Sunday, December 13, 2015

ഗുലാം   അലി  പാടുമ്പോള്‍

ചാവുപുരയിലെ  കരിഞ്ഞ  തീവണ്ടി 
മനുഷ്യാല യ ത്തിലേക്ക്   പുറപ്പെടുന്നു .
ശിശിര ത്തിലെ   മരം   എല്ലാം   മറന്ന്
മൃത  ദലങ്ങളെയും  ഓമനിക്കുന്നു 
.നക്ഷത്രത്തിന്‍  ചോര  തെറിക്കു മാകാശം 
നടുക്കമില്ലാതങ്ങു റ ക്കമാകുന്നു .

ഗുലാം അലി  പാടുമ്പോള്‍ 
മരിച്ചു കിടക്കും  വയലിന്നു മപ്പുറം 
ദരിദ്രര്‍ പാടുന്ന  പാട്ടു കേള്‍ക്കുന്നു .
ഭൂപടങ്ങള്‍ ക്കിടയിലൂടൊഴുകും നദി
തെല്ലിട  മൌനത്തെ  ചുംബിച്ചു  നില്‍ക്കുന്നു .

ഗുലാം  അലി പാടുമ്പോള്‍ 
കരിഞ്ഞ തീവണ്ടിയില്‍ നിന്ന്  ചരിത്രം 
കുന്ത  മുനയില്‍ കോര്‍ത്ത  കണ്ണു തിരയുന്നു .
തെരുവില്‍  പിളര്ക്കപ്പെട്ട  കുഞ്ഞുങ്ങള്‍ 
വീടിന്‍  കല്പ ഹൃദയത്തെ  ത്തൊടുന്നു .
ഭൂമിയും  സ്നേഹവും  അവര്‍ക്ക് കാവലാകുന്നു .

ഗുലാം  അലി പാടുമ്പോള്‍ 
അന്ധ ദൈവങ്ങള്‍ക്ക ലങ്കാര  മുദ്രകള്‍ 
ക്കകലെ യായൊരു  കവാടം തുറക്കുന്നു .
ചാവുനിലത്തിലെ കരിഞ്ഞ  തീവണ്ടിയില്‍ 
മഴതന്‍  ഗസല്‍  സന്ധ്യ  പൂര്‍ണ്ണ മാകുന്നു .

Monday, November 23, 2015


നിന്‍റെ  ചിത്രങ്ങളില്‍  നിന്ന്
നിന്നെ  എങ്ങനെയാണു  ഞാന്‍ വേര്‍ പെടുത്തുക
നീളന്‍ മുടിയില്‍ ഉടക്കിയ  അന്നത്തെ  ആ പൂവിനെപ്പോലെ
അല്‍പ്പാല്‍പ്പമായി നീ അടര്‍ന്നു  വീഴുകയേ ഉള്ളൂ  ...
നിന്‍റെ ഗാനങ്ങളില്‍  നിന്ന്
നിന്നെ എങ്ങനെയാണ് ഞാന്‍  വേര്‍ പിരിക്കുക
അതിനെ  ചുണ്ടിലോതുക്കിയ  കതിര്‍ ക്കുല പോലെ
നീ കാത്തു വയ്ക്കുമ്പോള്‍.
എല്ലാ  റീലി ലും  നീയാണ് "എന്ന് പറഞ്ഞു  തളര്‍ത്തല്ലേ ...
എനിക്ക്  നിന്‍റെ  ഓര്‍മ്മയിലെ  സെല്ലുലോയിടില്‍

മങ്ങിയ  ഒരു ചിത്രമായാല്‍  മാത്രം മതി
    [ സ്നേഹാതുരം ]


Wednesday, November 4, 2015

നന്ദി  


പൊള്ള യായ  വാക്ക ല്ലാതെ  
നിറഞ്ഞ  രണ്ടു  കണ്ണുകളായി  
എന്നെ  
വലം  വച്ചു  പോയതിന്...
പനിയുടെ  അബോധങ്ങളില്‍  നിന്ന് 
ഒരു  പൂവിതള്‍ പോലെ 
ഉണര്‍ത്തി  എടുത്തതിന്
മരണ മെന്നു  തോന്നിയപ്പോഴും 
എന്നോടൊപ്പം  
ആനന്ദി ച്ചതിന്  
എല്ലാ  ലോല കല്പ്പനകളെയും  ആ 

