Saturday, October 30, 2010

യാത്ര

ചെന്തെങ്ങ്  കുലച്ചത് പോലെയും
കൊന്ന പൂത്തത് പോലെയുമല്ല.
ഇരു വശ ത്തും തെറിച്ചു പടരുന്ന
ഒരു വഴക്കിന്‍റെ ബാക്കി യായി
അവള്‍ ...
തീവണ്ടികള്‍ പാളങ്ങളെ  കുഴക്കി
ഒന്നുമറിയാ ത്തവരെ പ്പോലെ
ഓടിപ്പോയി
കുരച്ചു നിര്‍ത്തുന്നു ദൂരെ
വിഷാദത്തിന്റെ ഒരു തെരുവുനായ.

Wednesday, October 27, 2010

തുളുമ്പി പ്പോയ തിരയെ
കടലാണ്
കൈകളാല്‍ ചേര്‍ത്ത് പിടിച്ചത് .
ഇലകളില്‍ നിന്ന് വേര്‍പെട്ടു പോയ പച്ചയെ
പൂവാണ് ചേര്‍ത്ത് വച്ചത്
മുന്തിരി യില്‍ നിന്നടര്‍ന്നു പോയ  മധുരത്തെ
ചുണ്ടുകളും  .
വിളറി പ്പോയ   മേഘങ്ങളെ
മോഹങ്ങളുടെ  മുയല്‍ക്കുഞ്ഞുങ്ങളും
കുളിര്‍ന്നു വിറയ്കുന്ന സന്ധ്യയെ
ആകാശ ത്തിന്‍  പുതപ്പും.
ചേര്‍ത്തു പിടിക്കുന്നു .
                                             എന്നിട്ടും വീടുകളുടെ അങ്കണ ങ്ങളില്‍  നിന്ന്
                                                കുട്ടികളെ  മാത്രം
                                                    കാണാതാകുന്നു.

Sunday, October 24, 2010

.അലഞ്ഞു തിരിയുന്നോന്....

അനന്തപുരി
കരീംസിനു മുന്നില്‍ തപിച്ചു നില്‍കെ
പൊട്ടിക്കിളിര്‍ക്കുന്നു
തൊട്ടുമുന്നില്‍ കവി .
പ്രിയതെ..കവിതയെങ്ങനെ
കണ്ണീരായ് പിടയുന്നുണ്ടിപ്പോഴും
ങാ ...ഞരമ്പില്‍ തീയായ് മാറുമ്പോള്‍
നിനക്കും വീശി പ്പടരാനായിടും.
എങ്കില്‍ ..കാശു താ
ക്ഷമിക്കാന്‍ നേരമില്ലിനി .
ചില്ലറ നല്‍കുന്നു .പോകും മുന്‍പൊന്നു
ചോദിച്ചേക്കാം ..അയ്യപ്പേട്ടാ..
ഓര്‍കുവാനെന്തെങ്കിലും..
സഞ്ചിയില്‍ നിന്നെടുക്കുന്നു
മൂന്നു പുസ്തകം .മൂന്നും
ആഫ്രിക്ക തന്‍ കവിത ക്കലാപങ്ങള്‍
പോകും മുന്‍പൊന്നും കൂടി
വാക്കുകള്‍ മുറിയുന്നു -
എന്‍ പെങ്ങള്‍ ലക്ഷ്മിക്കുട്ടി
നിന്നമ്മയോ ...സരസ്വതി
നാം തമ്മില്‍ ബന്ധമിങ്ങനെ
നീയെന്‍ ഭാഗിനേയി
ആയ്ക്കോട്ടെ ..കാണാം വീണ്ടും
വെയില്‍ നിലയ്ക്കുന്നു ചുറ്റും .
പക്ഷെ ..മുന്നില്‍ ചിരി മുഴക്കവും
കവിത്യ്ക്കിടി മുഴക്കവും വീണ്ടും
കേള്‍കുവാനാകില്ലിനി
അവനെ തിരികെ ത്തരാതെയാ
'പോക്കറ്റടിക്കാരന്‍ 'പോയീ ദൂരെ

