Monday, April 9, 2012

പരിചിതം

തണ്ടൊടിഞ്ഞ ചെടിപോലെ
ആകാ ശം വാടിക്കിടക്കുകയും
സന്ധ്യ അതിന്‍റെ നാവില്‍ നക്ഷത്ര ജലം
തൊട്ടു വയ്ക്കുകയും ചെയ്തു .
മണ്ണ് ഉഷ്ണിച്ചു വിയര്‍ക്കുകയും
സൂര്യ ഗോളം തീ നാവുകളാല്‍
അതിനെ ച്ചുംബിച്ചുലയ്ക്കുകയും ചെയ്തു
 ഉണ്ണാനും ഉടുക്കാനുമില്ലെങ്കിലും
മനുഷ്യര്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയും
ദൈവം ചുണ്ടനക്കങ്ങളെ സ്നേഹമായി
വിശ്വാസ പ്പെടുത്തുകയും ചെയ്തു
പുഴകളെ  എടുത്തു നടക്കുവാനും
സമുദ്രങ്ങളെ കോപ്പയില്‍ നിറയ്ക്കുവാനും
മേഘങ്ങളെ പുതച്ചു കൊള്ളാനും  അവന്‍ കല്‍പ്പിച്ചു
ഇല്ലാ വചനങ്ങളുടെ കേള്‍വിയില്‍
 മനസ്സിലേക്ക്
 മണ്ണ് വരച്ചു കൊടുത്ത
ഒരു വഴിയടയാളമാണ് മനുഷ്യര്‍ മായ്ച്ചു കളഞ്ഞത്
ഇപ്പോള്‍ ......
വേരുകളില്ലാത്ത   ഒരു വനം പോലെ
 മനുഷ്യരും  ദൈവവും   ദാഹിച്ചു മരിക്കുന്നു ..
പ്രാര്‍ഥനകളുടെ കല്ലറയില്‍ വര്‍ഗീയ കലാപം .






2 comments:

drkaladharantp said...

പ്രാര്‍ഥനകളുടെ കല്ലറയില്‍ വര്‍ഗീയ കലാപം .

Unknown said...

അഭിനന്ദനങ്ങള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...