Thursday, May 14, 2015

 ഊഞ്ഞാലുകള്‍.കിനാവുകളാടുന്ന
കാറ്റിന്‍ തുമ്പില്‍  മഴ പ്പെയ്ത്തില്‍
പതിയെ ച്ചേലില്‍  തുമ്പി ക്ക ളത്തില്‍
പ്രകാശത്തിന്‍ നേര്‍ത്ത പൂവല്ലികള്‍


ഇരുട്ടില്‍  പ്പിറാവുകള്‍ വെളുപ്പുകള്‍
പിറക്കാന്‍ തുടിക്കുന്ന  വേളകള്‍
മുങ്ങിയും പിടച്ചും പിന്നെ
  വാക്കുരുമ്മി ക്കിതയ്ക്കും   നേരുകള്‍

 നീ വരും വരുമെന്നുച്ചകള്‍  പുലരികള്‍
സിന്ദൂരത്തിന്‍റെ സന്ധ്യകള്‍ സമസ്യകള്‍
കരഞ്ഞും മിഴികള്‍  തുടച്ചും കടല്‍
കവിത യില്ലാത്ത തിരക്കുറിപ്പുകള്‍

മാഞ്ഞു പോയതെന്തിങ്ങനെ  രണ്ടു പേര്‍
മരണ മെന്നു വിളിച്ചു കേഴിലും
അവധിയില്ലാത്ത  ദുഖിതര്‍
അന്യോന്യമോരും   സങ്കട  ചിന്തുകള്‍

ഇവിടെ യൂഞ്ഞാലകള്‍  നിലാവുകള്‍
   ഓര്‍മ്മ കള്‍ക്കുള്ളിലാഴുന്ന  താരാട്ടുകള്‍
ഒന്നു,തൊ ട്ടുള്ളില്‍ വിതുമ്പാന്‍  മയങ്ങാന്‍
 കാത്തിരിക്കുന്നു  കടല്‍ സന്ധ്യകള്‍ ......

[










4 comments:

drkaladharantp said...

തുടക്കമെനിക്കിഷ്ടമായില്ല എന്തോ

ബിന്ദു .വി എസ് said...

ശരിയാക്കാം തുടക്കം

ബിന്ദു .വി എസ് said...

ശരിയാക്കാം തുടക്കം

ajith said...

കവിത വായിച്ചു
ആശംസകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...