Friday, October 22, 2010

പെണ്‍ വീട്

കുളിച്ചു കുറിയിട്ട്
ചന്ദന ചേലയണിഞ്ഞു
കിഴക്കോട്ടു നോക്കി
ഒരു പെണ്‍ വീട് .
ചുടല ഭസ്മം പോലെ
കനലടുപ്പില്‍ ചാരം.
നിറം മാഞ്ഞ പാത്രത്തിന്‍റെ
ഇരുണ്ട മൂലയില്‍
അവളെ കാണാതെ വരണ്ട ഒരില .
ഉടുത്തൊരുക്കിചിതയില്‍ നട്ടുപോകുമെന്നു
വീട്ടു മുറ്റത്തെ സൂര്യന്‍
ഏതു മഴയിലും കെട്ടുകുതിരില്ലെന്ന
വാശി യോടെ പെണ്‍ വീട്
അടവച്ച് വിരിയിക്കുന്നു
അസ്ഥി വാരത്തില്‍
ഒരാള്‍ ക്കൂട്ടത്തിന്‍ ആരവം .

കരുതല്‍

നിനക്കായി ഞാന്‍ കരുതുന്നു
ചിതറുന്ന ചിരിയുടെ ചില്ല് .
എന്നും പൂക്കുന്ന കാട്
വരാമെന്ന് കൈവീശിപ്പോയ മഴ
മയില്‍ പ്പീലി യുടെ കുഞ്ഞുങ്ങള്‍
രാപ്പാടിയുടെ ഗീതകം
തിരകളുടെ മഞ്ചല്‍
നിലാവിന്‍റെ കണ്ണ്
സ്നേഹത്തിന്‍റെ വെട്ടം
കിനാവിന്‍റെ വേനല്‍ ....പിന്നെ
കവിതയുടെ ....കിലുക്കം .

Tuesday, October 19, 2010

കാഴ്ച

വഴിയരികില്‍
പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടിയില്‍
തനിച്ചിരിക്കുന്ന
പെണ്ണിനെപ്പോലെ
ഒക്ടോബറിലെ രാത്രി .

ചാവു ജീവിതം

എട്ടും പൊട്ടും തിരിയാത്തോള്‍ എന്ന് ...
മുള്ള് തിരിഞ്ഞും മറിഞ്ഞും വീണാലും -
കേടാകുന്ന ഇലയെന്നു ...
ബ്രഹ്മനും തടുക്കാനാവാത്ത
ഒരുമ്പെട്ട ഇറക്കമെന്നു...
ഇങ്ങനെയൊക്കെ കേട്ടു കേട്ടാവും
'അതൊരു 'ചാവു ജീവിതമായത് .

Sunday, October 17, 2010

മഴ

താന്‍സെന്‍ പാടുന്നു
മേഘം ചുട്ടു പഴുത്തു പരത്തും
തീ വെയിലിനു നേരെ
താന്‍സെന്‍ പാടുന്നു .
തംബുരു ചേര്‍ക്കുന്നു മഴയുടെ
മുത്തു കിലുങ്ങും ശ്രുതിയില്‍
വിസ്മയ നാദ തരംഗങ്ങള്‍
കിളി വാതില്‍ മറവില്‍
കാതര നയനങ്ങള്‍
വളയിട്ടുമുറിഞ്ഞ കരങ്ങള്‍
പട്ടിന്‍ തൊങ്ങല്‍ തൊട്ടു
മിനുക്കും പാദങ്ങള്‍
നീണ്ട മുടി ത്തുമ്പഴകില്‍.......
വിടരുന്നു മഴയുടെ നെഞ്ചില്‍
താണുമയങ്ങാന്‍ .
താന്‍സെന്‍ പാടുന്നു .
ദൂരെ ഒരു ചില്ലയിലാടി വിറക്കു -
മൊഴിഞ്ഞ കിളിക്കൂടായ്
മഴ മേയും കൂരകള്‍ ...
തകരം കൊണ്ടു മറച്ചോരിരുളില്‍
കാറ്റ് വരച്ചു മടങ്ങും ചിത്രം.
ഏതോ ദര്‍ബാറില്‍ ... താന്‍സെന്‍ പാടുകയാവാം .
വീണ്ടും പാടുകയാവാം.