നെഞ്ചിന്‍ കൂട്ടിലേക്ക് 
വിളിച്ചു  വരുത്തി 
സ്നേഹം  സ്നേഹം എന്ന്  കേള്‍പ്പിച്ച തിന്  

നന്ദി .....നന്ദി  

Saturday, October 17, 2015

ഓര്‍മ്മ   ഒരു  വിത്താണ്
  
വെയിലിന്‍റെ  വീതുളി   പിന്‍ കഴുത്തില്‍ 
തലോടല്‍ പോലെ   ചോര  തെറി പ്പിക്കുമ്പോള്‍
ദുര മൂത്ത  ഒരു സ്വപ്നം  കെട്ടിപ്പിടി ച്ചു റക്കുമ്പോള്‍ 
പിണങ്ങി  വരണ്ട  മേഘങ്ങള്‍ക്ക്
പുരാതന മായ   കാന്‍വാസ് ച്ഛായ  ഉണ്ടാകുമ്പോള്‍ 
മഴയുടെ  മഞ്ഞച്ച  രോഗങ്ങള്‍ 
തുള്ളികളായി   ചാലു കീറുമ്പോള്‍ 
 
ഓര്‍മ്മ   ഒരു  വിത്താണ് .

മുളച്ച തെന്തിനെന്നു  മണ്ണ്  ചോദിക്കുമ്പോള്‍ 
മുരടിച്ചു പോട്ടെന്നു  മാനം  പറയുമ്പോള്‍ 
നെഞ്ഞത്ത്  വേരോടി ക്കിളിര്‍ക്കാന്‍  
ഇടമൊരുക്കുന്ന  സങ്കട ഹൃദയമേ .....

എന്‍റെ  ഓര്‍മ്മകള്‍ ക്കിപ്പോള്‍   
ഓര്‍മ്മകളേ  ഇല്ലല്ലോ  .........



Tuesday, October 13, 2015

ഒരുറക്കത്തിനെ   മുറിപ്പെടുത്തി
മുന്നില്‍   വന്നു വീണ   പൂവിനു
അതേ  ചോര മുനകള്‍  !!! [

[യാത്ര  ]

Tuesday, October 6, 2015

മൃഗബലി

മൂര്‍ച്ചയുള്ള   വാളുകള്‍  കാണാനാവില്ല
താലമുണ്ടാകില്ല
ഒരു  തുള്ളി  ചോര പോലും ചിതറില്ല
തുറന്നിരിക്കുന്ന  കണ്ണുകളില്‍
:എന്നോടെന്തിന് .എന്നോടെന്തിന്  എന്ന ചോദ്യത്തിന്റെ
അവസാന ശ്വാസം  കൂട്  പൊട്ടിക്കവേ
നീലാകാശ ത്തിനു കീഴിലാകും  ബലിക്കല്ല്
കമിഴ്ന്നു കിടക്കവേ തഴുകി മലര്‍ത്തി
കണ്ണീര്‍ തുടച്ച്
പുഞ്ചിരിച്ച്
കഴുത്തിലൂടെ  കൈ ചുറ്റി
ഒരു വട്ടം കൂടി  ഉമ്മ വച്ച്
മുറിക്കേണ്ടിടം കണ്ണു കൊണ്ടളന്നു
കഴിഞ്ഞിരിക്കും .
പോയ ജന്മത്തിലെ  അമ്മയോട്
മാപ്പിരന്നു
ബലി  നടത്തുമ്പോള്‍
നെഞ്ചിടിച്ചു  ദൂരെ കുഞ്ഞിനെ  കാത്തിരിക്കുന്ന വളോട്
പറയാനുള്ളവ  ചോരയില്‍  കൈ തുടയ്ക്കും .

