Friday, September 19, 2014

കീറി മുറിയ്ക്കപ്പെട്ട ചേലയും  
ഉടഞ്ഞു പോയ ഉടലുമായി
ഞാന്‍ ഒരുദിനം മുട്ടി വിളിയ്ക്കുമെന്ന്
നിനക്കറി യാമായിരുന്നു !
നീ വിളവെടു ത്തില്ല !
ധാന്യ മണികള്‍ പോലും ഭക്ഷിച്ചില്ല !
കാറ്റിന്റെ സംഗീതം ശ്ര വിച്ചില്ല
കടല്‍ ത്തിരകളെ അറിഞ്ഞില്ല !
നിദ്രയുടെ തൂവലുകളെ മിഴികളില്‍ ചേര്‍ത്തില്ല !

താഴ്വാരത്തില്‍ നിന്നും മെല്ലെ മെല്ലെ
നിന്നിലേക്ക്‌   മഞ്ഞു കാറ്റായി
ഞാനെത്തുമെന്ന് !
 ഇപ്പോള്‍
ഇതാ ഞാന്‍

കൈക്കുമ്പിളില്‍ കടുകു മണികള്‍.

ഭ്രഷ്ടായവ ളെ  സ്വീകരിക്കുന്ന
ഒരു  ബുദ്ധനെ വേണം!

കടലു കാണാത്തവനും
കാടുപേക്ഷിച്ചവനുമായ
ഒരുവനെ .

 എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനായി
തേജസ്സറ്റ  സൂര്യനുണ്ട്
മരിച്ച പോലെ കിടക്കുന്ന ഒരാകാശ മുണ്ട്

പ്രണയ ത്തിന്‍റെ  പ്രവാചകനേ....

"വൈകി യതെന്ത് " എന്നല്ലാതെ
"വന്നുവല്ലോ "എന്ന് മാത്രം നീ പറഞ്ഞെങ്കില്‍ !

[അരികെ ]













1 comment:

ajith said...

വന്നുവല്ലോ എന്ന് വേണം പറയേണ്ടത്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...