Friday, November 19, 2010

പ്രിയനേ ...
ആകാശം ഒരു നിലാപ്പാല യാണെന്നും
നീയതില്‍ പൂക്കളായ് കിലുങ്ങുമെന്നും ഞാന്‍ ...
തെളിവെന്തെന്നു ..ഭൂമി
മരങ്ങള്‍ ...കിളികള്‍ ...
പാതിരാവുകളില്‍
അരമണി കള്‍  പാടുന്നതും
തൂക്കു വിളക്കിന്‍റെ തിരികളില്‍
രണ്ടു കണ്ണുകള്‍ മിന്നുന്നതും
രാ വെളുക്കുമ്പോള്‍  
മുറിവ് പറ്റാതെ മുല്ലമാല
മുഖത്തുലയുന്നതുമെന്നു ഞാന്‍ ....
ചമയങ്ങളില്ലാത്ത്ത പ്രണയത്തിന്‍റെ
പുറം കാടുകളിലേക്ക്  നീ
എന്നെ യുമെടുത്ത് മറയവേ ...
കിളികളെ മടിയിലിരുത്തി
ഭൂമി മരങ്ങള്‍ക്കായി  വസന്തമെഴുതി
പിന്നെ കിളികള്‍ പാടി പ്പറ ന്നതൊക്കെയും
നമ്മുടെ .....

No comments:

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...