Sunday, April 22, 2012

അവിരാമം


വേനല്‍ പ്പനിയുടെ അബോധങ്ങളില്‍ നിന്ന്
സ്വപ്നങ്ങളുടെ പണിക്കാര്‍ ഇറങ്ങിപ്പോയി 
അവര്‍ നിഴലുകളില്‍ വെളിച്ചത്തെ ഭ്രമിപ്പിച്ചു 
മഴയിരമ്പി വന്നു  മയിലാടും പോലെ 
കാടിറങ്ങി വന്നു കാറ്റാകും പോലെ 
പനിക്കാലത്തിന്‍ കുറത്തിയാട്ടം .
അപ്പോള്‍ 
വയല്‍ പ്പൂവിന്‍ മണമായി നീ ......
കിളിക്കൂടിന്‍ ചെല്ലമായി നീ ............
പച്ചയുടെ പ്രാണനായി നീ ........
പരിഭവങ്ങളുടെ തൂവാലയില്‍  നെയ്തതൊക്കെയും
സ്വപ്നങ്ങളുടെ ശ ലഭങ്ങള്‍...
അവ പറന്നു കൊണ്ടേ യിരിക്കുന്നു 
അവിരാമം 
എന്നില്‍ നിന്ന് നിന്നിലേക്ക്‌ അവയ്ക്ക് 
ഒരു ഇമയനക്കത്തിന്‍  ദൂരമേയുള്ളൂ ..

Monday, April 9, 2012

പരിചിതം

തണ്ടൊടിഞ്ഞ ചെടിപോലെ
ആകാ ശം വാടിക്കിടക്കുകയും
സന്ധ്യ അതിന്‍റെ നാവില്‍ നക്ഷത്ര ജലം
തൊട്ടു വയ്ക്കുകയും ചെയ്തു .
മണ്ണ് ഉഷ്ണിച്ചു വിയര്‍ക്കുകയും
സൂര്യ ഗോളം തീ നാവുകളാല്‍
അതിനെ ച്ചുംബിച്ചുലയ്ക്കുകയും ചെയ്തു
 ഉണ്ണാനും ഉടുക്കാനുമില്ലെങ്കിലും
മനുഷ്യര്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയും
ദൈവം ചുണ്ടനക്കങ്ങളെ സ്നേഹമായി
വിശ്വാസ പ്പെടുത്തുകയും ചെയ്തു
പുഴകളെ  എടുത്തു നടക്കുവാനും
സമുദ്രങ്ങളെ കോപ്പയില്‍ നിറയ്ക്കുവാനും
മേഘങ്ങളെ പുതച്ചു കൊള്ളാനും  അവന്‍ കല്‍പ്പിച്ചു
ഇല്ലാ വചനങ്ങളുടെ കേള്‍വിയില്‍
 മനസ്സിലേക്ക്
 മണ്ണ് വരച്ചു കൊടുത്ത
ഒരു വഴിയടയാളമാണ് മനുഷ്യര്‍ മായ്ച്ചു കളഞ്ഞത്
ഇപ്പോള്‍ ......
വേരുകളില്ലാത്ത   ഒരു വനം പോലെ
 മനുഷ്യരും  ദൈവവും   ദാഹിച്ചു മരിക്കുന്നു ..
പ്രാര്‍ഥനകളുടെ കല്ലറയില്‍ വര്‍ഗീയ കലാപം .






Monday, April 2, 2012

വാസ്തവം

കിളി പാടും മരങ്ങളേ......
കാവ്‌ തീണ്ടും കുള ങ്ങളേ........
മിന്നല്‍ പൂക്കും മേഘങ്ങളേ.......
പൂവ് തേടും വനങ്ങളെ .........
വെയില്‍ തിരയും വാനമേ .......
മഴ യെഴുതും മാരിവില്ലേ ......
പച്ചയുടെ പകര്‍ച്ചയില്‍
പന്തലിടും ഭൂമിയേ .......
ഹൃദയ ഞരമ്പിന്‍ നദികളേ......
ഇണ പ്പാട്ടിന്‍ ഇരവുകളെ..........
തുണ ചേരും പകലുകളെ.........
തുടി മുഴക്കും പദങ്ങളെ......
തുടി ച്ചെഴുന്ന താരകേ ........
 അവനുമെനിക്കുമിടയില്‍ ജീവന്റെ തെളിവായതെല്ലാം
സന്ധ്യയുടെ  തിരയടയാ ളമായി
    പ്രണയ മെഴുതിയെന്നു ..........
കാറ്റിന്‍റെ മൊഴി ...........കളവല്ല .!










Sunday, April 1, 2012

സ്വപ്നം

ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ............
തെരുവുകള്‍ക്ക്‌ തീ പിടിച്ചെന്നും  
റോസാപ്പൂക്കള്‍ യുദ്ധ ത്തിനി റങ്ങിയെന്നും
ദാരു ശി ല്പ്പങ്ങള്‍ തിരികെ മരങ്ങളിലേക്ക് പ്ര വേ ശി ച്ചെന്നും
മണിവീണകള്‍ തന്ത്രികള്‍ മറിച്ചു വിറ്റെന്നും
വീടുകള്‍ ഉറങ്ങുന്നവരെയും കൊണ്ട് പറന്നു പോയെന്നും
നാവ് രുചികളെ ദഹിപ്പിച്ചു കളഞ്ഞുവെന്നും
മോണോലിസയുടെ പുഞ്ചിരിയില്‍ നിന്ന് -
അതിശയത്തിന്റെ  കല്ലടര്‍ന്നു പോയെന്നും ......
പുഴകള്‍ അലക്കുകല്ലില്‍ തല തല്ലി മരിച്ചെന്നും -------
എനിക്ക് സ്വപ്ന ദര്‍ശ നം.
അര്‍ദ്ധ രാത്രിയില്‍  സ്വാതന്ത്ര്യം ലഭിച്ചവളുടെ ധര്‍മ സങ്കടം .



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...