Thursday, October 14, 2010

അരാഷ്ട്രീയം

ആസിഡ് ബള്‍ബി ന്‍റെ നിറഞ്ഞ
കണ്ണില്‍ നിന്നും
കൂട്ടുകാരന്‍റെ കുസൃതി ക്കണ്ണിനുള്ളില്‍
ഒരു തുള്ളി ക്കണ്ണീര്‍ ..
ഒപ്പിയെടുക്കാന്‍ ആഞ്ഞ തൂവാലയില്‍
നിസ്സംഗത യുടെ കാറ്റ്
ചെങ്കു ത്തായ ഇറക്കത്തില്‍
വഴുവഴുപ്പുള്ള ഒരു സൂര്യന്‍
മിന്നിയും കെട്ടും കത്തുന്നു .
പേസ് മേക്കര്‍ ഘടിപ്പിച്ചു
ഭൂമിയെ നടക്കാന്‍ വിട്ടു
സമയം അളക്കുന്നവന്‍
കുതിരപ്പുറത്ത്‌ പോയി .
വെള്ളം വാലാന്‍ വേണ്ടി
സമുദ്രത്തെ
അരിപ്പയിലൂടെ കടത്തുന്നവന്‍
കിളിയുടെ പാട്ടിനെ
കൊക്കില്‍ നിന്ന് മോഷ്ടിച്ചു
സ്നേഹിതന്റെ നെഞ്ചില്‍ നിന്ന്
തീ നിറച്ച തൂവാല
അരാഷ്ട്രീയമായി ജീവിക്കുന്ന
ഒരുവന്‍റെ നേര്‍ക്ക്‌
ഉള്‍ക്കരുത്തോടെ ...പാഞ്ഞു ചെല്ലുന്നു.

Wednesday, October 13, 2010

ഓര്‍മകളുടെ പരാതി

കൂട്ട് കൂടാനാവുന്നില്ലെന്ന്
കളം നിറയ്കാനും .
തോ റ്റതും ജയിച്ചതും ....
ആരാണെന്ന് ....
ആരും പറയുന്നുമില്ലെന്നു .
പിന്നെ ...
ഓര്‍മ്മിക്കാന്‍ ഒന്നുമില്ലെന്നും .

Sunday, October 10, 2010

സ്നേഹം

ഇപ്പോഴും കേള്‍ക്കുന്നുണ്ട്
അവനെന്നോട് ആദ്യം പറഞ്ഞ വാക്ക്,
സ്നേഹം എന്നായിരുന്നു .
ഒരു മല കയറുമ്പോള്‍
ഒരു തിരിഞ്ഞു നോട്ടത്തിനിടയില്‍ ..
അവനതു കൈമാറി ക്കഴിഞ്ഞിരുന്നു
...അങ്ങനെ ...നീലാകാശം ...ഞങ്ങളുടെതായി .

Thursday, October 7, 2010

പ്രിയ കവിക്ക്‌.....

