Monday, December 31, 2018

പച്ച മുറിച്ചു വച്ച പാടങ്ങളില്‍
തീ കൊണ്ട് വരച്ച  ചിത്രങ്ങള്‍ 
അവയിലേക്കു ചായുന്ന 
നിഴലുകളായി നമ്മള്‍ ,
ചുവപ്പിന്റെ  രണ്ടു സൂര്യന്മാര്‍
കരവലയത്താലും 
കിരണങ്ങള്‍ കൊണ്ടും
മെനഞ്ഞ ജീവിതത്തിന്റെ
 തീവണ്ടി മുറികള്‍.
കാലം ആവുന്നത്ര പതുക്കെ  നീങ്ങുന്നു
ഉഷ്ണക്കാറ്റ്‌ ചിറകു വിരുത്തുന്നു
സന്ധ്യയുടെ ഉല്ലാസങ്ങളില്‍
നമ്മള്‍ നെഞ്ചിലെഴുതിയ മുദ്രകള്‍ക്ക്
ഒരു  സൂര്യ ദാഹത്തിന്റെ  ആയുസ്സ് .
കണ്ണുകള്‍ കണ്ണുകളെ തൊടുന്നു
ശ്വാസം ശ്വാസത്തെ  ഉമ്മ വയ്ക്കുന്നു
ഉള്‍നെഞ്ചില്‍ ഉറവ പൊട്ടുന്ന കണ്ണീരില്‍
പ്രണയത്തിന്റെ  മഴവില്ലുകള്‍
പ്രിയനേ ....
നീയെനിക്ക് എത്രയും  വിലപ്പെട്ടത്
പ്രപഞ്ചത്തോളം സൂക്ഷ്മ പ്പെട്ടത്
പ്രകാശ ത്തോളം  ആഴമുള്ളത്
കടലായ ങ്ങളില്‍  നമ്മള്‍
ഹൃദയം നല്‍കിയ  സന്ധ്യകള്‍ക്ക്
നീ നല്‍കിയ പേരില്‍
ഞാനിപ്പോഴും ജീവിക്കുന്നു
പുതിയ സൂര്യന്‍
ഒരേ കടല്‍ ..
ഒറ്റ ജീവിതം ..
അത്രമാത്രം . [നാളെയും ]


 


Wednesday, December 26, 2018

Friday, December 14, 2018

എപ്പോഴാണ്  ഞാന്‍ പെട്ടെന്ന്  സീതയായി മാറുന്നത്
എപ്പോഴാണ്  കടലിലൂടെ  ഒഴുകുന്ന സന്ധ്യ യാകുന്നത്
തീര്‍ച്ചയായും നീ  തൊടുമ്പോള്‍ ത്തന്നെ !
എനിക്ക് ചുറ്റും അശോ കം പൂക്കുകയും
രാത്രി അതിന്റെ  കാവല്ക്കാരിയാവുകയും  ചെയ്യും
കണ്ണുകളില്‍ നീര്‍ തിളങ്ങുക യും
സീതാതടാകമാവുകയും ചെയ്യും
ചുണ്ടുമ്മകള്‍ കോര്‍ത്തു നീ
കവിളില്‍ അണിയിക്കുമ്പോള്‍
തീരം തൊടുന്ന നൌകയാകുന്നു ഞാന്‍
എന്റെ പരിഭവങ്ങളുടെ നെറുകയില്‍
നീ തേടുന്ന പൂവുകള്‍ ഒന്നിച്ചു വിരിയുന്നു
  എന്തൊരു  മാന്ത്രികത .....

[അപൂര്‍ണ്ണം]





