Sunday, January 28, 2024

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു
ഋതു
നൊന്തുവിളിക്കുന്നതായി
തോന്നുന്നുണ്ട്
മഞ്ചാടിമഴയിലെന്ന  പോലെ
ചുവന്നു നനയുന്നുണ്ട് 
പനകളുടെ ചില്ല കീറി 
വരുന്നൊരു
പിടച്ചിലിൽ
ചേർത്തൊതുക്കി
മധുര വെള്ളത്തിൻ്റെ
മരണമിറ്റിച്ച്
അതു കടന്നു 
പോകുമ്പോൾ
ഉടൽ മാത്രം 
കരയുന്നതെ
ന്തിനാവാം. 







അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...