Thursday, September 20, 2018

നമ്മള്‍  സഞ്ചാരികളായത്  എങ്ങനെ ?

നിനക്ക് ഞാനോ എനിക്ക് നീയോ
പരിചിതമായിരുന്നില്ല
        കൂട്ടിമുട്ടിയ ആദ്യത്തെ നോട്ടം പോലും
രണ്ടു കുറ്റവാളികളുടെ തായിരുന്നു !
വിരലുകളില്‍ വിരലുകള്‍ കോര്‍ത്തപ്പോള്‍
മരിച്ചവരുടെ തണുപ്പ് ..
എന്റെ  ഏകാന്തതയുടെ തുടര്‍ച്ച പോലെ
നീ ....
നിന്റെ  ആഗ്രഹങ്ങളുടെ  തകരുന്ന
പായ്ക്കപ്പലായി ഞാന്‍ ..
എന്നിട്ടും നമ്മള്‍  ഒരേ  തടങ്കലില്‍ ...
കനത്ത ഇരുട്ടില്‍ നാം   പരസ്പരം  ഭക്ഷിച്ചു
മൃതിയെക്കാലും  ഭയാനകമായി അത് ..
"നെറുകയിലെ  തീയടര്‍ന്നത്‌ പോലെ   കുങ്കുമവും
പാമ്പിന്‍ തല പോലെ  താലിയും "
നീ തന്ന അടയാള ങ്ങളില്‍ ഞാന്‍ പച്ചകുത്തി
നമുക്ക് ചുറ്റും  കാവല്‍ കൊലയാളി കള്‍
അവര്‍ നമ്മെ പങ്കിട്ടു
ഞാനും നീയുമായി  വേര്‍പെട്ടു കഴിയവേ
സ്നേഹം സ്നേഹമെന്ന്  നമ്മള്‍
വെളിച്ചത്തിനോട്  പൊട്ടി ക്കരഞ്ഞു
പരസ്പരം വലുതാക്കുന്ന രണ്ടു മുറിവുകള്‍ ..
പിന്നെ
തടവറ യിലെ യുദ്ധ ങ്ങള്‍
പ്രകാശ ത്തിന്റെ  മോചന  സന്ദേശ ങ്ങള്‍
അതൊരു  നൂലേണി ആയിരുന്നു
പുറത്തെ ത്തിയപ്പോള്‍  വീണ്ടും ചോദ്യങ്ങള്‍
എന്റെയും നിന്റെയും നിക്ഷേപങ്ങള്‍ ....?
മുന്നിലെ  പേരറിയാത്ത വഴിയിലേക്ക്  ഞാന്‍ നോക്കി
പിന്‍ തിരി ഞ്ഞപ്പോഴേക്കും
നീ കടന്നു കഴിഞ്ഞിരുന്നു ...
ഇവിടെ  ഞാന്‍ ...
ഒടുവിലെ  ആ കാറ്റായി
എനിക്ക് ചുറ്റും
ചുറ്റി പ്പറക്കുന്നത് ....
നീ തന്നെയാകണം .






No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...