Monday, December 31, 2018

പച്ച മുറിച്ചു വച്ച പാടങ്ങളില്‍
തീ കൊണ്ട് വരച്ച  ചിത്രങ്ങള്‍ 
അവയിലേക്കു ചായുന്ന 
നിഴലുകളായി നമ്മള്‍ ,
ചുവപ്പിന്റെ  രണ്ടു സൂര്യന്മാര്‍
കരവലയത്താലും 
കിരണങ്ങള്‍ കൊണ്ടും
മെനഞ്ഞ ജീവിതത്തിന്റെ
 തീവണ്ടി മുറികള്‍.
കാലം ആവുന്നത്ര പതുക്കെ  നീങ്ങുന്നു
ഉഷ്ണക്കാറ്റ്‌ ചിറകു വിരുത്തുന്നു
സന്ധ്യയുടെ ഉല്ലാസങ്ങളില്‍
നമ്മള്‍ നെഞ്ചിലെഴുതിയ മുദ്രകള്‍ക്ക്
ഒരു  സൂര്യ ദാഹത്തിന്റെ  ആയുസ്സ് .
കണ്ണുകള്‍ കണ്ണുകളെ തൊടുന്നു
ശ്വാസം ശ്വാസത്തെ  ഉമ്മ വയ്ക്കുന്നു
ഉള്‍നെഞ്ചില്‍ ഉറവ പൊട്ടുന്ന കണ്ണീരില്‍
പ്രണയത്തിന്റെ  മഴവില്ലുകള്‍
പ്രിയനേ ....
നീയെനിക്ക് എത്രയും  വിലപ്പെട്ടത്
പ്രപഞ്ചത്തോളം സൂക്ഷ്മ പ്പെട്ടത്
പ്രകാശ ത്തോളം  ആഴമുള്ളത്
കടലായ ങ്ങളില്‍  നമ്മള്‍
ഹൃദയം നല്‍കിയ  സന്ധ്യകള്‍ക്ക്
നീ നല്‍കിയ പേരില്‍
ഞാനിപ്പോഴും ജീവിക്കുന്നു
പുതിയ സൂര്യന്‍
ഒരേ കടല്‍ ..
ഒറ്റ ജീവിതം ..
അത്രമാത്രം . [നാളെയും ]


 


No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...