Tuesday, December 20, 2016

അതേ ..............
----------------------------------------

മഞ്ഞു വീഴുമ്പോള്‍  നിന്നെയോര്‍ക്കുന്നു 
മഞ്ഞലകള്‍  ചിമ്മുന്ന  കണ്ണുകളിലേ ക്കലിഞ്ഞ് 
നീ  തന്ന  ഉമ്മകളെ യോര്‍ക്കുന്നു 
.
കിളികള്‍  പാടുമ്പോള്‍  നിന്നെയോര്‍ക്കുന്നു 
കവിത പുരണ്ട  ചുണ്ടുകളിലേ ക്കു  തെറിച്ച്
നീ  തന്ന  ഉമ്മകളെ ഓര്‍ക്കുന്നു 

മഴ  ചിനുക്കുംപോള്‍  നിന്നെയോര്‍ക്കുന്നു 
മഴകള്‍  പുതച്ച  ഉടലിലേയ്ക്കുലഞ്ഞു
നീ തന്ന  ഉമ്മകളെ  ഓര്‍ക്കുന്നു 

വെയില്‍  തിളങ്ങുമ്പോള്‍  നിന്നെയോര്‍ക്കുന്നു 
വെയില്‍ ത്തുംപികള്‍  ഒളിച്ച  മുടിയിലേക്ക് വീണു 
നീ തന്ന ഉമ്മകളെ ഓര്‍ക്കുന്നു 

കാണാതിരിക്കുമ്പോള്‍  കണ്ടിരിക്കുന്നു , 
കണ്ണു കള്‍ ക്കുള്ളിലെ  കൈ വിളക്കായി  
നീ  ജ്വലിക്കുന്നതിന്‍  ചൂടും വെളിച്ചവും 
മനസ്സിലേയ്ക്കുമ്മ  വയ്ക്കുന്നു ..
എപ്പോഴും നീയുണ്ടെന്നതിന്‍ 
  ഹൃദയ  വിവര്‍ത്തനം .

Wednesday, October 19, 2016


തണുപ്പില്‍  പൊതിഞ്ഞു  വച്ച  സന്ധ്യയില്‍
നമ്മള്‍  പറഞ്ഞ തെല്ലാം   കടല്‍  കേട്ടു .
മൂളിയ  പറുദീസാ നഷ്ടം  ,ഉത്തമ ഗീതം
കൊറിച്ചി രുന്ന   രമണന്‍
നുണ ച്ചിറ ക്കിയ  യുദ്ധവും  സമാധാനവും
വരച്ചു  വച്ച  ഡാവിഞ്ചി കോട്
കണ്ണീര്‍ ഒലിപ്പിച്ച  ഓളവും  തീരവും
ചുംബിച്ചു  നിന്ന  മഞ്ഞ്
മുഷ്ടി  ചുരുട്ടിയ   നിങ്ങളെന്നെ  കമ്മ്യുനിസ്ടാക്കി
മരിച്ചു കിടന്ന്  ചെമ്മീന്‍ ....

കാലില്‍ രണ്ട്  വെള്ളി ക്കൊലുസിട്ടു  തന്ന്
കടല്‍   ഇപ്പോള്‍  ചോദിക്കുന്നു
എവിടെ  നിങ്ങളുടെ  പുസ്തകം ?

കണ്ണു കളെ  കണ്ണുകള്‍  കൊണ്ടെടുത്ത്
നമുക്ക്  ഒരേ  ഉത്തരം
"ഹൃദയത്തിന്റെ  ഫ്രെയിമില്‍
സ്നേഹം  കൊണ്ടെഴുതിയ
എല്ലാ   കടല്‍ സന്ധ്യകളും  "

വായിച്ചു  വായിച്ചു  തുടുത്തിരിക്കുന്നു  കടല്‍     [  നമ്മള്‍  ]


Wednesday, September 14, 2016

പ്രിയപ്പെട്ടൊരാള്‍  അകലെയാകുമ്പോള്‍ 
കാട് പൂക്കില്ല തുമ്പി  പാറി ല്ല 
പഴയ പോലൊന്നും  പടി കടക്കില്ല 
കടുത്ത  നോവാല്‍ കരഞ്ഞു തീര്‍ക്കുന്നു 
പണി പ്പെട്ടാധി ക്കടല്‍  കടക്കുന്നു 
പഴുത്തു വീഴുവാന്‍  തുടങ്ങു മാകാശം 


എവിടെയാച്ചിരി നിരന്ന ചുണ്ടിലെ 
ചുക ചുകെ ചുവന്നൊരു  തെച്ചി ?
എവിടെയാ കണ്ണിന്‍ നനുത്ത  കോണിലെ 
തുടു തുടെ തുടുത്ത  നക്ഷത്രം ?


