Thursday, July 19, 2018

ഒരുള്‍ക്കാലം  നെഞ്ചില്‍ തളം കെട്ടുന്നു
പ്രാണ വായു ഒഴിഞ്ഞു പോയ  വയലിന്‍
വാക്കുകളുടെ നിറങ്ങളെ ഊതി ക്കളഞ്ഞിരിക്കുന്നു
വെയില്‍ കെട്ടു പോയ  ഇടവഴിയിലൂടെ
ചെരുപ്പിട്ടോടി നടക്കുന്ന  കിന്നാരം
പിന്നെ  വഴക്കാരം  ഒടുവില്‍  പുന്നാരം
 ചോദിച്ചെങ്കില്‍
പ്രാണന്റെ  പെരുവിരല്‍ മുറിച്ചു കൊടുത്തേനെ
ചോദിച്ചില്ലായിരിക്കാം
പറഞ്ഞിരുന്നുവെങ്കില്‍
പകുത്തു കൊടുത്തേനെ എല്ലാം
പറഞ്ഞില്ലായിരിക്കാം
ഹൃദയം ഒരു വലിയ മുറിവായിരിക്കുന്നു
മരിച്ച പോലെ അത് മിടിക്കുന്നു
മിടിചില്ലെങ്കില്‍ ജീവിക്കുന്നു
എന്ന് തെറ്റിപ്പറയാതിരിക്കാന്‍
മാത്രം 
സങ്കട ബലിയുടെ  നിത്യ മൌനം              [വീണു പോയവന് ]




No comments:

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...