Wednesday, October 8, 2014

വീട്


വാതിലുകളില്ലാത്ത വീട്
അടക്കമില്ലാത്ത പെണ്ണിനെ
ഓര്‍മ്മിപ്പി ക്കുമെന്ന്
ആരോ അടക്കം പറയുന്നു .

വരുന്നവര്‍  അവരുടെ ചെരുപ്പ്
പുര വരാന്തയില്‍ സൂക്ഷിക്കും .
ആരും കാണാതിരിക്കാന്‍ അവ
ഏറ്റവും ഇരുളുകള്‍ തേടി പ്പോകും .

വീട് വഴി തെറ്റിക്കാനെന്നോണം
തുറന്നു  കിടക്കുന്നു .
ഓരോ മണങ്ങളായി
ഞാന്‍ ഇവിടെ ഞാന്‍ ഇവിടെ
എന്ന് വിളിച്ചു പറയും

പഥികന്‍ ധ്യാന പ്പുര അന്വേഷിക്കുമ്പോള്‍
അടുക്കള വെളിച്ചം കബളിപ്പിക്കും .
ദൈവങ്ങളോടൊപ്പ മാണ് താന്‍ എന്ന വിചാരത്താല്‍
രതിയില്‍ നിന്നും അയാള്‍ മുക്തനാകും .

കിടക്കകളുടെ  മൃഗീയ വാസന യില്‍  വിരുന്നുകാര്‍

സ്വയം മറന്നിരിക്കാറുണ്ട് .

തൂവലുകളും  ചോരയും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി

ആയിരത്തൊന്നു രാവുകളെ  കഥയാക്കുന്നത് കേള്‍ക്കാം .

ആരാവാം ഈ വീട് പണിഞ്ഞത് !


വാതിലുകളില്ലാത്ത വീട്
എപ്പോള്‍ വേണമെങ്കിലും
ആത്മഹത്യ ചെയ്തേക്കും
എന്നുള്ള തിനാലാവും

എല്ലാ വാതിലുകളും ബന്ധിച്ചു
ഒരുവള്‍ അതിനെ
കാത്തു വയ്ക്കുന്നത് ![കാവല്‍ ]


2 comments:

ajith said...

വീട്ടുക്കു വീട്ടുക്കു വാസപ്പടീ വേണും.. എന്നൊരു പാട്ട് ഉള്ളത്തില്‍ തലപൊക്കി നോക്കുന്നുണ്ട്

ബിന്ദു .വി എസ് said...

കവിതകള്‍ വായിച്ചു നോക്കുന്നതിനും ഉള്ളു തൊടുന്ന കമന്റ് കുറിക്കുന്നതിനും നന്ദി അജിത്‌

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...