മണക്കുന്ന  ഇറച്ചി കഷണങ്ങള്‍  പങ്കിട്ടു നിറയുമ്പോള്‍

കടലിരമ്പം പോലെ  മുഴങ്ങുന്ന  കരച്ചിലിനോട്
കടുപ്പിച്ചു പറയും .
"തിരകളുടെ  പാട്ടിനേക്കാള്‍  നല്ലത്
ബലി മൃഗങ്ങളുടെ  കരച്ചിലാണ് "

മരിച്ചിട്ടും തുടിക്കുന്ന  കുഞ്ഞിന്റെ  ഹൃദയ ബാക്കിയോടു
അമ്മ പറയുന്നു
കരയൂ .....ഈ  കരച്ചില്‍  ബലി പാഠശാലകളില്‍
പുതിയ   ബലി ശാസ്ത്ര മാകും
അതാണ്‌ നിന്റെ  അനശ്വരത  "!   [വൈശാലി യുടെ   നീതി ]







Sunday, October 4, 2015


പെഴച്ചവളുടെ   നരക സ്വര്‍ഗം 


നല്ല വരുടെ ലോകം  കാണുമ്പോള്‍   ഭയമാകുന്നു 
അവര്‍ക്ക്   ചോരയില്‍ മുളച്ച   ചിരിയോ  കരച്ചിലോ ഇല്ല
നല്ലവര്‍  നല്ലവരോട്  മാത്രം മിണ്ടുന്നു
അവര്‍ക്ക്   വാക്കിന്റെ   തേന്‍ കുടങ്ങളെ  അറിയാം
നല്ലവര്‍  വളരെ പ്പെട്ടെന്നു  നന്മയിലേക്ക്   തിരിയും .
അവരുടെ  വെളുപ്പില്‍  എല്ലാം   വെളുത്തു പോകുന്നു .
നല്ലവര്‍  ചീത്തകളെ  തുരത്തുന്നതിനു   ഒരു  വ്യാകരണ മുണ്ട് .
ചീത്തകള്‍   എന്നും ചീത്തകള്‍ തന്നെയാവും എന്ന വ്യാകരണം!
നല്ലവര്‍ വളരെ പ്പെട്ടെന്നാണ്  മറവി യെ  വേള്‍ക്കുന്നത് .
ഊമയും ബധിരയും അന്ധയുമായി  അവള്‍ ചേര്‍ന്ന്  കിടക്കും !

നല്ലവര്‍ക്കു  നല്ലതിനോടെ  ചേരാനാകൂ എന്നാണ്  തലയിണ മന്ത്രം !
നല്ലവരുടെ  മനസ്സിന്റെ  ഏറ്റവുമടിയില്‍  ഒരു  ചാവുകടല്‍ ഉണ്ട് .
അവിടെ  ഓര്‍മ്മകള്‍ക്ക്  മുങ്ങി മരിക്കാന്‍ കൂടി കഴിയില്ല !
നല്ലവര്‍  എപ്പോഴും നല്ലത്  പറഞ്ഞു  പറഞ്ഞു കൂടുതല്‍  നല്ലതാവും
അതിനിടയില്‍
"പെഴച്ച വളേ "എന്ന് വിളിച്ചു  നീ യിന്നു തന്ന  കടലുമ്മകള്‍ക്ക്
ചീത്തയുടെ  മണങ്ങള്‍ക്ക്

എത്രയായിരുന്നു   വേരുകള്‍  ..!
നല്ലവരുടെ  ലോകത്തില്‍  ജല മെടുക്കാന്‍ പോകത്തവ  !




