തുളുമ്പി പ്പോയ തിരയെ
കടലാണ്
കൈകളാല്‍ ചേര്‍ത്ത് പിടിച്ചത് .
ഇലകളില്‍ നിന്ന് വേര്‍പെട്ടു പോയ പച്ചയെ
പൂവാണ് ചേര്‍ത്ത് വച്ചത്
മുന്തിരി യില്‍ നിന്നടര്‍ന്നു പോയ മധുരത്തെ
ചുണ്ടുകളും .
വിളറി പ്പോയ മേഘങ്ങളെ
മോഹങ്ങളുടെ മുയല്‍ക്കുഞ്ഞുങ്ങളും
കുളിര്‍ന്നു വിറയ്കുന്ന സന്ധ്യയെ
ആകാശ ത്തിന്‍ പുതപ്പും.
ചേര്‍ത്തു പിടിക്കുന്നു .
എന്നിട്ടും വീടുകളുടെ അങ്കണ ങ്ങളില്‍ നിന്ന്
കുട്ടികളെ മാത്രം
കാണാതാകുന്നു.
Wednesday, October 27, 2010
Subscribe to:
Post Comments (Atom)
അന്ന് ....
മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു ജലം തുടിക്ക...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
1 comment:
എന്താണ് വീടുകള്‍ നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാത്തത്?
എനിക്കും ഈ സംശയമുണ്ട്.
Post a Comment