Wednesday, September 18, 2013

  1. മുസഫര്‍ നഗറില്‍ നിന്നും കേരള മേല്‍വിലാസത്തില്‍ ഒരു കത്ത്

    അറ്റു തൂങ്ങുന്ന വിരലുകളാല്‍ ഇതെഴുതി ഒപ്പിക്കുന്നത്
    കത്തി ക്കരിഞ്ഞും വെട്ടി നുറുക്കിയും കൊല്ലപ്പെട്ട
    രണ്ടു ഹിന്ദു യുവാക്കളുടെ അമ്മമാരും മൂന്നു മുസ്ലിം യുവാക്കളുടെ അമ്മമാരും .
    [ചത്തവരുടെ
    അനുപാതത്തില്‍ മാറ്റം വേണമെങ്കില്‍ ആകാം ]

    ഈ കത്തിന് സാക്ഷിയായി" അംബേദ്‌ക്കരെ" തന്നെ വിളിക്കുന്നുണ്ട് .
    നിങ്ങള്‍ കേരളീയരും" ചവിട്ടി താഴ്ത്തപ്പെട്ടവന്റെ "
    വരവാണല്ലോ ഓണം കൊള്ളുന്നത്‌ !

    മക്കള്‍ വീടുകളില്‍ നിന്ന് ഇറങ്ങി പ്പോകുംപോള്‍
    തൊഴില്‍ ശാലകളിലെ കാര്‍ഡുകള്‍
    അരി വാങ്ങാനുള്ള തുണി സഞ്ചി
    പഴകിയ ഉടുപ്പിലെ" കീ റ" തുന്നാനുള്ള അടയാളം
    മാറ്റി വാങ്ങാനുള്ള "രാമായണം "
    കണ്ണടയുടെ ചില്ല് ഉടഞ്ഞു പോയത്
    ഇറച്ചി ക്കടയിലെ പഴയ കണക്കു ബുക്ക്
    അങ്ങനെയെന്തെക്കെയോ ...
    എപ്പോള്‍ വരുംഎന്ന ചോദ്യത്തിനു
    എല്ലാ കുഞ്ഞുങ്ങലെയുംപോലെ
    ഉത്തരം പുഞ്ചിരിയില്‍ കൊളുത്തി
    പുറത്തേക്ക് പോയവര്‍ ....
    വഴിയിലെവിടെയോ
    അവര്‍ ചോര പ്പൂക്കളങ്ങളായി .
    വട്ടമൊപ്പിച്ചു
    പല നിറമായി ചിതറി.
    അവര്‍ക്ക് ചുറ്റും കൈകൊട്ടിക്കളി നടക്കുന്നു
    വറുത്തുപ്പേരി കരിഞ്ഞു മണത്ത പോലെ
    ചിലര്‍ മൂക്ക് പൊത്തി
    എല്ലാ ചാനലുകളിലും "ലഹള "ക്കാരുടെ മുഖം
    ഏറ്റവും നല്ല കുമ്മാട്ടിയായി കാണിച്ചു
    ഞങ്ങള്‍ക്ക്" ഓണം" എന്തെന്ന് അറിയില്ല .
    എങ്കിലും അത് മക്കളെ ഊട്ടാനും കാണാനും
    ഉമ്മ കൊടുക്കുവാനും
    കൂടിയുള്ള താണെന്ന് മനസ്സിലായി

    ഞങ്ങള്‍
    മുസാഫരിലെ അമ്മമാര്‍
    ശവക്കളങ്ങള്‍ക്ക് നടുവില്‍
    തുമ്പി തുള്ളാനിരിക്കുകയാണ് .
    നഗരിയില്‍ ശേഷിച്ച യുവാക്കള്‍
    പുലി മടകളിലേക്കു പോകാനൊരുങ്ങുന്നു
    പുറത്ത് ചായം തേച്ചു മടുപ്പിക്കാനില്ല അവര്‍ !

    ഇവിടെക്കെഴുതുന്ന കത്തില്‍
    മേല്‍വിലാസങ്ങള്‍ തെറ്റരുത് ..
    മരണ വിലാസങ്ങള്‍ക്ക്
    തപാല്‍ കിഴിവുണ്ട് !

    എന്ന്

    വെറുതെ കൊല്ലപ്പെടാനുള്ള
    ആശയിലും
    കേരലീയര്‍ക്കു
    "ഓണം" നേരുന്ന
    മുസാ ഫറിലെ അമ്മമാര്‍.

1 comment:

ajith said...

ഈ കാലങ്ങളൊക്കെ പുരോഗമിച്ചിട്ടും ഇന്നും കൊല്ലിനും ചാവിനും ഇറങ്ങുന്നവരുണ്ടല്ലോ

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...