Sunday, October 3, 2010

ബാല്യം

മാമ്പൂവായും മഷിത്തണ്ടായും
മുത്തശ്ശിയായും മഴക്കാലമായും
ബാല്യം വേഷം മാറാറുണ്ട് ചിലനേരം .
വിശ ന്നലച്ചു മണ്‍സൂണ്‍
വിശ ന്നിട്ടും ഇഷ്ടക്കേട് കാട്ടാത്ത കുട്ടിയായി
മുറ്റത്തു വഞ്ചിയോടിക്കുംപോള്‍
അഞ്ചാറു വറ്റിന്റെ സ്നേഹവുമായി
അമ്മയെപ്പോലെ ഒരുവള്‍ നനഞ്ഞു കുതിര്‍ന്നു വരും .
മുലപ്പാലിന് കണ്ണീരിന്‍റെമണം ...അമ്മ തന്നെ .
ഏതു മഴക്കോളിലുംപുരയെ ആഞ്ഞു പുല്‍കുന്ന
കൊന്നത്തെങ്ങു ....ഉറക്കത്തെ പേടിയാക്കി
വഴിത്തര്‍ക്കമുള്ള അയല്ക്കാരന്റെ ഭാവത്തോടെ
കളിക്കൂട്ടുകാരന്‍ ...
കട്ടതത്രയും ലോക്കറിലാക്കി
അവന്‍ യജമാനനായി .
....പാറക്കൂട്ടത്തില്‍ മുഖം തല്ലിയും
പാഴ്മുളയില്‍ചുണ്ട് ചേര്‍ത്തും
..പകയേതുമില്ലാതെ ബാല്യം
ഇപ്പോള്‍ വിരുന്നു വന്നാലും ..
കണ്ടില്ലെന്നു നടിക്കും .
ഓര്‍മകളുടെ ട്രാഷില്‍ ,,,,
സ്വയമഴിയാനായി അത് കാത്തു കിടക്കുന്നു .

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...