Monday, September 22, 2014

മെഴുകു മരങ്ങള്‍ ഉരുകുകയാണ്
മുറുകുന്ന കാറ്റില്‍  വേഗം വേഗം
വേരിലേക്ക് പൊള്ളല്‍ പോലെ പതിച്ചത്
അതിന്‍റെ ഒടുവിലെ ശി ഖരമായിരുന്നു .

ഇപ്പോള്‍   മെഴുകു പാടങ്ങള്‍...


ഉരുകലിനും ഉറയലിനും ഇടയില്‍

തളിര്‍ത്തു വന്ന ഇല ..

ഒരു കുരുവിക്ക് തണല്‍  നല്‍കുന്നു ..

[ കൂട്]


Friday, September 19, 2014

കീറി മുറിയ്ക്കപ്പെട്ട ചേലയും  
ഉടഞ്ഞു പോയ ഉടലുമായി
ഞാന്‍ ഒരുദിനം മുട്ടി വിളിയ്ക്കുമെന്ന്
നിനക്കറി യാമായിരുന്നു !
നീ വിളവെടു ത്തില്ല !
ധാന്യ മണികള്‍ പോലും ഭക്ഷിച്ചില്ല !
കാറ്റിന്റെ സംഗീതം ശ്ര വിച്ചില്ല
കടല്‍ ത്തിരകളെ അറിഞ്ഞില്ല !
നിദ്രയുടെ തൂവലുകളെ മിഴികളില്‍ ചേര്‍ത്തില്ല !

താഴ്വാരത്തില്‍ നിന്നും മെല്ലെ മെല്ലെ
നിന്നിലേക്ക്‌   മഞ്ഞു കാറ്റായി
ഞാനെത്തുമെന്ന് !
 ഇപ്പോള്‍
ഇതാ ഞാന്‍

കൈക്കുമ്പിളില്‍ കടുകു മണികള്‍.

ഭ്രഷ്ടായവ ളെ  സ്വീകരിക്കുന്ന
ഒരു  ബുദ്ധനെ വേണം!

കടലു കാണാത്തവനും
കാടുപേക്ഷിച്ചവനുമായ
ഒരുവനെ .

 എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനായി
തേജസ്സറ്റ  സൂര്യനുണ്ട്
മരിച്ച പോലെ കിടക്കുന്ന ഒരാകാശ മുണ്ട്

പ്രണയ ത്തിന്‍റെ  പ്രവാചകനേ....

"വൈകി യതെന്ത് " എന്നല്ലാതെ
"വന്നുവല്ലോ "എന്ന് മാത്രം നീ പറഞ്ഞെങ്കില്‍ !

[അരികെ ]













Saturday, September 6, 2014

സ്നേഹ ക്ഷീണിത മെങ്കിലും
ഇടറാത്ത പാദങ്ങളാല്‍ മുന്നേ
ഓണം  ഹൃദയത്തില്‍ പതിപ്പിച്ചു
കാല്‍ മുദ്ര ...

നിറവാര്‍ന്ന മിഴികളില്‍ നീര്‍
തിളങ്ങു മ്പോഴും
ഒന്നുമില്ലോന്നുമില്ലെന്നിമ ചിമ്മി
ചുണ്ടിലെഴുതിയ
ചിരി മുദ്ര

നീയാണോണം  എന്നൊച്ചയില്ലാതെ  ഭാഷയില്‍
എത്രയാവര്‍ത്തിക്കുമ്പോഴുമുള്ളി
ല്‍
കടലുപേക്ഷിച്ച  കാഴ്ചകള്‍
കയ്യിലെഴുതിയ
കനല്‍ മുദ്ര

കണ്ടു നെഞ്ചിലെ തീത്തിര കളില്‍
പാഞ്ഞു പോകുന്ന  പായ വഞ്ചിയില്‍
ആഴമെത്ര യെന്നോട്ടു മോര്‍ക്കാതെ
ജീവിതത്തിന്‍റെ  യാത്രകള്‍

ഓണമെത്തുന്നതിന്‍ മുന്നമേ
വന്നു പോയ നിലാവെളിച്ചമേ
നിന്നെയോര്‍ത്തിരിക്കുന്ന,തിന്‍
കാന്തിയാണ് ചുറ്റിലും

അന്ധകാരം  നാവുനീട്ടും  രാവാണ്‌
മുന്നിലെങ്കിലും
ഇരുളു പോകും വഴിക്കൊരു
വെള്ളി നക്ഷത്ര മുദിച്ചിടും

[ഓണം കഴിഞ്ഞിരുന്നു ]

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...