Saturday, November 3, 2018

പൊടിമഞ്ഞു വീഴുകയാണ് 
നീ എനിക്ക് മുന്നേ  എത്ര വേഗത്തില്‍ !
നീയാദ്യം തൊട്ടതിനെ  ഓര്‍ക്കുന്നു ഞാന്‍ 
അത് തുറന്ന  ആകാശ ത്തിന്‍ കീഴിലായിരുന്നു 
മേഘങ്ങള്‍ അപ്പോള്‍  സഞ്ചാരികളായിരുന്നു
നിന്റെ ഇഷ്ട ത്തിനപ്പോള്‍ ആയിരം വിരലുകള്‍ 
എന്റെ മിഴികളില്‍ നിന്നു ചുണ്ടുകളാല്‍ 
നീ പറത്തിക്കളിച്ച  ശ ലഭങ്ങള്‍
കടല്‍ ക്കാറ്റില്‍ പറന്നകന്ന എന്റെ മേലങ്കിയില്‍ 
   മഴ വരച്ച നിന്റെ  മുഖ ച്ചിത്ര ങ്ങള്‍ 
സ്നേഹത്തിന്റെ അതിരുകളില്‍ നമ്മള്‍ കാട് വരച്ചു 
ഇലകളില്‍ വീണു കടും പച്ചകളായി 
ഉരുകി ത്തെ റി ച്ചു  അഗ്നി പര്‍വതങ്ങളായി
അലയടിച്ചുയരുന്ന   ഏഴു കടലുമായി 
നീ എന്നെ തൊട്ടപ്പോള്‍ കാട്ടു തെച്ചികള്‍ പൂത്തു 
വിശുദ്ധ സമുദ്രത്തില്‍ മുങ്ങി 
ഞാന്‍ പ്രവാചകയായി ..
എന്റെ വാക്കുകള്‍  കേള്‍ക്കുന്ന കാലം 
നീ തന്നെയായിരുന്നു ....
അതിനു  അതെ  കടല്‍ ത്താളം ..
[അപൂര്‍ണ്ണം] 

 



Thursday, November 1, 2018

പ്രിയപ്പെട്ടവനേ
ആകാശ ത്തില്‍ നിന്നു വാര്‍ന്നു വീണതുപോലെ
നീയെന്‍ മുന്നില്‍ !
കണ്ണുകളിലെ തെളിനീലയില്‍  ഞാന്‍
നേര്‍ത്ത  ചിരിയുടെ   കതിരായി ഞാന്‍
കര വലയത്തിനുള്ളില്‍  നീയൊതുക്കിയ
നക്ഷത്ര ശി ല്‍ പ്പമായി ഞാന്‍ ..
നീയെന്നെ  ചുമലിലേറ്റി
ആകാശം പരവതാനിയായി
നമ്മള്‍  പറന്നു കൊണ്ടേയിരുന്നു
താഴ്വാരങ്ങളും  ഏഴു കടലും പിന്നിട്ടിരുന്നു .
തകരാത്ത നിന്റെ  സാമ്രാജ്യ ത്തിന്റെ  കഥകള്‍
നീ പറഞ്ഞു കൊണ്ടേയിരുന്നു ..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,



Tuesday, October 30, 2018

നീയെന്തിനാണ്‌  എന്നെ  " സുരയ്യ " എന്നു വിളിക്കുന്നത്‌ ?
പകലിനെ   പൊതിഞ്ഞിരിക്കുന്ന  സന്ധ്യയുടെ  കഫിനില്‍
സ്വര്‍ണ്ണ നൂലിഴ കൊണ്ട്  ഋതുക്കള്‍ പാകുന്നത് ?
പൂക്കളില്ലാത്ത  താഴ്വരകളില്‍  അലയുന്ന 
എനിക്ക്   ഓര്‍മ്മകളുടെ  പാദസരം നീട്ടുന്നത് ?


പുഴകള്‍ കടന്നു  ഞാന്‍  പോയ്ക്കഴിഞ്ഞിരിക്കുന്നു
മഴയുടെ  നിഴലുകള്‍ പോലുമില്ലാത്ത  വഴികള്‍
തളിരുകള്‍ക്ക്  ദാഹമാകാന്‍  എനിക്ക് കഴിയില്ല
ഒഴുകാതെ  പടരുവാനും .

[അപൂര്‍ണ്ണം ]



