Sunday, November 28, 2010

താരാട്ട്‌

ഉറുമ്പേ ...കടിക്കല്ലേ
പേനെ ...കടിക്കല്ലേ
തങ്കക്കട്ടീ ..പൊന്നുംകുടമേ
ആരിരാരോ ...ആരിരാരോ
വയലും രാവും താണ്ടി ഒരു താരാട്ട്
ഇഴഞ്ഞു വരുന്നുണ്ട്
അത് കുന്നു കയറി കാണാ മറയത്തു ...
തുണിച്ചുരുളില്‍ താരാട്ടിന്‍റെ തല
ഒളിച്ചു കടന്നത്‌ കണ്ടവരുണ്ട്
.....................................................
ഇന്ന് രാവിലെ പോലിസ് വണ്ടിയില്‍
അവളെ  കണ്ടു
മൂക്കിലെ റബ്ബര്‍ ക്കുഴലില്‍ അമ്മ ചത്തു കിടന്നു .
തളര്‍ന്നിട്ടും വിടര്‍ന്ന കണ്ണില്‍
മനുഷ്യര്‍ ചത്തു കിടന്നു ,
പേനും ഉറുമ്പും വേദനിപ്പിക്കാതെ
കുറുമ്പ് കാട്ടുമ്പോള്‍
അവള്‍ ഊറി ചിരിച്ചു.
ഒരു സ്പൂണ്‍ പാല് തൊണ്ട വഴി
യാത്ര പോയപ്പോള്‍
താരാട്ട് കണ്ണാടി പൊട്ടിച്ചു ഐ  .സി .യു  വില്‍ കയറി .
പുതിയ വീട്ടില്‍ കൂട്ട് പോകാന്‍ കൂടെ ക്കേറി .
മണി ക്കുഞ്ഞേ  ..വായൊന്നു തുറന്നാല്‍
നീ പറഞ്ഞോണം
മരിച്ചവര്‍ക്കാ ണ് താരാട്ട് നല്ലതെന്ന് .

Friday, November 19, 2010

പ്രിയനേ ...
ആകാശം ഒരു നിലാപ്പാല യാണെന്നും
നീയതില്‍ പൂക്കളായ് കിലുങ്ങുമെന്നും ഞാന്‍ ...
തെളിവെന്തെന്നു ..ഭൂമി
മരങ്ങള്‍ ...കിളികള്‍ ...
പാതിരാവുകളില്‍
അരമണി കള്‍  പാടുന്നതും
തൂക്കു വിളക്കിന്‍റെ തിരികളില്‍
രണ്ടു കണ്ണുകള്‍ മിന്നുന്നതും
രാ വെളുക്കുമ്പോള്‍  
മുറിവ് പറ്റാതെ മുല്ലമാല
മുഖത്തുലയുന്നതുമെന്നു ഞാന്‍ ....
ചമയങ്ങളില്ലാത്ത്ത പ്രണയത്തിന്‍റെ
പുറം കാടുകളിലേക്ക്  നീ
എന്നെ യുമെടുത്ത് മറയവേ ...
കിളികളെ മടിയിലിരുത്തി
ഭൂമി മരങ്ങള്‍ക്കായി  വസന്തമെഴുതി
പിന്നെ കിളികള്‍ പാടി പ്പറ ന്നതൊക്കെയും
നമ്മുടെ .....

Sunday, November 7, 2010

കാണിക്ക

....ഉറക്കമുണര്‍ ന്നതേ ഉള്ളു
മുന്നിലെ സ്വര്‍ണ്ണ പ്രഭയില്‍
കണ്ണു കള്‍ ഇടറിപ്പോയി .
തലയില്‍ കൈ വച്ചു
കിരീടം......
വല്ല  പാവങ്ങളും എടുത്തോട്ടെന്നു കരുതി
ഇപ്പോള്‍
ഉറക്കം നടിച്ചു കിടക്കും. എങ്കിലും
ഒന്നും പോയിട്ടില്ല .
കനത്ത  കാവലാണ്  ദൈവത്തിനും !
പിന്നെ ഇത് ...ഈ സുവര്‍ണ്ണ മാളിക
പച്ചപ്പവനില്‍ കാണിക്ക ...
 പണ്ട് കുചേലന് കൊടുത്ത അതേ തരം .
ലോഡ്ജിനു മുന്നില്‍ ആംബുലന്‍സ്
ഒരു പവന്‍ കുറഞ്ഞത്‌ കാരണം
കല്യാണം മുടങ്ങിയോള്‍
തന്നോട് പകരം വീട്ടിയിരിക്കുന്നു.
 ഭഗവാന്‍റെ നെഞ്ച് വിങ്ങി
വിരക്തിയുടെ  രാഗാലാപം
ഗോവര്‍ധന മുയര്‍ത്തിയ വിരല്‍  തളര്‍ന്നു
കാളിയ മര്‍ദ്ദന മാടിയ ഉടല്‍  വിളര്‍ത്തു
കാണിക്ക  തിരിഞ്ഞു നോക്കാതെ
പുറത്തേക്ക്
മഞ്ഞ മുണ്ടും പീലിക്കിരീടവും
കാളിന്ദിയും കടമ്പും
ഉടഞ്ഞ തയിര്‍ ക്കലവും
കാത്ത് വച്ചിരിക്കുന്ന
ഏതോ കുടിലിലേക്ക് .

Friday, November 5, 2010

ജനനം

എഴുന്നള്ളത്താണ്
ഉറക്കറ ഉടുപ്പിട്ട  പെണ്ണുങ്ങള്‍ 
മെയ് കുലുങ്ങാതെ  നേര്‍ച്ച പ്പറ വച്ചു 
ഉറക്കച്ചടവോടെ  ഒരാനച്ചന്തം 
അതിനു മുകളില്‍ ഒരു പെണ്‍ ചന്തം 
താലപ്പൊലി ഏന്തിയ കുട്ടിക്ക് 
കൂട്ട് പോയ ചേച്ചി 
 കൂട്ടുകാരനില്‍ ഉത്സവം കണ്ടു
ഒരാണ്ടത്തെ നാട് കാണല്‍
നട വാതില്‍ അടഞ്ഞു കിടന്നു 
കൃത്യം പത്താം മാസം 
നിശ്ചയി ക്കപ്പെട്ട  അജണ്ടയോടെ 
അകത്ത്
കാവി നിറമുള്ള 
അണലി ക്കുഞ്ഞുങ്ങള്‍ 
വിഷം ചീറ്റി
നോവ്‌ 
പുറത്ത് പരക്കാ ത്തതിനാല്‍ 
ഐ ഡ ന്ടി റ്റി  ആരും അന്വേഷിച്ചില്ല. 


Monday, November 1, 2010

നവംബര്‍ ഒന്ന്

ഒരു   കസവ് മുണ്ട് ....
ഒരു മുഴം മുല്ലപ്പൂ ...
..............................
...............................
അറ്റു വീണ  കൈപ്പത്തി 
അറ്റം തേഞ്ഞ മലയാളം
തിളങ്ങുന്നത റിഞ്ഞും 
മണക്കുന്നത റിഞ്ഞും 
മറന്നു പോകുന്നില്ല 
കാലം തുടലഴിച്ചു പായുമ്പോള്‍ 
വെളിച്ചപ്പെട്ടു പോകുന്നവയെ .
കുറിക്കട്ടെ 
ഒരു
പിറന്നാള്‍  വാക്ക് 
എല്ലാവര്‍ക്കുമായി 
.....................................ജാഗ്രത .

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...