Saturday, September 12, 2015

നാളെ   വേണമെങ്കില്‍ സുദിനം എന്ന്  വിളിച്ചോളൂ
കാരണം
എന്നെ  ക്കരുതി ഇന്ന് നക്ഷത്ര ങ്ങള്‍ ഉറങ്ങില്ല
കാറ്റ്   കാവല്‍ക്കാരനായി ചുറ്റി ക്കറങ്ങി ല്ല
ആകാശം  മുന്തിരി ത്തോട്ടം പോലെ
പഴുത്തു നില്‍ക്കുന്നു
അമ്പിളി  പട്ടു  സാരിക്ക്  ഒരു  വര കൂടി നെയ്യുന്നു
രാത്രി  സുന്ദരിയല്ലെന്ന്  ഇനിയാരും പറയരുത്
അവള്‍  പുഴയില്‍  മഞ്ഞള്‍  കലക്കുന്നു
രാപ്പൂവുകള്‍  കള്ളച്ചിരി യൊരുക്കി
രാത്രി  ശലഭത്തെ ക്ഷണിക്കുന്നു .
ആമാട പ്പെട്ടി കയ്യില്‍ പിടിച്ചു
ഒരേ  നില്‍പ്പാണ് മേഘ സുന്ദരികള്‍
അതിനപ്പുറം
പുലരിയുടെ  മെയ്ക്കൂട്ടുകള്‍  ഒരുങ്ങുന്നുണ്ട് .
അല്‍പ്പം ഉറങ്ങി ക്കോളൂ എന്ന് ചിലയ്ക്കുന്ന പക്ഷി
താരാട്ടിന്‍റെ  മധുരത്തെ  നുള്ളി ത്തരുന്നു .
സ്വപ്നങ്ങളുടെ  തമിഴകച്ചേലുകള്‍  നൃത്ത -
മണ്ഡപ ങ്ങളില്‍  അരമണി കിലുക്കുന്നു ..
മുഹൂര്‍ത്തം  "വരുന്നേരം  വിറ കൊള്ളുമോ
എന്ന് ചോദിച്ചു മറയുന്നു പൂ നിലാവ് !
ഇല്ല
എന്ന്  പറയാനാവാതെ  അടഞ്ഞു തുറക്കുന്ന വാതില്‍ .
പലതായി ഒടിഞ്ഞു വീണ മഴവില്ല് പറഞ്ഞു  ഇപ്പോള്‍
ആ   നാളെ ....
നിന്റെ  മംഗല മായിരുന്നല്ലോ  !
[ഓര്‍മ്മ ]



Thursday, September 10, 2015




മനസ്സില്‍  തീമഴകള്‍  പൊഴിയുമ്പോള്‍
മൌനം കൊണ്ട്  അത് കെടുത്തുന്നവനേ..
നിന്‍റെ വേദനകളിലെ തരംഗ രാഗമാകാന്‍
എനിക്ക്  മാത്രമേ  കഴിയൂ.......

Friday, September 4, 2015

മറു പേരുകള്‍


ഞാന്‍  പറഞ്ഞിട്ടില്ലേ ,
ഞാന്‍  കടല്‍ എന്ന് മാത്രം അറിയപ്പെടാന്‍   ആഗ്രഹിക്കുന്നു

നീയെന്നെ  തിരയെന്നും  ചിലപ്പോള്‍ തീരമെന്നും  മറു പേരിടുന്നു
എനിക്കതു  തീമുറിവുകള്‍ തരും
പൊള്ളി ക്കുമിളിച്ചു  പുഴുക്കളെ  വിളിച്ചു വരുത്തും
ദുര്‍ഗന്ധത്താല്‍  നീയെന്നെ  ആട്ടിയകറ്റുന്ന  വേളയിലും

നീ തന്ന   കടല്‍ പ്പേരിനായി  ഞാന്‍  നിര്‍ബന്ധ പ്പെടും .
അതില്‍  നമ്മുടെ ആമുഖങ്ങളുണ്ട്
ആരും വായിക്കാത്ത  താളുകള്‍
  കിലുങ്ങുന്ന  രാവുകള്‍
നനുത്ത ഉറക്കങ്ങള്‍
കുടുകുടെ  കണ്ണുനീര്‍
സ്വപ്നങ്ങളുടെ  കടല്‍  ഞൊറിവുകള്‍
അതെനിക്ക് വേണം
എനിക്ക് മാത്രം
ആ പേരും  അതിലെ ഉപ്പും.