മരക്കൂട്ടത്തിനിടയ്കു വീഴുന്ന വെയില്‍ നാളംപോലെ
നീ
വല്ലപ്പോഴും കടന്നു വരുമ്പോള്‍
ദര്‍വിഷ് ...
ഞാനൊരു പാലസ്തീനിയാവാന്‍ കൊതിക്കുന്നു.
സ്വര്‍ണ ക്കടല്‍ പോലെയുള്ള ഗോതമ്പ് പാടത്തിനുള്ളില്‍
പറന്നിറങ്ങി
നിനക്ക്
സ്വാതന്ത്ര്യത്തിന്റെ ഒലിവില നല്‍കാന്‍
ഒരു കിളിച്ചുണ്ട് ..എനിക്ക് വേണം .
പര്‍വതങ്ങള്‍ക്കു മീതെ ....
ഖഡ്ഗമൂര്‍ച്ചകളെ ഖബര്‍ അടക്കിയ
ആഗ്നേയാസ്ത്രങ്ങളെ പരിഹസിച്ച
നിന്‍റെ നെഞ്ചകം പോലെ ഉറപ്പുള്ള
ചിറകില്‍ ...ഞാന്‍ നിന്നെയും കൊണ്ട് പറക്കും.
മുന്തിരി ത്തോട്ടങ്ങളിപ്പോള്‍ ...വെടിപ്പുക തിന്നു തളരുകയാണ് .
ദര്‍വിഷ്
മുന്തിരി വള്ളികള്‍ ഒരു നിലവറ യിലേക്
പതുങ്ങും മുന്‍പ് ...
അവയുടെ ..ഐ .ഡി.കാര്‍ഡുകള്‍ അമ്മയില്ലാത്ത ഒരു കുട്ടിക്ക് നല്‍കി .
കഫന്‍ തുണി ..പോലുമില്ലാത്ത മരണം നിനക്ക് ഒറ്റയ്ക്ക് വേണ്ട .
അഭയം തേടുന്നവന്റെ കവിത പോലെ ...ഞാനും നീയും എവിടെയും മുള പൊട്ടും.

ആധി

നെഞ്ചു കൂരച്ച ഒരു ചന്ദ്രനേയും കൊണ്ട്
എന്നേ മുടന്തി ഓടുന്നു ഒരു വാനം .
വെളുത്ത പകലുകളും
കറുത്ത രാവുകളും
നാവിലരച്ചു തേച്ചു കൊടുത്തിട്ടും
അവനായി ഒരു തെളിച്ചവുമില്ല
വെളിച്ചവുമില്ല.
വിഷമിച്ചതന്നാണ്
..ദൂരെ നിന്നൊരാള്‍
രാജാവിനോട് പറഞ്ഞത്രേ
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്‍ മുഖം ..എന്ന്
അയാളുടെ ഉള്ളിലെന്തായിരുന്നോ എന്തോ ...

Sunday, October 3, 2010

ഗന്ധര്‍വ ഗീതി

താമരപ്പൂവിന്‍ സുഗന്ധമുള്ള കരതലത്തില്‍
നീയെന്നെ വഹിച്ചു പറക്കുമ്പോള്‍
പാലപ്പൂക്കള്‍ മദംകൊണ്ട്...
ഇലകളുടെ കണ്പീലിയില്‍ ചുംബിക്കുന്നത്
ഞാനറിഞ്ഞു.
സരസിജ വലയങ്ങള്‍ ..ഭക്ഷിച്ചുറങ്ങുന്ന
ചക്രവാകങ്ങളെയും കണ്ടു
...ഞാന്‍ സ്നേഹത്തെക്കുറിച്ച് നിര്‍ത്താതെ പറയുമ്പോള്‍ ..
നീ ഗന്ധര്‍വ ലോകത്തെക്കുറിച്ച് പാടി ..
കാടിനേയും മേഘത്തെയും തൊട്ടും
എന്നെ ...നിലാവ് പുതപ്പിച്ചു ഉറക്കിയും
നീ ...കാത്തു വച്ച യാമങ്ങള്‍ ..
പകല്‍ കടഞ്ഞ നോവുകളില്‍ സൂര്യന്‍
ജ്വലിച്ചപ്പോള്‍ ...
കരിഞ്ഞു പോകുമെന്ന് നമ്മള്‍ ഭയന്നു.
..അപ്പോഴൊക്കെയും ...ഗന്ധര്‍വ ദീപ്തിയാല്‍ നീയെന്നെ
മഴമേഘമാക്കി മിഴിയില്‍ സൂക്ഷിച്ചു.
ഞാനോ ....നിന്നിലെ ഗംഗയായി .
കൊടും താപങ്ങളിലും ...നമ്മള്‍
ഭൂമിക്കും ആകാശത്തിനുമിടയില്‍ ...സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .

