Wednesday, July 10, 2013

പ്രണയവും ഞാനും

പ്രണയവും ഞാനും പത്താംക്ലാസിലേക്ക്ഒന്നിച്ചു  ജയിച്ചപ്പോള്‍
എന്തു കൂട്ടായി രുന്നെന്നോ ഞങ്ങള്‍ തമ്മില്‍ .
മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞ കാലമായിരുന്നു അന്ന്
പുസ്തകം കീറി അമ്പടയാളം ഉണ്ടാക്കി യപ്പോള്‍
പരീക്ഷയുടെ നദി വെള്ളപ്പൊക്കം കാട്ടി പനിപ്പിച്ചു .
ഒരു മൈനയെക്കണ്ടാല്‍ അവനെ കാണില്ലെന്നും
രണ്ടെങ്കില്‍ കാണുക മാത്രമല്ല മിണ്ടുമെന്നും
അവളുടെ ജ്യോതിഷം
.
ഒടുവില്‍ അതൊരു രാജ്യാന്തര പുകിലായപ്പോള്‍
"ഇപ്പോള്‍ വരാ"മെന്നും പറഞ്ഞു  അവള്‍ഒളിച്ചു പോയി

നിറം വാര്‍ന്ന ഒരു നദി നിത്യം നിലവിളിച്ച്
മുന്നിലൂടെ കറങ്ങിയോടുന്നത് കാണാമായിരുന്നു എനിക്ക് .

ഒരുനാള്‍
അവള്‍ വന്നു മുന്‍പില്‍നിന്നു.
കട്ടിക്കണ്ണട യും കൈത്തറി സാരിയും അണിഞ്ഞ്
അവള്‍ ടീച്ചറാകാന്‍ പഠിക്കുക യായിരുന്നു .
പ്രണയത്തിനെന്തൊരു മൂപ്പ് !
ഓരോ കാലടി യും കൊണ്ട് സ്നേഹം അളന്നു
തരിശിടാന്‍ അവള്‍ക്കാകുന്നു
പ്രണയ ത്തിന്‍ ആപ്ത വാക്യങ്ങളെ
എന്‍റെ മനസ്സില്‍ നിന്നു മായ്ച്ചു കളഞ്ഞും

അവള്‍ എന്നെ എന്നില്‍ നിന്നു അഴിച്ചെടുത്തു

ഒരു പോലെ കറങ്ങിയോടുന്ന ചില നദികള്‍ .

ഒരു മഴയില്ലാ ക്കുന്നെ ടുത്ത്
മേഘ ക്കുഞ്ഞുങ്ങളെ എറിഞ്ഞു കൊണ്ട്
അവള്‍ പിന്നെയും  എവിടെയോ ഓടിപ്പോയി .

ഇന്നലെ വൈകി അവളെ എന്‍റെ കിടക്കയ്ക്കരികില്‍
ആരോകൊണ്ട് വന്നിരുത്തുകയായിരുന്നു .
അവള്‍ സമുദ്രംപോലെ ഉലയുകയും
രക്തം പോലെ ചുവക്കുകയും ചെയ്തു
അവള്‍ തീ പോലെ പഴുത്തിരുന്നു
പരവശമായ ഒരു നോട്ടം മാത്രമായി അവള്‍
കിടക്കയിലേക്ക് കുനിഞ്ഞു
എന്‍റെ  ഉള്ളം കയ്യിലെ മഞ്ഞില്‍ നിന്നു
  തണുത്തു  വിരിയുന്ന പൂക്കള്‍...
ഒരു മൈന പ്പാടം ...
ഇപ്പോള്‍
ചിരിച്ചു കൈകോര്‍ത്ത് ഞങ്ങള്‍
പ്രണയത്തിന്‍ പരീക്ഷകളുടെ
ചില  മുറിവുകളിലേക്ക്
വേദനയുടെ ഒരമ്പ് എയ്തു മറഞ്ഞിരിക്കുന്നു .











1 comment:

ajith said...

ആഹാ...ഇത്രയൊക്കെ സംഭവിച്ചിരുന്നോ?
ഇത് വളരെ ഇഷ്ടപ്പെട്ടു കേട്ടോ

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...