Wednesday, October 3, 2018

നിനക്ക്  ഞാന്‍ കവിത  തന്നു
നീ  എനിക്ക്  ജീവിതവും
ഉഷ്ണ മേഖലകളില്‍ നിന്നു
പിടഞ്ഞോടുമ്പോള്‍
നീ  എന്നെ  ചേര്‍ത്തു പിടിച്ചു
ഇടി മിന്നലുകളില്‍ 
ഭയന്നുഴറുമ്പോള്‍
നീയെന്നെ എന്നിലേക്ക്‌
കൂടുതല്‍ ചേര്‍ത്തു
ഓരോ യാത്രയും  നമുക്ക്
യാത്രയായിരുന്നില്ല
പ്രണയത്തിന്റെ  ഖനികള്‍
ഉടല്‍ ച്ചിത്രങ്ങളുടെ  ഗുഹകള്‍
കടലൊഴുകുന്ന  സന്ധ്യകള്‍
ഉമ്മകളുടെ  ഭ്രാന്തുകള്‍ ,,,,
യാത്രകള്‍  നമ്മെ പിന്തുടര്‍ന്നു
ഓരോരോ പരിഭവങ്ങളില്‍
നമ്മള്‍  മുങ്ങിയാഴുമ്പോള്‍
പിടയ്ക്കുന്ന  ഹൃദയങ്ങളുടെ
രണ്ടര്‍ഥങ്ങള്‍  പരസ്പരം പുണരും
പിന്നെ  ഒരൊറ്റ  അര്‍ഥമായി
കെട്ടി പ്പുണരും
ആരാരുമറിയാതെ
എത്ര  ദൂരങ്ങള്‍ !
പ്രിയനേ ,,,
നമ്മുടെ  കണ്ണീരില്‍ നിന്നാണല്ലോ
പ്രണയ ത്തിന്റെ  പുതിയ  ഭൂപടം
തളിര്‍ത്തു വന്നത്                               [പ്രണയം ]



Sunday, September 30, 2018

നിലാവ്  കണ്ണീരായ് നുണ ഞ്ഞു  നമ്മള്‍
വേനല്‍  തണുവായറിഞ്ഞു നമ്മള്‍
എന്റെ പൂക്കാലമേ   നീ വരുമ്പോള്‍
ഞാനെത്ര വസന്തത്തിന്‍ നിറ മാല്യം !

അരിക ത്ത ണഞ്ഞോരാ  സന്ധ്യയെ പ്പിന്നെ
കടലെത്ര നേരമൊളിച്ചു വച്ചു !
സ്നേഹ വിരലാല്‍ നീ തൊട്ടു ചേര്‍ത്തതിന്‍ 
ചാരുതയത്രയുമെന്‍  ചുണ്ടില്‍ ...


അസ്ഥികള്‍ പൂക്കുന്ന മന്ത്രങ്ങ ളായ്
ആലിംഗനങ്ങളെ നാമറിഞ്ഞു
അകലെ പായ് വഞ്ചി വിളക്കു തെളിഞ്ഞു
അരുതെന്നു  പറയാതെ വിള ക്കണ ഞ്ഞു


കൈവലയങ്ങളാല്‍  നീ തീര്‍ത്ത  ശ യ്യയില്‍
കവിതയായി ഞാനുതിര്‍ ന്നിരുന്നു
നമ്മളെ നമ്മള്‍  എഴുതിയ പോലൊരു
ചിത്ര കംബളം കാറ്റ്  തന്നു .....[പ്രണയ ]




 





Thursday, September 20, 2018

നമ്മള്‍  സഞ്ചാരികളായത്  എങ്ങനെ ?

