Friday, November 5, 2010

ജനനം

എഴുന്നള്ളത്താണ്
ഉറക്കറ ഉടുപ്പിട്ട  പെണ്ണുങ്ങള്‍ 
മെയ് കുലുങ്ങാതെ  നേര്‍ച്ച പ്പറ വച്ചു 
ഉറക്കച്ചടവോടെ  ഒരാനച്ചന്തം 
അതിനു മുകളില്‍ ഒരു പെണ്‍ ചന്തം 
താലപ്പൊലി ഏന്തിയ കുട്ടിക്ക് 
കൂട്ട് പോയ ചേച്ചി 
 കൂട്ടുകാരനില്‍ ഉത്സവം കണ്ടു
ഒരാണ്ടത്തെ നാട് കാണല്‍
നട വാതില്‍ അടഞ്ഞു കിടന്നു 
കൃത്യം പത്താം മാസം 
നിശ്ചയി ക്കപ്പെട്ട  അജണ്ടയോടെ 
അകത്ത്
കാവി നിറമുള്ള 
അണലി ക്കുഞ്ഞുങ്ങള്‍ 
വിഷം ചീറ്റി
നോവ്‌ 
പുറത്ത് പരക്കാ ത്തതിനാല്‍ 
ഐ ഡ ന്ടി റ്റി  ആരും അന്വേഷിച്ചില്ല. 


No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...