Thursday, October 7, 2010

പ്രിയ കവിക്ക്‌.....

മരക്കൂട്ടത്തിനിടയ്കു വീഴുന്ന വെയില്‍ നാളംപോലെ
നീ
വല്ലപ്പോഴും കടന്നു വരുമ്പോള്‍
ദര്‍വിഷ് ...
ഞാനൊരു പാലസ്തീനിയാവാന്‍ കൊതിക്കുന്നു.
സ്വര്‍ണ ക്കടല്‍ പോലെയുള്ള ഗോതമ്പ് പാടത്തിനുള്ളില്‍
പറന്നിറങ്ങി
നിനക്ക്
സ്വാതന്ത്ര്യത്തിന്റെ ഒലിവില നല്‍കാന്‍
ഒരു കിളിച്ചുണ്ട് ..എനിക്ക് വേണം .
പര്‍വതങ്ങള്‍ക്കു മീതെ ....
ഖഡ്ഗമൂര്‍ച്ചകളെ ഖബര്‍ അടക്കിയ
ആഗ്നേയാസ്ത്രങ്ങളെ പരിഹസിച്ച
നിന്‍റെ നെഞ്ചകം പോലെ ഉറപ്പുള്ള
ചിറകില്‍ ...ഞാന്‍ നിന്നെയും കൊണ്ട് പറക്കും.
മുന്തിരി ത്തോട്ടങ്ങളിപ്പോള്‍ ...വെടിപ്പുക തിന്നു തളരുകയാണ് .
ദര്‍വിഷ്
മുന്തിരി വള്ളികള്‍ ഒരു നിലവറ യിലേക്
പതുങ്ങും മുന്‍പ് ...
അവയുടെ ..ഐ .ഡി.കാര്‍ഡുകള്‍ അമ്മയില്ലാത്ത ഒരു കുട്ടിക്ക് നല്‍കി .
കഫന്‍ തുണി ..പോലുമില്ലാത്ത മരണം നിനക്ക് ഒറ്റയ്ക്ക് വേണ്ട .
അഭയം തേടുന്നവന്റെ കവിത പോലെ ...ഞാനും നീയും എവിടെയും മുള പൊട്ടും.

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...