Thursday, July 19, 2018

ഒരുള്‍ക്കാലം  നെഞ്ചില്‍ തളം കെട്ടുന്നു
പ്രാണ വായു ഒഴിഞ്ഞു പോയ  വയലിന്‍
വാക്കുകളുടെ നിറങ്ങളെ ഊതി ക്കളഞ്ഞിരിക്കുന്നു
വെയില്‍ കെട്ടു പോയ  ഇടവഴിയിലൂടെ
ചെരുപ്പിട്ടോടി നടക്കുന്ന  കിന്നാരം
പിന്നെ  വഴക്കാരം  ഒടുവില്‍  പുന്നാരം
 ചോദിച്ചെങ്കില്‍
പ്രാണന്റെ  പെരുവിരല്‍ മുറിച്ചു കൊടുത്തേനെ
ചോദിച്ചില്ലായിരിക്കാം
പറഞ്ഞിരുന്നുവെങ്കില്‍
പകുത്തു കൊടുത്തേനെ എല്ലാം
പറഞ്ഞില്ലായിരിക്കാം
ഹൃദയം ഒരു വലിയ മുറിവായിരിക്കുന്നു
മരിച്ച പോലെ അത് മിടിക്കുന്നു
മിടിചില്ലെങ്കില്‍ ജീവിക്കുന്നു
എന്ന് തെറ്റിപ്പറയാതിരിക്കാന്‍
മാത്രം 
സങ്കട ബലിയുടെ  നിത്യ മൌനം              [വീണു പോയവന് ]




No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...