Monday, November 7, 2011

ആയിര വല്ലി

കുഞ്ഞുന്നാളില്‍ ഉറക്കം കൊത്തിയെടുക്കുവോളം 
വടക്കേ തിണ്ണയില്‍ നിന്ന് കണ്ണുകളെ ചൂണ്ടിക്കൊണ്ട് പോകാന്‍ 
ഒരു കാഴ്ചയുണ്ടായിരുന്നു .
ആയിര വല്ലി  ക്കുന്നില്‍ നിന്ന് മാടനും മറുതയും 
ചങ്ങലകളാല്‍ പരസ്പരം ബന്ധിച്ചു 
കുന്നിറങ്ങുന്ന കാഴ്ച 
 രാചെന്നിട്ടും കള്ള ഉറക്കം നടിക്കുന്ന കുട്ട്യോളെ 
രണ്ടാളും കൂടി താങ്ങിക്കൊണ്ടോകുമെന്നു അമ്മുമ്മ.
പേടി ക്കനം കുറഞ്ഞ പ്പോഴേക്കും വയസ്സ് വലുതായിരുന്നു 
കുന്നിന്‍റെ മുടിക്കെട്ടിനകത്ത് നങ്ങേലിയുടെ ഉണ്ണീം 
പിന്നെ പൂവു തേടി പ്പോയോരും ഉണ്ടാവുമെന്ന് അപ്പോള്‍ നിനച്ചു 
സന്ധ്യ  കൊളുത്തി വച്ചപോലെ  കുന്നിന്‍ നെറുകയില്‍
ഒറ്റത്തിരി വയ്ക്കാന്‍ ആരും പറഞ്ഞിട്ടല്ല  !
ചില്ല വച്ച തെക്കന്‍ കാറ്റ് ഒപ്പം കൂടിയത് അറിയാഞ്ഞല്ല!
ആയിര വല്ലി ആകാശ ത്തോളം വലുതായി നിന്നത് 
ഇതൊക്കെ കാണാനും കൂടിയാണെന്ന് 
നോവലില്‍  ഒരാള്‍ എഴുതി വച്ച് കുന്നിറങ്ങി   .
ദേശക്കാരുടെ നോവിലും നിനവിലും 
അവള്‍ ആള്‍ സാന്നിധ്യമായി വളര്‍ന്നതങ്ങനെ.
പ്രാക്കിലും ചാക്കാലയിലും സംബന്ധത്ത്തിലും 
ആളുകള്‍ അവളെ പുലയാട്ടും .....
വഴിമുടക്കിയെന്നു .....കൊഞ്ഞനം കുത്തും 
അതാവും 
അവള്‍ ആരോടും ഒന്നും പറയാതെ 
റബ്ബര്‍  മണങ്ങള്‍ ക്കൊപ്പം നാട് വിടാന്‍ തീരു മാനിച്ചത് 
അവളുടെ പള്ളയില്‍ ക്കൂടി റോഡുകള്‍ പുറത്ത് ചാടുമ്പോള്‍ 
കയ്യിലൊരു ഒറ്റ ത്തിരിയുമായി ഒരേ നില്പാണ് ..
മറി കടന്നു പോകാന്‍ മടിക്കുന്ന സന്ധ്യ  .          
കൊളുത്തി  ക്കാട്ടാന്‍  ആ പാദങ്ങലെങ്കിലും ബാക്കിയായാലോ ..
.



2 comments:

അഭിഷേക് said...

u can write well....asamsakal

balu said...

Nannayittundu, thudaranam... Balu

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...