Sunday, January 28, 2024

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു
ഋതു
നൊന്തുവിളിക്കുന്നതായി
തോന്നുന്നുണ്ട്
മഞ്ചാടിമഴയിലെന്ന  പോലെ
ചുവന്നു നനയുന്നുണ്ട് 
പനകളുടെ ചില്ല കീറി 
വരുന്നൊരു
പിടച്ചിലിൽ
ചേർത്തൊതുക്കി
മധുര വെള്ളത്തിൻ്റെ
മരണമിറ്റിച്ച്
അതു കടന്നു 
പോകുമ്പോൾ
ഉടൽ മാത്രം 
കരയുന്നതെ
ന്തിനാവാം. 







ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...