ഓണമേ ...നന്ദി


തിരക്കിട്ടു വന്നു  ഉത്രാട  സന്ധ്യ 
പരസ്പരം നോക്കി നിന്നു
എത്ര കണ്ണീര്‍ വീണാലും നിറയാത്തൊരു ദുഃഖക്കടല്‍ 
അതിന്‍റെ സന്ധ്യയെ വരവേറ്റു 
മാനത്ത് തെളിഞ്ഞു ഓണ വിളക്കുകള്‍ 
പകര്‍ന്നുവോ കാറ്റ് ഇരു മുത്തങ്ങള്‍ ..
എന്‍റെ ഒരേ ഒരേ ഒരുപൂക്കാലം
അതിന്‍റെ എല്ലാ ഇതളുകളിലും നിന്‍റെ പേരു കൊത്തുന്നു .
ഉത്രാട നിലാവേ ...
നീ വന്നുപോയതിന്നടയാളമല്ലേ..
എന്നിലെ ഈ ഓണ നിഴലുകള്‍ ..

Saturday, July 11, 2015



കടല്‍  കരയുകയായിരുന്നു 
കരയിലിരുപ്പണ്ടായിരുന്ന  അമ്മയെ നോക്കി 
തൊലി ചുളിഞ്ഞ്
തണുത്തു നനഞ്ഞ്
ഓരോ കാറ്റിലും
മറിഞ്ഞു വീഴാനൊരുങ്ങുന്ന
പഴയ വൃക്ഷം പോലെ .....
കണ്ണുകളെ  അന്ധമാക്കിയ തരി മണലിനോട്‌ 
പരിഭവിക്കാതെ 
എത്ര നേരം വേണമെങ്കിലും 
കാത്തിരുന്നു 
അമ്മ .
കടല്‍ കരയുകയായിരുന്നു ,
മരണ മടുത്ത തിമിംഗലത്തെ പ്പോലെ 
കരയിലേക്ക് വന്നടിയുകയായിരുന്നു ..
അമ്മ 
വിശ്വാസങ്ങളുടെ  മുള്ളാണി കളില്‍ 
എന്നോ  തറഞ്ഞു പോയവള്‍ !
അമ്മ 
നിര്‍ഭാഗ്യ ങ്ങളുടെ അധി ദേവത ..  [തെറ്റിപ്പോയ  ഒരിടത്തിന് ]

,
                    

Friday, June 19, 2015

വന്നു  നോക്കുമ്പോള്‍ 

വിസ്മയം പുലരിപ്പൂവില്‍ 
മഞ്ഞു തുള്ളിയില്‍   മഹാ കാശം.
മുറ്റത്തപ്പോള്‍ വിടര്‍ന്ന  പൂങ്കുല .
കുയില്‍ പ്പാട്ടിന്‍  തേന്‍ പുരണ്ടാ 
വയസ്സന്‍ മാവില്‍  വസന്തം !
തരളം  താലോലിപ്പു തെന്നല്‍ 
തനിച്ചു നില്‍ക്കും പൂവൊന്നിനെ .
വെയില്‍ കണ്ണിണ തുടുക്കുന്നു 
വയല്‍ വഴിയില്‍ വിഷുക്കാലം .
ഉമ്മറ ത്തരുണ ബിംബം 
ഉദാര പുഞ്ചിരി ച്ച ന്ദ്രോദയത്തിന്‍ 
പ്രണയ ജീവിത ത്തുടര്‍ച്ച .
പിന്നെയും  പെയ്തു നീളുന്ന പൂമഴ .
വീടു പൂക്കുന്ന വേളയില്‍ 
വിസ്മൃത മാകട്ടെ  വിഷ 
പരാഗങ്ങള്‍ തന്‍  സര്‍പ്പ വേഗങ്ങള്‍ ..






