Sunday, October 3, 2010

ഗന്ധര്‍വ ഗീതി

താമരപ്പൂവിന്‍ സുഗന്ധമുള്ള കരതലത്തില്‍
നീയെന്നെ വഹിച്ചു പറക്കുമ്പോള്‍
പാലപ്പൂക്കള്‍ മദംകൊണ്ട്...
ഇലകളുടെ കണ്പീലിയില്‍ ചുംബിക്കുന്നത്
ഞാനറിഞ്ഞു.
സരസിജ വലയങ്ങള്‍ ..ഭക്ഷിച്ചുറങ്ങുന്ന
ചക്രവാകങ്ങളെയും കണ്ടു
...ഞാന്‍ സ്നേഹത്തെക്കുറിച്ച് നിര്‍ത്താതെ പറയുമ്പോള്‍ ..
നീ ഗന്ധര്‍വ ലോകത്തെക്കുറിച്ച് പാടി ..
കാടിനേയും മേഘത്തെയും തൊട്ടും
എന്നെ ...നിലാവ് പുതപ്പിച്ചു ഉറക്കിയും
നീ ...കാത്തു വച്ച യാമങ്ങള്‍ ..
പകല്‍ കടഞ്ഞ നോവുകളില്‍ സൂര്യന്‍
ജ്വലിച്ചപ്പോള്‍ ...
കരിഞ്ഞു പോകുമെന്ന് നമ്മള്‍ ഭയന്നു.
..അപ്പോഴൊക്കെയും ...ഗന്ധര്‍വ ദീപ്തിയാല്‍ നീയെന്നെ
മഴമേഘമാക്കി മിഴിയില്‍ സൂക്ഷിച്ചു.
ഞാനോ ....നിന്നിലെ ഗംഗയായി .
കൊടും താപങ്ങളിലും ...നമ്മള്‍
ഭൂമിക്കും ആകാശത്തിനുമിടയില്‍ ...സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...