Saturday, October 6, 2012

അമ്മ

വരുമ്പോള്‍ ചന്ദനം മണക്കുമെന്നു ആരാണ് പറഞ്ഞത്
സംഗീതവും ചിരിയും ഒപ്പമുണ്ടാവുമെന്നു ആരാണ് പറഞ്ഞത്
കിടക്കയില്‍ ഇരിക്കുമെന്നും നെ റുക തൊടുമെന്നും ആരാണ് പറഞ്ഞത്
മരിച്ചവരെക്കുറിച്ച് എന്തെന്തു കള്ളങ്ങള്‍!
അമ്മ
കഴുത്തിലും നെറ്റിയിലും വേര്‍പ്പിന്‍റെ  ഈറന്‍ മഴ യോടെ
അടുപ്പു ചാരം മൂടിയ   കള്ളിത്തോര്‍ത്തില്‍ കണ്ണ് തുടച്ച്
മെലിഞ്ഞ വിരലാല്‍ തൊട്ടു വിളിച്ചു
മുന്നില്‍ ഒറ്റ നില്‍പ്പാണ്
ഇപ്പോള്‍  എല്ലാ രാവിലും .
കാണാതായ കലണ്ടറുകള്‍
നിലവിളിക്കുന്ന പകലുകള്‍
വേനല്‍ പൊള്ളിച്ച വാക്കുകള്‍
 ഒപ്പം കൊഞ്ചി മയങ്ങിയ  സ്നേഹത്തില്‍ നിന്ന്
മുറിച്ചെടുത്ത  ഹൃദയം
എല്ലാം ചേര്‍ത്ത് വച്ച്  
അമ്മ 
അകം കവിത ചോദിച്ചു
അഴകില്ലാത്തവ .
കണ്ണു നീരില്‍ നിന്ന് അമ്മ യഥാര്‍ഥ കവിത
കണ്ടെടുക്കവേ .........
ചോരയില്‍ നിന്നോരാലിം ഗനം പിറന്നു
ഇപ്പോള്‍
എല്ലാ രാവിലും നിറഞ്ഞ്
തങ്കം  പോലെ  മനസ്സുള്ള .........
കൂട്ടുത്തരം പോലെ നിറയുന്ന അമ്മ.





 

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...