Tuesday, May 17, 2016

കടല്‍   രണ്ടു ഹൃദയങ്ങല്‍ക്കുള്ളിലേക്ക്  
തിരകളായി  ചുരുങ്ങുന്നത്   ചില നേരങ്ങളി ലാണ് .
തമ്മില്‍  പുണര്‍ന്നു  കാമുകര്‍  മരിക്കുമ്പോഴോ
വേര്‍പാടിന്റെ  കഥകളിലോ   
കടല്‍   ചെറുതായി വരും .
പരിഭവങ്ങളിലേക്ക്   ഉപ്പുമ്മ  തൊട്ടുവച്ച് 
കണ്ണുനീരിനെ   കണ്ണുനീര്‍  കൊണ്ടെടുക്കുന്ന  
കാറ്റിന്റെ  ജാല വിദ്യ കാട്ടിത്തരും .
"നെറിയുള്ള    കടലേ  കയ്യാമ വച്ചോളൂ  "എന്നു 
ചുറ്റിയടിക്കുന്ന   തോണി പ്പാട്ടിനോട് 
ഇരുളിലും ജ്വലിക്കുന്ന പ്രണയ തീരത്തെ  കാട്ടിക്കൊടുക്കും 

അവനപ്പോള്‍  അവളുടെ  കണ്ണുകളിലേക്ക് 
ജീവിതത്തിന്റെ  സന്ധ്യയെ പ്രകാശി പ്പിക്കുകയാവും .
മറഞ്ഞിരിക്കുന്ന   നിലാവിനെ  വിളിച്ചു വരുത്തുകയാവും 
അവളോ 
ജീവിതത്തെ   അവനെ ന്നോണം   വാരിപ്പുണര്‍ന്നു 
സ്വയം നക്ഷത്രമാവുകയായിരുന്നു .
കടല്‍ത്തീരത്തെ  മണല്‍  വരകളില്‍ 
അവന്‍ മെനയുന്ന  ശില്‍പ്പമാവുകായിരുന്നു 

കട ലൊതുങ്ങിയ ഹൃദയങ്ങള്‍ക്കുള്ളില്‍ 
കടലെടുക്കാത്ത  സന്ധ്യകള്‍  .......... 

 .

  

2 comments:

ajith said...

എല്ലാ സമുദ്രങ്ങളും ചെറുതാണ്

ബിന്ദു .വി എസ് said...

ഉം മനസ്സിലെ വലിയൊരു കടല്‍ കണ്ടെത്തും വരെ

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...