Thursday, May 14, 2015

 ഊഞ്ഞാലുകള്‍.കിനാവുകളാടുന്ന
കാറ്റിന്‍ തുമ്പില്‍  മഴ പ്പെയ്ത്തില്‍
പതിയെ ച്ചേലില്‍  തുമ്പി ക്ക ളത്തില്‍
പ്രകാശത്തിന്‍ നേര്‍ത്ത പൂവല്ലികള്‍


ഇരുട്ടില്‍  പ്പിറാവുകള്‍ വെളുപ്പുകള്‍
പിറക്കാന്‍ തുടിക്കുന്ന  വേളകള്‍
മുങ്ങിയും പിടച്ചും പിന്നെ
  വാക്കുരുമ്മി ക്കിതയ്ക്കും   നേരുകള്‍

 നീ വരും വരുമെന്നുച്ചകള്‍  പുലരികള്‍
സിന്ദൂരത്തിന്‍റെ സന്ധ്യകള്‍ സമസ്യകള്‍
കരഞ്ഞും മിഴികള്‍  തുടച്ചും കടല്‍
കവിത യില്ലാത്ത തിരക്കുറിപ്പുകള്‍

മാഞ്ഞു പോയതെന്തിങ്ങനെ  രണ്ടു പേര്‍
മരണ മെന്നു വിളിച്ചു കേഴിലും
അവധിയില്ലാത്ത  ദുഖിതര്‍
അന്യോന്യമോരും   സങ്കട  ചിന്തുകള്‍

ഇവിടെ യൂഞ്ഞാലകള്‍  നിലാവുകള്‍
   ഓര്‍മ്മ കള്‍ക്കുള്ളിലാഴുന്ന  താരാട്ടുകള്‍
ഒന്നു,തൊ ട്ടുള്ളില്‍ വിതുമ്പാന്‍  മയങ്ങാന്‍
 കാത്തിരിക്കുന്നു  കടല്‍ സന്ധ്യകള്‍ ......

[










Sunday, January 18, 2015

 .
 കവിതകളുടെ പ്രണയമേ ....
നീ ഇപ്പോള്‍ തൊട്ടെഴുതുന്നതി ലെ ല്ലാം
ഞാന്‍ മാത്ര മാണല്ലോ .
തിരകളുടെ ഞരക്കങ്ങള്‍ ഇല്ലാതെ
കാടുകളിലെ  നരച്ച ഇലകളില്ലാതെ
വിരല്‍ ത്തുമ്പുകളില്‍ നിറയുന്ന
പ്രണയത്തിന്റെ  നീല മഷി ...
"നിലം ഒരുക്കാതെ "നീ നട്ടു പോകുന്ന
പൂ ക്കാല ങ്ങളില്‍
എന്നെ ഇപ്പോഴും നിനക്ക് കാണാം .
പുതിയതല്ലാത്ത  ഒരു പൂവ് !  [അരികില്‍ ]






Thursday, January 1, 2015

പ്രണയം ജാലകത്തിലൂടെ  ഒരു പൂവ്
എറിഞ്ഞു തന്നു .
വാസനിക്കുന്നേരം  അതിന്‍റെ
ഉള്ളെ ഴുത്തുകള്‍ കണ്ടു .
തീയും ജലവും ഒളിപ്പിച്ച ഇടങ്ങള്‍
തുള വീണ രണ്ടു ചിറകുകള്‍
അലങ്കാര ങ്ങളി ല്ലാത്ത  പുസ്തകം
മാഞ്ഞു പോകാവുന്ന കൈപ്പട
ചുംബന മുദ്രകളില്ലാത്ത ഉടല്‍
 വസന്തം മറന്നു പോയ ഒരു പൂവ് !
ഹൃദയത്തില്‍ നിന്നും ചുവപ്പ് നല്‍കി
പൂവിനെ സ്നേഹിച്ചു  മരിച്ച
രാപ്പാടിയുടെ കഥ കേള്‍ക്കവേ
പ്രണയം
ജാലകത്തിലൂടെ
ഉള്ളം കയ്യിലേക്ക്
ഒരിതള്‍ വച്ച് തരുന്നു .
സ്നേഹാര്‍ദ്രമായി  പിടഞ്ഞു കൊണ്ടിരിക്കുന്ന
ഒരു
മിഴിയിതള്‍ .            [ എന്നും ]    

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...