കൈവിരലില ക്കുമ്പിളായ്  ചേര്‍ത്തു നീ 
കരച്ചിലോക്കെയും  തിരി ച്ചെടുക്കുമ്പോള്‍ 
തുളുമ്പി വീണു ഞാന്‍ തണുത്ത നെഞ്ചിലെ 
ശ്രുതി  പിണങ്ങിയ  മൌന  ഗീത ത്തില്‍ 

........................................................................................
..............................................................................................
...................................................................................................
 

Sunday, September 4, 2016

കിളി വീടുകള്‍ 

നേര്‍ത്ത  സ്വപ്നങ്ങളുടെ  നാരുകള്‍  കൊണ്ട് 
ഞാന്‍  മെനയുന്ന കി ളി വീടുകള്‍ 
കടും വര്‍ണ്ണ ങ്ങ ളാല്‍ അവിടെ  ചിത്രവലയം 
തീര്‍ക്കുന്നു നീ ..
ഉറങ്ങിയാലും ഉറങ്ങിയാലും  മതി വരാത്ത 
ഒരു  മടിച്ചി ക്കടലുണ്ട്  അതില്‍ 
ഒരേ  മഴയുടെ കുട ചൂടുന്ന 
രാക്കാലങ്ങളു മുണ്ട് 
ചുണ്ടില്‍  നിന്നു കവരുന്ന 
കൊഞ്ചലുകളുടെ  കിലുക്കമുണ്ട് 
കണ്ണു  തിരുമ്മി യുണ രുന്ന പുലരിയുടെ 
പാദം മുറിഞ്ഞ  നടത്തമുണ്ട്
കിളി വീടുകള്‍ ഒച്ച വയ്ക്കാറില്ല 
നിന്റെ  ചിരി മുഴക്കത്ത്തിന്റെ   സ്കെച്ചു കള്‍ക്ക്
കാതോര്‍ക്കുകയെ  ഉള്ളൂ 
..
മേഘങ്ങളുടെ   അടിവയറില്‍
  കാറ്റൊളിപ്പിച്ചു വച്ച  
കിളി മുട്ടകള്‍
ഉള്ളിലേയ്ക്കെ ടു ക്കുന്ന  
ജീവന്റെ  മുഴക്കങ്ങള്‍ ... 







Saturday, August 27, 2016

ആ  രാവ്  ഓര്‍മ്മയുണ്ടോ ?
ഇരുളുകള്‍  ഉരുണ്ടു നിറഞ്ഞ  ആ കടല്‍ത്തീരം ?
തിരകളില്‍ പ്പോലും  ഇരുളിന്റെ  പാട്ട് 
എന്റെ  കണ്ണുകളിലേക്കു  നീയപ്പോള്‍ 
ഒരു കൂട്ടം നക്ഷത്രങ്ങളെ  തന്നു .
വേദനയുടെ  ഒരു  ചുവന്ന വര 
എപ്പോഴും സൂക്ഷിക്കുന്ന  ആ ചിരിയോടെ .
ഞാന്‍  അന്ധയായിരുന്നു .
നിന്റെ  വിരലുകള്‍  നല്‍കുന്ന  ബലത്തില്‍ 
മാത്രം നടക്കാന്‍  ത്രാണി യുള്ളവള്‍ .
നക്ഷത്രങ്ങളെ  പൊഴിച്ച്  നീ അത്ഭുതം കാട്ടി 
അവയെ  ഹൃദയ ത്തില്‍ സൂക്ഷിച്ച്
ഞാന്‍   നിത്യ പ്രണയിനി യായി .
പിന്നെ   സൂര്യനും ചന്ദ്രനും  മേഘവും കലര്‍ന്ന 
ആകാശത്തെ   നീ    സൃഷ്ടിച്ചു .
ദൂരെ  ഏതോ പായ്ക്കപ്പല്‍  നമുക്ക്  കൈ വീശി 
 മഴ പോലെ എന്നെ  ചേര്‍ ത്തൊ തുക്കി 
തിര  പോലെ  ചുംബിച്ചതിനെ 
ഞാന്‍  എന്തു  പേരിട്ടു  വിളിക്കും ?           [പ്രണയം  ]




