ഋതു
നൊന്തുവിളിക്കുന്നതായി
തോന്നുന്നുണ്ട്
മഞ്ചാടിമഴയിലെന്ന പോലെ
ചുവന്നു നനയുന്നുണ്ട്
പനകളുടെ ചില്ല കീറി
വരുന്നൊരു
പിടച്ചിലിൽ
ചേർത്തൊതുക്കി
മധുര വെള്ളത്തിൻ്റെ
മരണമിറ്റിച്ച്
അതു കടന്നു
പോകുമ്പോൾ
ഉടൽ മാത്രം
കരയുന്നതെ
ന്തിനാവാം.
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...