Sunday, February 23, 2014

കറുത്ത വളകളോട് എനിക്കുള്ള ഭ്രമമാണ്
രാത്രിയോട്‌നിനക്ക്
ചുവന്ന പൊട്ടിനോടുള്ള എന്‍റെ ഇഷ്ടമാണ്
അസ്തമയത്തോട് നിനക്ക്
പച്ചയില്‍ പൂക്കണമെന്ന എന്‍റെ സ്നേഹമാണ്
പച്ച കുത്തുന്നതിനോട് നിനക്ക്
വെളുത്ത പൂക്കളാണ് എന്‍റെ കരച്ചിലുകള്‍.
നിന്‍റെ ചിരിയില്‍ മാത്രം  വിടരുന്നവ [ചിലപ്പോള്‍ ]


വേശ്യ ദൈവത്തെ  വിളിക്കുമ്പോള്‍
അയാള്‍ പുഴയോരത്ത് മലര്‍ന്നു കിടക്കുന്നു
പൂക്കളിലെന്നപോലെ  പുഴുക്കള്‍
അയാളെ കെട്ടിപ്പിടിക്കുന്നു .
അന്ധന്‍ ദൈവത്തെ കടയുമ്പോള്‍
കൈകാലിട്ടടിച്ചു അയാള്‍
നിലവിളിക്കുന്നു
കരച്ചിലിന്‍റെ ചീളുകളിലാണ്
ദൈവമെന്നു
അന്ധന്‍റെ നിര്‍വചനം .
മതം ദൈവത്തെ കാട്ടി ത്തരുമ്പോള്‍
അയാള്‍
കുഞ്ഞുങ്ങളെ തിരഞ്ഞു കൊല്ലുന്ന
തിരക്കിലുഴലുന്നു
മരിച്ച പുഞ്ചിരികളാണ്
ദൈവമെന്ന്
ഭേദമില്ലാതെ
വെളിച്ചപ്പെടുന്നു . 
അതാവും
പ്രാര്‍ഥനയുടെ  ഒരു കൈയ്യിലും 
ഇപ്പോള്‍
വിരലുകള്‍ ഇല്ലാത്തത് .[മരിച്ച ദൈവം ]




കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...