നിനക്ക് ഞാനോ എനിക്ക് നീയോ
പരിചിതമായിരുന്നില്ല
        കൂട്ടിമുട്ടിയ ആദ്യത്തെ നോട്ടം പോലും
രണ്ടു കുറ്റവാളികളുടെ തായിരുന്നു !
വിരലുകളില്‍ വിരലുകള്‍ കോര്‍ത്തപ്പോള്‍
മരിച്ചവരുടെ തണുപ്പ് ..
എന്റെ  ഏകാന്തതയുടെ തുടര്‍ച്ച പോലെ
നീ ....
നിന്റെ  ആഗ്രഹങ്ങളുടെ  തകരുന്ന
പായ്ക്കപ്പലായി ഞാന്‍ ..
എന്നിട്ടും നമ്മള്‍  ഒരേ  തടങ്കലില്‍ ...
കനത്ത ഇരുട്ടില്‍ നാം   പരസ്പരം  ഭക്ഷിച്ചു
മൃതിയെക്കാലും  ഭയാനകമായി അത് ..
"നെറുകയിലെ  തീയടര്‍ന്നത്‌ പോലെ   കുങ്കുമവും
പാമ്പിന്‍ തല പോലെ  താലിയും "
നീ തന്ന അടയാള ങ്ങളില്‍ ഞാന്‍ പച്ചകുത്തി
നമുക്ക് ചുറ്റും  കാവല്‍ കൊലയാളി കള്‍
അവര്‍ നമ്മെ പങ്കിട്ടു
ഞാനും നീയുമായി  വേര്‍പെട്ടു കഴിയവേ
സ്നേഹം സ്നേഹമെന്ന്  നമ്മള്‍
വെളിച്ചത്തിനോട്  പൊട്ടി ക്കരഞ്ഞു
പരസ്പരം വലുതാക്കുന്ന രണ്ടു മുറിവുകള്‍ ..
പിന്നെ
തടവറ യിലെ യുദ്ധ ങ്ങള്‍
പ്രകാശ ത്തിന്റെ  മോചന  സന്ദേശ ങ്ങള്‍
അതൊരു  നൂലേണി ആയിരുന്നു
പുറത്തെ ത്തിയപ്പോള്‍  വീണ്ടും ചോദ്യങ്ങള്‍
എന്റെയും നിന്റെയും നിക്ഷേപങ്ങള്‍ ....?
മുന്നിലെ  പേരറിയാത്ത വഴിയിലേക്ക്  ഞാന്‍ നോക്കി
പിന്‍ തിരി ഞ്ഞപ്പോഴേക്കും
നീ കടന്നു കഴിഞ്ഞിരുന്നു ...
ഇവിടെ  ഞാന്‍ ...
ഒടുവിലെ  ആ കാറ്റായി
എനിക്ക് ചുറ്റും
ചുറ്റി പ്പറക്കുന്നത് ....
നീ തന്നെയാകണം .






Monday, September 17, 2018

തീയുമ്മ...


ആദ്യം നെറ്റിയില്‍
പിന്നെ  പാതിയടഞ്ഞ  മിഴികളില്‍
നീ  ചുണ്ടു കൊണ്ടെഴുതുന്ന
അഗ്നി വലയങ്ങള്‍
നാം  സഞ്ചരിക്കുന്ന  ദൂരങ്ങള്‍
നമ്മിലേക്ക്‌  മടങ്ങുന്ന  സന്ധ്യകള്‍
അലങ്കാര ങ്ങളി ല്ലാത്ത 
പ്രണയത്തിന്റെ കടലുകളില്‍
സൂര്യന്‍  ചുവന്നു താഴുംപോഴേക്കും
നമ്മുടെ
കവിള്‍ത്തടങ്ങള്‍  നിറയെ
തീയുമ്മകള്‍
തീ,,,,,യുമ്മകള്‍





Friday, July 27, 2018

ഇത്രയും സുന്ദരമായി  കാറ്റിനു  എങ്ങനെയാണ്
കൈമുദ്രകള്‍  കാണിക്കാനാവുക ?
ഇത്രയും  സൌമ്യനായി  സൂര്യന്  എങ്ങനെയാണ്
ഒരുവളുടെ  കണ്ണുകളില്‍  നോക്കിയിരിക്കാനാവുക ?
ഇത്രയും ചുംബനങ്ങളെ  നിലാവെന്ന പേരില്‍ ചന്ദ്രന്
ഒരുവളുടെ നെറ്റി ത്തട ത്തിലേക്ക്
എങ്ങനെയാണു  കുടഞ്ഞിടാനാവുക ?
പാരിജാതങ്ങളുടെ  മണം മുറ്റുന്ന രാത്രിയില്‍
സ്വപ്നങ്ങളുടെ  വാഹകനായി  പ്രിയനേ
നീ  എന്നിലേക്ക്‌  ചായുമ്പോള്‍
നിലച്ച മഴകളില്‍ നിന്ന്  മധുരമായൊരു
ശ്രുതി കേള്‍ക്കുന്നുണ്ട്
ഭൂമിയും ആകാശ വും  ഉടല്‍  കോര്‍ക്കുന്നതിന്‍
വേലിയേറ്റം  കാണുന്നുണ്ട്
ഉന്മാദങ്ങളില്‍  നിന്ന് ഉന്മാദ ങ്ങളിലേക്ക്
സഞ്ചരിച്ച വരുടെ  നക്ഷത്ര  ഫലങ്ങള്‍
ഞാനെന്നും നീയെന്നും എഴുതി വയ്ക്കുന്നു .

