവരെയും മുറിക്കു മുന്നില്‍ നിര്‍ത്തി 
ചിറകടി മാത്രം ഉള്ളില്‍ കടക്കുന്നു .
ആരാവാം അത് ?
വിശ്വസ്തനായ ഒരു കൂട്ടുകാരനെ പ്പോലെ 
അത് വാക്കുകള്‍ കൊണ്ട്  ഉമ്മ വയ്ക്കുന്നു .
ഉദാരമായ സഹതാപം നല്‍കുന്നു .
വെളിച്ചം കെടുത്തി ഉറങ്ങാന്‍ പറയുന്നു .
നാളെ പിറക്കുന്ന സൂര്യനെ 
ഇന്നേ കാട്ടി ത്തരുന്നു .
കണ്ണീരിന്‍റെ ആഴങ്ങളില്‍ ചെന്ന് 
ആഘാതങ്ങളുടെ അറകള്‍ അടയ്ക്കുന്നു .
നിലാവിന്‍റെ തിരി മുറിയില്‍ കൊളുത്തുന്നു 
നിഴല്‍ പോലെ മുറി വിട്ടിറങ്ങുന്നു .
എപ്പോഴും കേള്‍ക്കാനായി 
ചിറകടിയൊ ച്ചയെ മുറിയില്‍ ഞാത്തിയിടുന്നു .[സുഹൃത്ത് ] 

Wednesday, October 8, 2014

വീട്


വാതിലുകളില്ലാത്ത വീട്
അടക്കമില്ലാത്ത പെണ്ണിനെ
ഓര്‍മ്മിപ്പി ക്കുമെന്ന്
ആരോ അടക്കം പറയുന്നു .

വരുന്നവര്‍  അവരുടെ ചെരുപ്പ്
പുര വരാന്തയില്‍ സൂക്ഷിക്കും .
ആരും കാണാതിരിക്കാന്‍ അവ
ഏറ്റവും ഇരുളുകള്‍ തേടി പ്പോകും .

വീട് വഴി തെറ്റിക്കാനെന്നോണം
തുറന്നു  കിടക്കുന്നു .
ഓരോ മണങ്ങളായി
ഞാന്‍ ഇവിടെ ഞാന്‍ ഇവിടെ
എന്ന് വിളിച്ചു പറയും

പഥികന്‍ ധ്യാന പ്പുര അന്വേഷിക്കുമ്പോള്‍
അടുക്കള വെളിച്ചം കബളിപ്പിക്കും .
ദൈവങ്ങളോടൊപ്പ മാണ് താന്‍ എന്ന വിചാരത്താല്‍
രതിയില്‍ നിന്നും അയാള്‍ മുക്തനാകും .

കിടക്കകളുടെ  മൃഗീയ വാസന യില്‍  വിരുന്നുകാര്‍

സ്വയം മറന്നിരിക്കാറുണ്ട് .

തൂവലുകളും  ചോരയും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി

ആയിരത്തൊന്നു രാവുകളെ  കഥയാക്കുന്നത് കേള്‍ക്കാം .

ആരാവാം ഈ വീട് പണിഞ്ഞത് !


വാതിലുകളില്ലാത്ത വീട്
എപ്പോള്‍ വേണമെങ്കിലും
ആത്മഹത്യ ചെയ്തേക്കും
എന്നുള്ള തിനാലാവും

എല്ലാ വാതിലുകളും ബന്ധിച്ചു
ഒരുവള്‍ അതിനെ
കാത്തു വയ്ക്കുന്നത് ![കാവല്‍ ]


Sunday, October 5, 2014

പ്രിയനേ ...
ആ  രാവില്‍ നമ്മള്‍ 
പ്രണയത്തെ ക്കുറിച്ചു പറഞ്ഞിരുന്നോ ?
കോപ്പയിലെ തീരാറായ വെള്ളവും 
കൊതുകുകളുടെ മൂളലും 
വന്നും പോയുമിരിക്കുന്ന കറണ്ടും 
മോഡിയുടെ ഇന്ത്യയും ഒഴികെ 
മറ്റെന്തെങ്കിലും ......
 
പൊടുന്നനെ 

തിരകള്‍ സ്തംഭിച്ച കടലുകലിലെ  
പരസ്പരം പ്രത്യക്ഷപ്പെടാന്‍ കൊതിക്കുന്ന 
വെളിച്ചങ്ങള്‍ 
മൌനങ്ങളുടെ ഇടവേളകളോട്
"ഒന്ന് കൊന്നു തരൂ "
എന്ന് പറയുന്നത് കേട്ടില്ലേ ... 


പിന്നെ .....
ഉടലുകളാല്‍ കെട്ടി മറിയുന്ന കിടക്കകള്‍ 
 ഉപ്പു രസങ്ങളുടെ ചുണ്ടുകള്‍ 
ഉയര്‍ച്ച താഴ്ചകളുടെ  നീര്‍ ക്കുമിള കള്‍ 
രക്തത്തിലെ കൊടുംകാറ്റുകള്‍
 കടലുകളെ  തൂവാലയില്‍ ഒതുക്കുമ്പോള്‍ 

നമ്മള്‍  പ്രണയിക്കുക മാത്രമായിരുന്നു .    [അന്നും ]
















കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...