Sunday, September 23, 2012

ആശ്രമ കന്യക

നെല്ലളന്നു വച്ചിട്ടൊണ്ട്
മുലക്കച്ച കെട്ടി മുറുക്കീട്ടൊണ്ട്
മുള്ള് കൊണ്ടെന്നു കള്ളം പറഞ്ഞു
തിരിഞ്ഞു നോക്കാതിരിക്കാന്‍
ജോടി ച്ചെ രുപ്പ് ഇട്ടിട്ടൊണ്ട് .
വരുന്നോ വരുന്നോ  എന്ന് നോക്കി നോക്കി
എപ്പോഴേ പാള കിണറ്റിലിട്ടു നിക്കുന്നൊണ്ട്
ഇനി
വരുന്നോന്‍റെ മുഖത്തു ചാമ്പാന്‍
ഒരു വണ്ടിന്‍റെ  ചെറ്റേ വേണം
ബോട്ടാനിക്‌ ഗാര്‍ഡ നീ ചെന്നപ്പം
പൂവര ശിനു പേ റ്റു നോവ്‌
പതിച്ചി ചതിച്ചത്രേ
കൊച്ചിനേം കൊണ്ട് കാടിറങ്ങിയ പ്പോ ....
പോലീസു കാര് വഴി മൊടക്കി
എല്ലാരും ളോഹയിട്ടോരെന്നു തോന്നി
 ഉള്ളതെ പറഞ്ഞുള്ളൂ 
ഇല്ലച്ചോ ...ഇതെന്ടതല്ല
ഞാനവിടെ പള്ളിക്കി ണറ്റീ...
ചത്തു പൊന്തീട്ടൊണ്ട്
അച്ചന് പറയാനുള്ളതെല്ലാം
കൈ കാലിട്ട ടിച്ചു
ചൊവരേല്  എഴുതീറ്റൊണ്ട്
ഒരു വാക്കും മാറ്റല്ല്.......
ഒരു തെറ്റും വരുത്തല്ല് ,,,,,,
എന്റേം അവള്‍ടേം മറ്റവള്‍ടേം
ശവക്കുറീല് പേരങ്ങനെ തെന്നെ മതി
ഒറ്റ പ്പേര് ".ആശ്രമ കന്യക ."

ഉരച്ചുരച്ച്....

ഡീ .കൊച്ചേ
ആ മുട്ടായി ച്ചാറത്രേം
ദേണ്ടെ ..ഒലിചെറങ്ങുന്നു
ഛെ..അത് നക്കാനല്ല ,

പോയി കഴുകിക്കള ..അസത്ത്
ഡീ ...പെണ്ണേ
ഒലിച്ചിറങ്ങി വട്ടം വരച്ചതു കണ്ടോ
കെടക്കപ്പായിലും പാവാ ടെലും
കഴുകിക്കള  ...അശ്രീകരം

ഡീ .നിയ്യല്ല്യോ  സൂക്ഷിക്കേണ്ടത്
നീം  കരയണ്ട
പോട്ടെ....കഴുകി ക്കള
ശവം !

അങ്ങനെ
തല നരച്ച് മൂക്ക് വളഞ്ഞ്
മുറീ ലും മൂലയ്ക്കും മുറ്റത്തും
ഇപ്പോഴും
കഴുകികഴുകി കളയുന്ന അഴുക്കെന്തു
കഥയും കവിതയും കൂടി
കഴുകി ക്കഴുകി
കൈ തേഞ്ഞു തേഞ്ഞു ഇല്ലാതായ ഒരു പെണ്‍ കുട്ടി

Saturday, September 8, 2012

പറയാതെ വയ്യ

കടല്‍
നേര്‍ത്ത നീല
ചൂളം വിളിക്കുന്ന കാറ്റ്
കൈ തട്ടിയോടും വെയില്‍
വെറുതെ പൂത്ത പൂവാക
കയര്‍ത്തു തേങ്ങും പകല്‍
നീ
പറഞ്ഞ പോലെല്ലാം .
 നടുക്കങ്ങളില്ലാത്ത രാവ്
തിളച്ചാറി വീഴും മേഘം
തണുപ്പറ്റ മഴ
തീ പാറും തിര
എങ്കിലും
കാണാം നമുക്കതില്‍ നമ്മെ .
വിരല്‍പ്പാടുകള്‍
വീണ കളുടഞ്ഞ പാട്ടുകള്‍
മുദ്രകള്‍
ചുവര്‍ചിത്രം രചിച്ച തണല്‍ത്തുമ്പികള്‍
നോക്കുകള്‍
നിശബ്ദമായ്‌ പെയ്ത മഴകള്‍
സമയം ,,,,,,
"കറങ്ങിയോടുന്ന സെക്കന്‍ഡ്‌ സൂചി"ത്തലപ്പ്.
യാത്ര
കാറ്റാടികള്‍,ഇണ മരങ്ങള്‍,ഇല പ്പുതപ്പുകള്‍
ഉദാര മയക്കങ്ങള്‍,ഉണര്‍ച്ചകള്‍
കടലൊഴുക്കുകള്‍,കാല്‍പ്പാടുകള്‍ ....
സ്നേഹം
തീരാത്ത  സന്ധ്യകള്‍
തീരമില്ലാക്കടല്‍
എരിയുന്ന കാട്
ഇരവിന്‍റെ സൂര്യന്‍
പാട്ടിന്‍റെ മൌനം ......
പകര്‍ന്നാളുവാന്‍ നമ്മള്‍
പടര്‍ന്നേറുവാന്‍ നമ്മള്‍
"കവി" ചൊന്നതെന്തീ
സായന്തനത്തിലും !
ചോദ്യ മല്ലതിനുത്തരം പറഞ്ഞാ
സന്ധ്യകള്‍ പോവതല്ലവ
നമ്മില്‍തുടുക്കയാണെപ്പൊഴും
"സ്നേഹിച്ചു തീരാത്തവര്‍"

[ഓ .എന്‍ .വി യുടെ പ്രസിദ്ധ കവിത]










കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...