[പ്രണയം ]
.


Thursday, July 19, 2018

ഒരുള്‍ക്കാലം  നെഞ്ചില്‍ തളം കെട്ടുന്നു
പ്രാണ വായു ഒഴിഞ്ഞു പോയ  വയലിന്‍
വാക്കുകളുടെ നിറങ്ങളെ ഊതി ക്കളഞ്ഞിരിക്കുന്നു
വെയില്‍ കെട്ടു പോയ  ഇടവഴിയിലൂടെ
ചെരുപ്പിട്ടോടി നടക്കുന്ന  കിന്നാരം
പിന്നെ  വഴക്കാരം  ഒടുവില്‍  പുന്നാരം
 ചോദിച്ചെങ്കില്‍
പ്രാണന്റെ  പെരുവിരല്‍ മുറിച്ചു കൊടുത്തേനെ
ചോദിച്ചില്ലായിരിക്കാം
പറഞ്ഞിരുന്നുവെങ്കില്‍
പകുത്തു കൊടുത്തേനെ എല്ലാം
പറഞ്ഞില്ലായിരിക്കാം
ഹൃദയം ഒരു വലിയ മുറിവായിരിക്കുന്നു
മരിച്ച പോലെ അത് മിടിക്കുന്നു
മിടിചില്ലെങ്കില്‍ ജീവിക്കുന്നു
എന്ന് തെറ്റിപ്പറയാതിരിക്കാന്‍
മാത്രം 
സങ്കട ബലിയുടെ  നിത്യ മൌനം              [വീണു പോയവന് ]




Sunday, July 8, 2018

മേഘത്തിന്റെ  പിന്‍ കഴുത്തിലേക്കു വിരല്‍ തൊട്ട
നനുത്ത കാറ്റ്
അത്  നീയായിരുന്നു 
നിലാവിന്റെ   ഉടയാടകളില്‍  ഉലഞ്ഞു  നടന്ന  ഒരിളം കാറ്റ് 
അത്  നീ തന്നെയായിരുന്നു 
ചുണ്ടുകളില്‍  നിന്ന്  വാക്കിനെ  ഉമ്മ വച്ചെടുത്ത 
കൊടുംകാറ്റും  നീ തന്നെ 
ഹൃദയമിടിപ്പിലെ  മറ്റാര്‍ക്കും  കേള്‍ക്കാനാകാത്ത 
ശ്രുതി 
ഉരുകി വീഴുന്ന കണ്ണീര്‍ ക്കണ ങ്ങളിലെ 
ചൂട് 
ഏതിരുട്ടിലും  പുഞ്ചിരിക്കുന്ന  സൂര്യന്‍ 
നീയെന്ന  സ്നേഹത്തെ  അറിയാന്‍ 
എനിക്കൊരു തുള്ളി  വെളിച്ചം മതി 
നിന്റെ  തണലിന്റെ  അശോക വനിക 
എന്റെ  ക്ഷീണങ്ങളിലേക്ക്
  സ്നേഹം സ്നേഹം എന്ന് നിന്റെ  മന്ത്രണം 
കടലെടുത്തു പോകാതിരിക്കാന്‍ 
നീ എന്റെ  തണല്‍ മരം 
ഞാനതിനെ  എന്റെ  ജീവിതം കൊണ്ട് പൊതിയുന്നു 
ഒന്നിച്ചു  നടക്കാനുള്ള  ഒരൊറ്റ  ജീവിതം        [പ്രണയം ]    



