Sunday, October 5, 2014

പ്രിയനേ ...
ആ  രാവില്‍ നമ്മള്‍ 
പ്രണയത്തെ ക്കുറിച്ചു പറഞ്ഞിരുന്നോ ?
കോപ്പയിലെ തീരാറായ വെള്ളവും 
കൊതുകുകളുടെ മൂളലും 
വന്നും പോയുമിരിക്കുന്ന കറണ്ടും 
മോഡിയുടെ ഇന്ത്യയും ഒഴികെ 
മറ്റെന്തെങ്കിലും ......
 
പൊടുന്നനെ 

തിരകള്‍ സ്തംഭിച്ച കടലുകലിലെ  
പരസ്പരം പ്രത്യക്ഷപ്പെടാന്‍ കൊതിക്കുന്ന 
വെളിച്ചങ്ങള്‍ 
മൌനങ്ങളുടെ ഇടവേളകളോട്
"ഒന്ന് കൊന്നു തരൂ "
എന്ന് പറയുന്നത് കേട്ടില്ലേ ... 


പിന്നെ .....
ഉടലുകളാല്‍ കെട്ടി മറിയുന്ന കിടക്കകള്‍ 
 ഉപ്പു രസങ്ങളുടെ ചുണ്ടുകള്‍ 
ഉയര്‍ച്ച താഴ്ചകളുടെ  നീര്‍ ക്കുമിള കള്‍ 
രക്തത്തിലെ കൊടുംകാറ്റുകള്‍
 കടലുകളെ  തൂവാലയില്‍ ഒതുക്കുമ്പോള്‍ 

നമ്മള്‍  പ്രണയിക്കുക മാത്രമായിരുന്നു .    [അന്നും ]
















1 comment:

ajith said...

മോടിയുണ്ട്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...