Tuesday, August 23, 2016

ഇരുള്‍  നമ്മെ കൊത്തി എടുക്കുക യായിരുന്നു .
പേരറിയാത്ത  വഴികളിലെ  യാത്ര
ഒരു  കലഹത്ത്തോടെ  ഒടിഞ്ഞു വീണ
കാട്ടു മര  ച്ചില്ലകള്‍
ഭയത്തിന്റെ   മുറുക്കി പ്പിടിച്ച  കൈകളില്‍
സ്നേഹത്തിന്റെ   ഇളം  വേവ്
ഇരുളില്‍  മറഞ്ഞു  നില്‍ക്കുന്ന
മരണത്തിന്റെ   തുമ്പി ക്കൈകളിലേക്ക്
പ്രണയ ധൈര്യങ്ങളുടെ   യാത്ര
ഒറ്റ ശ രീരങ്ങളില്‍   കോര്‍ ത്തെടുക്ക പ്പെട്ട
ഓര്‍മ്മകളുടെ   ഇടവഴികളില്‍
ചുണ്ട്  പൊള്ളിക്കുന്ന   അര  നിമിഷം ,
നീ  മറന്നു  വച്ചതല്ലാതെ ഒന്നുമില്ല ഇവിടെ
ഉഷ്ണ  വഴികളില്‍   യാത്ര  തുടരുമ്പോഴും  [ചുരം  ]
ഒരിക്കല്‍   ഒരു   കാട്ടില്‍ പോയി
അല്ല   പലതവണ   പോയി
മുളങ്കാട്  പാടുന്നത്  കേട്ടു
മണ്ണില്‍  അലിഞ്ഞു  പോയവളുടെ
പരാതിയും  വിതുമ്പലും  കേട്ടു
മുന്‍പേ  വന്നു  പോയവരുടെ
കാല്‍ ച്ചു വടുകള്‍   കണ്ടു
പ്രണയത്താല്‍   വിണ്ടു പോയ
നദിയെ ക്കണ്ടു
വിവര്‍ത്തനം  ചെയ്യാനാകാത്ത
കിളി പ്പാട്ടു  കേട്ടു
നെറുകയില്‍   ആകാശ ത്തിന്‍റെ
ചുംബന മഴ  ,,,
കാടിന്റെ   എഴുത്തില്‍  ഇപ്പോഴും
കാണുന്നുണ്ട്
പൂത്തുലഞ്ഞ  ചില അക്ഷരങ്ങള്‍  ...[യാത്ര  ]

Monday, August 15, 2016

പ്രണയത്തിന്റെ   ധ്യാനവിരലുകളാണ്
എനിക്ക് നിന്റെ  വാക്കുകള്‍
ഓരോ  തഴുകലി ലും അവ
പേര റിയാത്ത   വര്‍ണ്ണ ങ്ങള്‍  വിരിയിക്കും .
ഉടലാകെയും  നീ  പകരുന്ന ഉമ്മകള്‍ക്കു
നിന്റെ  വാക്കോളം  ചൂടുണ്ട്
കൊക്കുരുമ്മുമ്പോള്‍  ഇടയ്ക്കിടെ
നമ്മള്‍ പിടച്ചിലായ്  മാറുംപോലെ
വാക്കുരുമ്മുമ്പോള്‍  ഇടയ്ക്കിടെ
നമമള്‍  മൌനമായ്  മാറുന്നു .
ഒന്നാകുന്നതിനുമപ്പുറം  ഒന്നിച്ചു പോയവര്‍ക്ക്
അവര്‍ തന്നെയാണ്  വാക്ക്
എന്നത്  എനിക്കറിയാമല്ലോ ..
നിനക്കും .
                                                                     [ അപൂര്‍ണ്ണം  ]