Friday, June 15, 2018

രാജകുമാരിയോടു  അവന്‍ ചോദിച്ചു
നിറങ്ങളില്‍ ഏതാണിഷ്ടം ?
അറിയില്ല 
ഭൂമിയില്‍  നില വിളിച്ചു കിടക്കുകയായിരുന്നു അവള്‍ 
അവളുടെ  ഉടലാകെ  ചോരപ്പൂക്കളുടെ നിറം
          എന്നിട്ടും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു 
അറിയില്ല  
അവന്‍ അവളെ ചുംബിച്ചു 
ചുംബനങ്ങളില്‍  മയില്‍പ്പീലികള്‍ നിറഞ്ഞു   
മഴവില്ലുകള്‍  വിരിഞ്ഞു 
ഏഴു നിറ ങ്ങളുടെ  ആലിംഗനങ്ങള്‍  
പിന്നെ അവളുടെ കൈ പിടിച്ചു 
കാനനത്തിലേക്ക്   നടത്തി 
ഇതോ  ഇതോ?  അവളുടെ വാക്കുകള്‍ക്കു നിറം വച്ചു
ഇതാണ്  പച്ച  
നിന്നെയും എന്നെയും  വരച്ചു വച്ചത് 
പിന്നെ അവര്‍ ആകാശ വും  കടലും കണ്ടു 
തടാകം കണ്ടു 
ഇത്  നീല 
നീ ബിംബിക്കുന്നത് 
അവന്‍ കവിതകളുടെ  കടല്‍  നിര്‍മ്മിച്ചു 
ആഹ്ളാദ ത്താല്‍ 
അവള്‍ ചിരിക്കുകയും കരയുകയും ചെയ്തു 
അന്നോള മില്ലാത്ത ത്ര നിറങ്ങള്‍ ..
അവരില്‍ ചേര്‍ന്നലിഞ്ഞു ...

Friday, June 1, 2018

അത്രമേല്‍  അഗാധമായി പുണര്‍ന്നിരിക്കില്ല
എവിടെയും രണ്ടു പൂമരങ്ങള്‍ 
അത്രമേല്‍ അഗാധമായി ചുംബിച്ചിരിക്കില്ല
എവിടെയും  രണ്ടു  മഴ ത്തുള്ളികള്‍ 
അത്രമേല്‍ അഗാധമായി  വിരിഞ്ഞിട്ടുണ്ടാവില്ല
എവിടെയും   രണ്ടു മിന്നലുകള്‍
അത്രമേല്‍  അഗാധമായി ഇരുണ്ടിട്ടുണ്ടാവില്ല
എവിടെയും രണ്ടു കാനനങ്ങള്‍
അത്രമേല്‍  അഗാധമായി ചുവന്നിട്ടുണ്ടാകില്ല
എവിടെയും രണ്ടു  സന്ധ്യകള്‍
അത്രമേല്‍  അഗാധമായി പാടിയിട്ടുണ്ടാവില്ല
എവിടെയും രണ്ടു  കടലുകള്‍
അത്രമേല്‍ അഗാധമായി  സ്നേഹിച്ചിട്ടുണ്ടാവില്ല
എവിടെയും രണ്ടു പ്രണയികള്‍
അത്രമേല്‍ അഗാധമായി എഴുതിയിട്ടുണ്ടാവില്ല
എവിടെയും രണ്ടു കവിതകള്‍
അത്രമേല്‍ അഗാധമായി അലിഞ്ഞിട്ടുണ്ടാവില്ല
എവിടെയും രണ്ടുടലുകള്‍
 .അത്രമേല്‍ അഗാധമായി കീഴടക്കി യിട്ടുണ്ടാവില്ല
 എവിടെയും രണ്ടു നക്ഷത്രങ്ങള്‍
..................................................................................[അഗാധം ]

Sunday, May 20, 2018

എന്റെ  കരവലയങ്ങളില്‍  നീ
ചേര്‍ന്നുറങ്ങുക യായിരുന്നു
ജാലക വാതിലിന പ്പുറം
മഴ പെയ്തു നിറഞ്ഞു
അല്‍പ്പം മുന്‍പ്  നമുക്കിടയില്‍
ആര്‍ത്തലച്ചു പെയ്ത അതേ മഴ
പിന്നെ  എന്റെ കണ്ണുകളില്‍ നിന്നും
നീ തൊട്ടെടുത്തുആകാശ ത്തിന്റെ
സ്നേഹ പാളി കള്‍ക്ക്  കൊടുത്തത്
അവ മിന്നല്‍ പ്പൂവ് വിരിയിച്ച്
നിനക്കായി എനിക്ക് നല്‍കി
നീ
എനിക്കായി ഉണരുന്ന  കാനനം
നീ
എനിക്കായി പാടുന്ന മുളന്കാവ്
അപരാജിത യായിരിക്കാന്‍
എന്റെ വാക്കിലുദിക്കുന്ന  സൂര്യന്‍
ഇടയ്ക്കിടെ  സമുദ്ര ഗര്‍ഭത്തിലെക്കെന്നത് പോലെ
നീ  എന്നിലേക്ക്‌ ചുഴന്നു
അപ്പോള്‍  കൊടുങ്കാറ്റിന്റെ  വേര്
എന്നില്‍  പിണഞ്ഞു
ചുഴികളില്‍  ഇല്ലാതായും ചന്ദ്രനില്‍ പുനര്ജ്ജനിച്ചും
ഞാന്‍  നീയായി  മാറുന്നു .
പരസ്പരമില്ലാത്ത  എന്തുണ്ട് ഇനി  നമ്മില്‍
പ്രപഞ്ചത്തിനു  കൈമാറാന്‍ ?
ഓരോ കണ്ണീര്‍ ത്തുള്ളിയും  ഒരു  രാവെന്നപോലെ
ദുഖത്തിന്റെ  കഥ എഴുതുന്നു
ഒന്നിച്ചു വായിച്ചറിയാന്‍  അതേ  കാട്
കാത്തിരിക്കുന്നു .
വരൂ ,,,,,,,,,,,,,,,
 