ബാല്യം

മാമ്പൂവായും മഷിത്തണ്ടായും
മുത്തശ്ശിയായും മഴക്കാലമായും
ബാല്യം വേഷം മാറാറുണ്ട് ചിലനേരം .
വിശ ന്നലച്ചു മണ്‍സൂണ്‍
വിശ ന്നിട്ടും ഇഷ്ടക്കേട് കാട്ടാത്ത കുട്ടിയായി
മുറ്റത്തു വഞ്ചിയോടിക്കുംപോള്‍
അഞ്ചാറു വറ്റിന്റെ സ്നേഹവുമായി
അമ്മയെപ്പോലെ ഒരുവള്‍ നനഞ്ഞു കുതിര്‍ന്നു വരും .
മുലപ്പാലിന് കണ്ണീരിന്‍റെമണം ...അമ്മ തന്നെ .
ഏതു മഴക്കോളിലുംപുരയെ ആഞ്ഞു പുല്‍കുന്ന
കൊന്നത്തെങ്ങു ....ഉറക്കത്തെ പേടിയാക്കി
വഴിത്തര്‍ക്കമുള്ള അയല്ക്കാരന്റെ ഭാവത്തോടെ
കളിക്കൂട്ടുകാരന്‍ ...
കട്ടതത്രയും ലോക്കറിലാക്കി
അവന്‍ യജമാനനായി .
....പാറക്കൂട്ടത്തില്‍ മുഖം തല്ലിയും
പാഴ്മുളയില്‍ചുണ്ട് ചേര്‍ത്തും
..പകയേതുമില്ലാതെ ബാല്യം
ഇപ്പോള്‍ വിരുന്നു വന്നാലും ..
കണ്ടില്ലെന്നു നടിക്കും .
ഓര്‍മകളുടെ ട്രാഷില്‍ ,,,,
സ്വയമഴിയാനായി അത് കാത്തു കിടക്കുന്നു .

Saturday, October 2, 2010

കുലവധു

കൂലം കുത്തി ഒഴുകണമെന്നു തോന്നുമ്പോഴൊക്കെ
കുലപ്പെരുമ ..മോഹത്തെ വിഴുങ്ങും .
അരിഞ്ഞുതള്ളിയും അരച്ചെടുത്തും
പൊള്ളി പ്പെരുപ്പിച്ചും സമയം
ആത്മ ഹത്യ ചെയ്യുമ്പോള്‍
...നീരാവിയിലെ മഴവില്ല് പോലെ ...കുലവധു .

ഒക്ടോബര്‍ 2

.....സമ്മേളനത്തിനു ഞാന്‍ നന്ദി പറയുകയാണ്‌
പ്രിയമുള്ളവരേ..
സ്നേഹംനിറഞ്ഞ ഒരു തൂവാല യെങ്കിലും
ആ ഇരിപ്പിടങ്ങളില്‍ അവശേഷിപ്പിക്കുക
ബാ ...യോടുള്ള ആദര സൂചകമായി .
കാരണം ഇന്ത്യ ഒരിക്കലും അവരെ ഓര്‍ത്തു കരഞ്ഞില്ല.
ധര്‍മ പത്നി യില്‍ നിന്ന് കസ്തൂര്‍ബയിലേകുള്ളദൂരം
ഒരുപാടായിരുന്നു എന്നറിഞ്ഞിട്ടും.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...