Thursday, November 27, 2014


ഇന്ന്

 നീയെന്നെ അപ്പോള്‍ പെയ്ത മഴയുടെ
ചുംബനം അറിയിച്ചു .
നമുക്കിടയില്‍ നക്ഷത്രങ്ങള്‍ ഉണ്ടോ എന്നറിയാന്‍
ഒളിച്ചു നോക്കിയ കാറ്റ്
നെടുവീര്‍ പ്പോടെ പറന്നു പോയി .
കണ്ണീരിന്റെ  നീളന്‍ ചാലുകളില്‍
മുങ്ങി ക്കളിച്ച പരലുകള്‍ പോലെ
എന്‍റെ കണ്ണുകള്‍ ..
നീ അവയെ കോരിയെടുത്തു .
അവ പിടയാന്‍ തുടങ്ങി
സ്ഫടികത്തിന്റെ  ആ പഴയ ജാര്‍
നീ തുറന്നു ..
എന്‍റെ  പുഴകളുടെ വഴി അടച്ചു .
കൊറിക്കാന്‍ രണ്ടോ മൂന്നോ ഇല യിതളുകള്‍ !

നീയെന്നെ കൊണ്ട് നടക്കുകയാണ് .

മുന്നില്‍ ഇരുള്‍ പകയോടെ .
നിനക്ക് വഴി തെറ്റില്ല  എന്ന വിശ്വാസം
എന്നെ ഉറക്കുന്നു .
ഉണരുമ്പോള്‍  കൈമാറ്റം ചെയ്യപ്പെടില്ല
എന്ന ഉറപ്പു
നിന്‍റെ ശ്വാസത്തില്‍ കേള്‍ക്കാം ..

എങ്കിലും
നമ്മളില്‍ ആരാവും
ആദ്യം വീണുടഞ്ഞു പോവുക ?  [വീണ്ടും ]



Saturday, November 1, 2014

ഇപ്പോള്‍ പെട്ടിയില്‍ എന്തെല്ലാം 

തൊട്ടെടുത്ത കടല്‍ ക്കള്ളങ്ങള്‍
തൊട്ടറിഞ്ഞ ഉടല്‍ പ്പിരാന്തുകള്‍ 
കേട്ടെടുത്ത  പ്രണയ ദോഷങ്ങള്‍ 
പനിച്ചെ രിഞ്ഞ  രാത്രികള്‍ 

ഇപ്പോള്‍  മിഴികളില്‍ എന്തെല്ലാം 

എരിഞ്ഞു തീര്‍ന്ന  നക്ഷത്രങ്ങള്‍ 
കരഞ്ഞു തീര്‍ന്ന   കാടുകള്‍ 
പറഞ്ഞു മറന്ന   വാക്കുകള്‍ 
പട്ടു  പോകുന്ന  പാട്ടുകള്‍ 

ഇപ്പോള്‍ കൂട്ടിനു എന്തെല്ലാം  

കാവല്‍ നില്‍ക്കുന്ന കവിതകള്‍ 
കാറ്റുപേക്ഷിച്ച കപ്പലിന്‍ ഹുങ്കുകള്‍ 
കോര്‍ ത്തെടുക്കുവാന്‍ കഴുകുകള്‍ 
പുല്കിയും കൊല്ലുന്ന പുല്‍ക്കൊടി 

ഇപ്പോള്‍ മനസ്സില്‍ എന്തെല്ലാം 

നക്ഷത്ര മൊന്നു ണ്ട് നെറുകയില്‍ 
നെഞ്ചി  ലിത്തിരി ച്ചൂടുമുണ്ട് 
അലറി വിളിക്കുന്ന മൌനമുണ്ട് 
അതിരുകള്‍ ഇല്ലാത്ത സ്നേഹമുണ്ട് 

അങ്ങനെയങ്ങനെ ജീവിച്ചു പോകുവാന്‍ 
നീയുള്ളി ലെന്നും ബാക്കിയുണ്ട് .                
 










കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...