Monday, April 30, 2018

പ്രിയനേ ..ഞാനും  നീയും  തമ്മിലലിയുകയായിരുന്നു
നമ്മുടെ   വിരലുകളില്‍  നിശാഗന്ധി കള്‍ പൂത്തു 
എന്റെ കണ്‍ പീലിയില്‍ നിന്ന് നിന്‍ ചുണ്ടുകവര്‍ന്ന 
നീര്‍ ത്തുള്ളിയില്‍ പ്രപഞ്ചം  പ്രതിഫലിച്ചു 
നമ്മുടെ മാത്രമാം സാന്ദ്ര  മൌനങ്ങളെ  വലം വച്ച് 
കടല്‍ സന്ധ്യകളുടെ     നിത്യ  സന്ദര്‍ശ നം.

ഞാന്‍ ..... നിന്നിലെ  ജീവല്‍  സ്വരം 
ഞാന്‍ ...നീ  മനസ്സി ലൊളിപ്പിച്ച  മയില്‍ പ്പീലി 
ഞാന്‍ ...നിന്റെ  വാക്കിന്റെ     നിത്യ കാമുകി 
ഞാന്‍ ....നിന്‍   സങ്കട ക്കടലിന്നഴി മുഖം 

നീ ഓരോ രാവിലും   മേഘ ഗിറ്റാറില്‍ മഴയുടെ 
രാഗങ്ങള്‍  വായിക്കുകയായിരുന്നു 
ഞാന്‍  കൊടും വേനലിന്റെ  വിരുന്നുകാരി 
അതേറ്റു വാങ്ങുകയായിരുന്നു .

നമ്മള്‍ ഒരേ  നിറം തൊട്ടു കളം വരച്ചു 
ചിത്ര മണി ക്കാറ്റെന്നു നീ യെന്നെവിളിച്ചു 
എന്‍റെ  ഏകാന്ത സഞ്ചാരീ  നമ്മള്‍ തീര്‍ത്ത
മണല്‍ ശില്പ്പങ്ങളില്‍  ജീവന്റെ  തുടിപ്പുകള്‍ 

ആ വിണ്‍ ശംഖൊളിയില്‍  നമ്മള്‍ ചേര്‍ന്നിരിക്കെ 
തിരകള്‍ നല്‍കീ നിലാ ത്താലി ത്തി ളക്കം 
നീല ക്കടലായ്    നിന്‍ മുന്നിലപ്പോള്‍  ഞാന്‍ ,നീയാ
കടലിനെ വാരി പ്പുണരുക യായിരുന്നു 

പ്രിയനേ  പ്രണയാര്‍ദ്രമാം  രാവില്‍ ഞാന്‍ 
കവിത കുറിക്കുന്ന നേരം 
അരികില്‍ നിന്‍ കാലൊച്ച , തുടിക്കുന്നു നെഞ്ചില്‍  
നിന്‍ വാക്കില്‍ ഉയിര്‍ക്കും  എന്‍ പ്രാണ  സ്പന്ദം 

[പ്രണയം ]























