Wednesday, April 27, 2016

അതീത  കാലത്തേക്ക്   കരുതി വച്ചു.
നെഞ്ചുട ഞ്ഞു  ചിതറിയ  കരച്ചില്
പുഞ്ചിരിയോടെ   മരിച്ചു  പോയ മൌനം
തിരിഞ്ഞും മറിഞ്ഞും കിടന്നു  വശം കെട്ട രാത്രി
ഒരില കൊത്തി അകത്തേക്കിട്ടു  തന്ന മഴ വെയില്‍
താളം   പിടിക്കുന്ന തിരകള്‍
പുനര്ജ്ജനികളി ല്ലാത്ത   പുലരികള്‍
മഴു പ്പാട്   ഭയപ്പാടായ   ആണ്‍ മരം
അഞ്ചിതളിലും ഒരേ  പേരുള്ള   ചെമ്പരത്തി
.......................................................................................
എല്ലാം കരുതി വയ്ക്കുന്നു
അതീത  കാലത്തിലേക്ക്  .
കണ്ടെടുക്കുന്നവര്‍  കഥതിരഞ്ഞു  പോരണം  /  [ആഗ്രഹം \]

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...