Thursday, July 14, 2016

എന്‍റെ ഭാഷ   നീയാണ് 
നീ  കഴുത്തിലണിയിച്ച   കറുത്ത  ചരട് 
ഉമ്മ വച്ചുണ ര്‍ ത്തിയ   പാദസരം 
കിലുക്കി പ്പൊട്ടിച്ച കുപ്പിവളകള്‍  
കണ്ണിലേക്കു  കണ്ണുകള്‍  ചേര്‍ത്ത് 
വരച്ചെടുത്ത മിഴി ച്ചി ത്രങ്ങള്‍ 
ചുണ്ടില്‍  വിടര്‍ത്തി ത്തന്ന  കവിതപ്പൂക്കള്‍ 
നെറുകയില്‍  രക്തമിറ്റിച്ച  ചുംബനം .
"കറുക പ്പുല്ല്" പോലെ മണത്ത    ഉമിനീര്‍ 
മുലകളിലേക്ക്  കമിഴ്ത്തിയ  തുലാ മേഘക്കുടങ്ങള്‍ 
വിരല്‍ ത്തുമ്പുകളില്‍  പ്രകാശ മിറ്റിച്ച 
രാവിന്റെ  നാല്  യാമങ്ങള്‍ ...
പ്രിയനേ ......
വാക്കുകളുടെ   വര്‍ണ്ണ പ്രളയമല്ല  
വിടരാന്‍ തോന്നിയ  ഒരു  മഞ്ഞു കാലമാണ് 
നമ്മുടെ   പ്രണയത്തിന്റെ   .......

[കാതോരം  ]






 

Tuesday, May 17, 2016

കടല്‍   രണ്ടു ഹൃദയങ്ങല്‍ക്കുള്ളിലേക്ക്  
തിരകളായി  ചുരുങ്ങുന്നത്   ചില നേരങ്ങളി ലാണ് .
തമ്മില്‍  പുണര്‍ന്നു  കാമുകര്‍  മരിക്കുമ്പോഴോ
വേര്‍പാടിന്റെ  കഥകളിലോ   
കടല്‍   ചെറുതായി വരും .
പരിഭവങ്ങളിലേക്ക്   ഉപ്പുമ്മ  തൊട്ടുവച്ച് 
കണ്ണുനീരിനെ   കണ്ണുനീര്‍  കൊണ്ടെടുക്കുന്ന  
കാറ്റിന്റെ  ജാല വിദ്യ കാട്ടിത്തരും .
"നെറിയുള്ള    കടലേ  കയ്യാമ വച്ചോളൂ  "എന്നു 
ചുറ്റിയടിക്കുന്ന   തോണി പ്പാട്ടിനോട് 
ഇരുളിലും ജ്വലിക്കുന്ന പ്രണയ തീരത്തെ  കാട്ടിക്കൊടുക്കും 

അവനപ്പോള്‍  അവളുടെ  കണ്ണുകളിലേക്ക് 
ജീവിതത്തിന്റെ  സന്ധ്യയെ പ്രകാശി പ്പിക്കുകയാവും .
മറഞ്ഞിരിക്കുന്ന   നിലാവിനെ  വിളിച്ചു വരുത്തുകയാവും 
അവളോ 
ജീവിതത്തെ   അവനെ ന്നോണം   വാരിപ്പുണര്‍ന്നു 
സ്വയം നക്ഷത്രമാവുകയായിരുന്നു .
കടല്‍ത്തീരത്തെ  മണല്‍  വരകളില്‍ 
അവന്‍ മെനയുന്ന  ശില്‍പ്പമാവുകായിരുന്നു 

കട ലൊതുങ്ങിയ ഹൃദയങ്ങള്‍ക്കുള്ളില്‍ 
കടലെടുക്കാത്ത  സന്ധ്യകള്‍  .......... 

 .

  

Wednesday, April 27, 2016

അതീത  കാലത്തേക്ക്   കരുതി വച്ചു.
നെഞ്ചുട ഞ്ഞു  ചിതറിയ  കരച്ചില്
പുഞ്ചിരിയോടെ   മരിച്ചു  പോയ മൌനം
തിരിഞ്ഞും മറിഞ്ഞും കിടന്നു  വശം കെട്ട രാത്രി
ഒരില കൊത്തി അകത്തേക്കിട്ടു  തന്ന മഴ വെയില്‍
താളം   പിടിക്കുന്ന തിരകള്‍
പുനര്ജ്ജനികളി ല്ലാത്ത   പുലരികള്‍
മഴു പ്പാട്   ഭയപ്പാടായ   ആണ്‍ മരം
അഞ്ചിതളിലും ഒരേ  പേരുള്ള   ചെമ്പരത്തി
.......................................................................................
എല്ലാം കരുതി വയ്ക്കുന്നു
അതീത  കാലത്തിലേക്ക്  .
കണ്ടെടുക്കുന്നവര്‍  കഥതിരഞ്ഞു  പോരണം  /  [ആഗ്രഹം \]