Monday, January 22, 2018


മടിത്തട്ടില്‍  നീ  മയങ്ങിക്കിടക്കവേ
മിഴിനീര്‍  കൊണ്ടു  നിന്നിലെക്കൊരു
വഴി വരയ്ക്കുന്നു ഞാന്‍
വാടിയ ചുണ്ടുകളില്‍  നീ  അമ്മയെ
കൊത്തി വയ്ക്കുമ്പോള്‍
വിഷാദ വതിയായ നദിയായി ഞാന്‍
ശില്‍പ്പത്തെ  ചുറ്റി യൊഴുകുന്നു
കാണുന്നതിലെല്ലാം  അമ്മ പ്പേരു
തിരയുകയാണ്  തനിച്ചായ നീ
വെയിലും  മഴക്കീറും  മഞ്ഞു മേഘവും
അമ്മയോടൊപ്പം  കടന്നു വരുന്നു
കുഞ്ഞു  വിളക്കിലെ  കരിയായി
അമ്മയെ തൊട്ടെടുത്ത കാലം
ഉപ്പു പാത്രത്തിലെ  നീരായി
അമ്മ രുചിച്ചകാലം
കരിമ്പിന്‍ ചറമായി അമ്മയെ
നുണഞ്ഞു തീര്‍ത്ത  കാലം
കരി മലകളില്‍  രാവ് പൊട്ടി
ആര്‍ത്തലച്ചു  വരുമ്പോള്‍
നീയെനിക്ക്  ഉമ്മ തരണമെന്ന
വാക്കൊടുക്ക മായി  അമ്മ പോയ പോയപ്പോള്‍
തൊടിയും പാടവും  കൂടെപ്പോയി
കണ്ണും  മണ്ണും ഒലിച്ചുപോയി
പൊള്ളി ക്കുമിളിച്ച  സൂര്യന്‍  നെറ്റി യി ലുദിച്ചു
ഓരോ  മകര ക്കാറ്റിലും
കണ്ണ് പൊത്തി ക്കളിക്കുന്ന  ദിനങ്ങളേ
സ്നേഹ ത്താലൊരു  അമ്മ ത്തുടുപ്പിനെ
മുറ്റത്തു
വച്ച് മറന്നു പോകണേ  അവനായി ,,


Monday, January 8, 2018

ജനുവരി  

നീ മരണ   മൌനത്തിന്റെ  ഭാഷയില്‍   
എനിക്കൊരു  പുലരി  ദൂരം  തരുന്നു    
നിശ്ചല ചിത്രങ്ങളെപ്പോലെ  സ്വപ്‌നങ്ങള്‍ 
എന്നെയും നിന്നെയും  തോളിലേറ്റുന്നു  
കടല്‍ കാറ്റിലാടവേ  ചിതറുന്നുവോ  ഒരു 
തിര മുഴക്കത്തില്‍  ഞാനും നീയും .
കന്യകാ കുമാരി തന്‍ മൂക്കുത്തിയില്‍ 
മുത്തമിട്ടെത്തും  കാറ്റു കള്ളിയെപ്പോലെ 
ഉറക്കത്തിന്‍  താക്കോലെടുക്കെ  
നെഞ്ചകം പൊള്ളി പ്പനിക്കും നിന്നെയും 
ചേര്‍ത്തു ചേര്‍ത്ത ങ്ങനെ എത്ര ദൂരങ്ങള്‍ !
നിശ്വാസ ത്തിലെ ത്തീക്കനല്‍ കൊണ്ടു നാം 
ചുണ്ടി ലൂതി പ്പിടിപ്പിച്ച യുന്മത്തത 
അന്ധകാരത്തിന്റെ  നെറ്റി മേല്‍ ഉമ്മ തന്‍ 
സിന്ദൂര മിറ്റിച്ച സാന്ധ്യ ക്കടല്‍ 
മിഴി മഴ പ്പാടി ലേക്കെന്നെയും കൊണ്ടു നീ 
സഞ്ചരി ച്ചെത്തിയ  ജീവിത പ്പാതകള്‍ 
പൊള്ളി പ്പനിക്കും  ജനുവരി പ്പുലരികള്‍ 
കേള്‍ക്കുന്നോരീറന്‍ താരാട്ടിലെ ത്തേങ്ങല്‍
മുറ്റത്തു വിങ്ങി നില്‍ക്കുന്നു  നക്ഷത്ര ഗീതം 
ജനുവരി  പിന്നെയും ബാക്കിയാകുന്നു .
 


  


 



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...