Tuesday, February 19, 2013

കൊണവതി ..യാരം അഥവാ ഗുണവതി വിചാരം

  1. അവളാ പുഴ പോലൊരു പെണ്ണാണല്ലോ
    അവളാ കടല്‍ പോലൊരു കടലാണല്ലോ

    ആകാശം കാണുന്നേരം കണ്ണു പൊത്തും
    ആളില്ലാ വഴികളില്‍ നടക്കാത്തോള്
    കരിമാനം കണ്ടാലും പേടികൂടും
    തെളിമാനം കണ്ടാലും പേടി കൂടും
    അവളിന്നെവരെയന്തി കണ്ടിട്ടില്ല
    അവളെക്കുറി ച്ചൊന്നും കേട്ടിട്ടില്ല
    അവളാ ക്കിളിവാതില്‍ തുറന്നിട്ടില്ല
    തോണി നിലാവില്‍ തുഴഞ്ഞിട്ടില്ല
    ചന്രപ്പിറയൊത്ത നെറ്റിമേല്
    മര്യാദ ക്കുറി ഏഴും വരഞ്ഞിട്ടുണ്ട്
    അടിതൊട്ടു മുടിയോളം പൊതിഞ്ഞിട്ടുണ്ട്
    അനുവാദം ചോദിച്ചു ചിരിയ്ക്കുന്നുണ്ട്

    അവളാ വയല്‍ പോലൊരു വയലാണല്ലോ
    അവളാ മരം പോലൊരു മരമാണല്ലോ

    മാറത്തു കാറ്റെങ്ങാന്‍ കൈവച്ചാലും
    നാണിച്ചവളങ്ങു ചൂളിപ്പോകും
    കൈതയിരുള്‍ പെട്ടു മുറിഞ്ഞെന്നാലും
    മറുവാക്ക് പറയാത്ത പെണ്ണാണല്ലോ
    ഭൂമിയറിയാതെ നടക്കുന്നോള്
    ഭൂമാതിന്‍ മകളെന്നു ചെല്ലപ്പേര്

    എന്നിട്ടും ...
    എന്നിട്ടുമോളിങ്ങനെ കരയുന്നല്ലോ
    കണ്ണീരാല്‍ കുതിരുന്ന മണ്ണായല്ലോ

    അവളെങ്ങും തനിയെ പുറപ്പെട്ടില്ല
    അവളമ്മ വാക്കിനെ മറുത്തിട്ടില്ല
    അവളെങ്ങും തീണ്ടാ പ്പാടം തീണ്ടീട്ടില്ല
    ചൊല്ലുവിളിയുള്ള പെണ്ണാണല്ലോ
    അവളെങ്ങും ചോദ്യങ്ങള്‍ ചോദിച്ചില്ല
    അവള്‍ക്കൊട്ടറിയാനു മൊന്നുമില്ല

    എന്നിട്ടും ...........

    അവളാ നടവഴീല്‍ പിഞ്ഞിക്കീറി
    ചോരനാരായി ക്കിടക്കുന്നല്ലോ
    കൂമന്‍ കുറുനരി കാര്‍ന്നോമ്മാരും
    കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ

    അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
    ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
    നേരും നെറീ മില്ലാ പെണ്ണായി
    അവളെ പനയോല പൊതിഞ്ഞു കെട്ടീ

    അതിലൊരു കടലിപ്പോള്‍
    ഇരമ്പുന്നുണ്ട്
    അതിലൊരു പുഴയിപ്പോള്‍
    കവിയുന്നുണ്ട്
    പോകുന്ന പോക്കിലാ കൈതക്കാടിന്‍
    അടിയോളം തീ വന്നു
    മൂടുന്നുണ്ട്‌
    അവളിങ്ങനെ വാക്കായി
    പൂത്തിട്ടാകും
    മിണ്ടാപൂവെല്ലാം മിണ്ടിപ്പോയി

    അനുവാദം ചോദിക്കാതവളിന്നത്തെ
    സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
    അവളാ നിറമായി പടരുന്നല്ലോ
    അവളാ കടലായി നിറയുന്നല്ലോ .
    കാര്‍ന്നോമ്മാരും
    കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ

    അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
    ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
    നേരും നെറീ മില്ലാ പെണ്ണായി
    അവളെ പനയോല പൊതിഞ്ഞു കെട്ടീ

    അതിലൊരു കടലിപ്പോള്‍
    ഇരമ്പുന്നുണ്ട്
    അതിലൊരു പുഴയിപ്പോള്‍
    കവിയുന്നുണ്ട്
    പോകുന്ന പോക്കിലാ കൈതക്കാടിന്‍
    അടിയോളം തീ വന്നു
    മൂടുന്നുണ്ട്‌
    അവളിങ്ങനെ വാക്കായി
    പൂത്തിട്ടാകും
    മിണ്ടാപൂവെല്ലാം മിണ്ടിപ്പോയി

    അനുവാദം ചോദിക്കാതവളിന്നത്തെ
    സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
    അവളാ നിറമായി പടരുന്നല്ലോ
    അവളാ കടലായി നിറയുന്നല്ലോ 

3 comments:

ajith said...

തുടരുക
ആശംസകള്‍

സൗഗന്ധികം said...

അനുവാദം ചോദിക്കാതവളിന്നത്തെ
സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു

ശുഭാശംസകള്‍ .....

AnuRaj.Ks said...

കടമ്മനിട്ട കവിതകളില്‍ കാണുന്ന നാട്ടു പാട്ടിന്റെ ചേലുണ്ടല്ലോ.... ആശംസകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...