Tuesday, March 22, 2016

ഇടയ്ക്കിടെ   ഒരു മൌനം   പൊട്ടി ക്കരഞ്ഞു വന്ന്
കെട്ടി പ്പിടി ക്കാറുണ്ട് .
.ഒരു മഴ കൊള്ളുന്ന പോലെ  അപ്പോഴൊക്കെ
മനസ്സിന്റെ  നടുമുറ്റ ത്തേക്ക്  ഇറങ്ങാറുണ്ട്‌ .
ഒരു കുടന്ന കണ്ണീ രില്‍  വളര്‍ന്നു  നിറയുന്ന
ചെടിക്കാടുകള്‍  തളര്‍ന്നു  നില്‍ക്കുന്നു .
ഒരു തേങ്ങലില്‍  കുരുങ്ങുന്ന ചിറകടി
ആകാശ ത്തെ  അടുത്തേക്ക്  വിളിക്കുന്നു .
നക്ഷത്രങ്ങള്‍ കരിഞ്ഞു  പോയെന്നു
ആകാശം   കൈ മലര്‍ത്തുന്നു .

മൌന സങ്കട ങ്ങളെ   നക്ഷത്രമാക്കി
ഉടല്‍ സാഗരത്തില്‍  പതിപ്പിച്ച്
ആകാശ ത്തെ  വിസ്മയിപ്പിക്കുമ്പോള്‍
സൂര്യനോളം  ചെറുപ്പമുള്ള  ഒരു ചുംബനം
ചുണ്ടില്‍  പകരം  തൊടുന്നു  .
കടല്‍  ശ യ്യയില്‍  തരംഗിത യായവള്‍ക്ക്
മിന്നല്‍  കോര്‍ത്ത   താലി പ്പൂവ്  ....
മൌനത്തിന്റെ   വലിയ  കണ്ണീര്‍ ത്തുള്ളി പോലെ
അത്  ഓരോ  പുലരിയിലും   ഉദിച്ചുയരുന്നു ............[നീ   മാത്രമാണ് ........]

 .


Tuesday, January 12, 2016

പിഞ്ഞിപ്പോയ   കടല്‍ ത്തിരകള്‍  
എഴുതാത്ത   കവിതകള്‍  പോലെ 
ഉറഞ്ഞു  കൂടിയ  നോവാകും 

തേങ്ങി ത്തളര്‍ന്ന  വാക്കുകള്‍   
നോക്കി നോക്കിയിരുന്നു 
ഒടുവില്‍ 
വേരറ്റു  വീഴും പോലെ 

ഒരു നാള്‍  

പറയാതെ  വച്ച  തെല്ലാം 
എഴുതാതിരുന്നതെല്ലാം
കാണാ തിരുന്നതെല്ലാം  
ഒരേ  സന്ധ്യയില്‍  
ആത്മഹത്യാ മുനമ്പില്‍ 
കെട്ടിപ്പിടിച്ചു  
സ്നേഹമാകും  





Tuesday, January 5, 2016


ഓര്‍മ്മകളുടെ ചുരം കയറുമ്പോള്‍  
ചങ്ങലയ്ക്കിട്ട   കാറ്റ് ഇഴഞ്ഞെത്തും  .
കാതോരം  ചേര്‍ന്ന്  കവിത  ചൊല്ലും
തോലുരഞ്ഞു പൊട്ടി  മാംസം  കാണാവുന്ന കവിത
അപ്പോള്‍
 നീല മേഘങ്ങള്‍  ഉണ്ടാവില്ല  .കോടയും .
അടിവാരം  മോഹിച്ച  മഴ ത്തൂവ യല്ലാതെ
ഇരുണ്ട   മലകളുടെ  ചിഹ്നം  വിളിയല്ലാതെ
മരക്കൊമ്പില്‍  നിന്ന് പൊട്ടി വീണ
നാടന്‍  താള മല്ലാതെ .
ഒരുറവ കണ്ണീര്‍  വറ്റിയ  പാടു മായി
തുറിച്ചു  നോക്കുന്നതല്ലാതെ
കടലു കാണാന്‍ കൊതിച്ചു  കൊതിച്ച്
കാറ്റലിഞ്ഞു  തീരുമ്പോള്‍
ചുരം കേറി  വരുന്നുണ്ട്  ഒരു തിര .
കവിത  കടലി ടിക്കും പോലെ
കാറ്റിലേക്ക്   കടന്നു കയറുന്നു  .[ആ നിമിഷം ]

 .





വീണ്ടും  സജീവമാകുകയാണ്   ഈ  ബ്ലോഗ്‌ .
ഇതിലെ  ..ഈ വഴിയെ   കടന്നു  വരുന്ന വര്‍ക്ക്   സ്വാഗതം 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...