Thursday, November 6, 2025

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു
ചെറുമഴയോടു ചേർന്ന് ഒരു കിളി
സല്ലപിക്കുന്നതു കേട്ടു
ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ
സന്ധ്യയെ തൊട്ടു
 ജലം തുടിക്കുന്ന വേരുകളിൽ 
ഭൂമിയെ മണത്തു.
പ്രണയത്തിന്റെ തളിരിലകൾ രുചിച്ചു 
അങ്ങനെ എല്ലാം
എന്നേയ്ക്കും പുതിയതായി. 


No comments:

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...