Monday, May 24, 2021

 എ ബ്യുട്ടി ഫുള്‍ മൈന്‍ഡ് 

അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ  ജോണ്‍ ഫോര്‍ബ്സ് നഷിന്റെ ജീവ ചരിത്രം പറയുന്ന ചലച്ചിത്രം . ലോകത്തിലെ ഏറ്റവും മികച്ച കോഡ് ബ്രേക്കര്‍ ആയ നാഷ്  സിക്സോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വഴുതുകയാണ്  .അയാള്‍ വാസ്തവികതയില്‍ നിന്നൂ മിഥ്യയുടെ ലോകത്തേക്ക് തെന്നി മാറുന്നു  പ്രണയത്തിലൂടെ ഒന്നായ അലീഷ്യയുടെ സ്വപ്‌നങ്ങള്‍  വളരെ വേഗം  മൃതിപ്പെടുകയാണ് .അലീഷ്യ യുടെ ശ്രമങ്ങള്‍ ജോണിനെ ജീവിതത്തിലേക്ക് വലിച്ച ടു പ്പിക്കുന്നു .എക്കനോമിക്   സയന്‍സിനു  നോബല്‍ സമ്മാനത്തിനു അര്‍ഹാനാവുകയാണ്  നാഷ് .ഇതൊരു സിനിമയായി മാത്രം കണ്ടിരിക്കനാവില്ല .മനോരോഗാ ശുപത്രിയിലെ നീണ്ട ചികില്സാകാലം  നമ്മെ വല്ലാതെ മുറി പ്പെടുത്തും .അയാളുടെ നിസ്സഹായതയുടെ ഫ്രെയിമുകളാണ് ചിത്രത്തെ  ധ്യാന പ്പെടുത്തുന്നത് . 


സില്‍വിയ നാസര്‍  രചിച്ച ബ്യുട്ടിഫുള്‍ മൈന്‍ഡ്  എന്ന ജീവ ചരിത്രം അതെ പേരില്‍ സിനിമയാവുകയായിരുന്നു .റസ്സല്‍ ക്രോവ് ആണ് നാഷ്  എന്ന ജീനിയസ്സിനെ അവതരിപ്പിച്ചത് 

 

കറുത്ത തോണിക്കാരാ "എന്ന പാട്ടില്‍

പുഴയുണ്ടാവുമെന്നു നിനച്ചത് പോലെയല്ല  

പ്രണയ പര്‍വതമില്ല എന്ന  തീരുമാനവും .

രണ്ടിനുമിടയ്ക്ക്  

തുരങ്കങ്ങള്‍  തീവണ്ടിപ്പാതകള്‍ 

അഭ്യാസികള്‍  ആള്‍ക്കൂട്ടങ്ങള്‍  

അങ്ങനെയെന്തെല്ലാം .

കറുത്ത തോണി ക്കാരന്  പുഴ 

അയാള്‍ തന്നെയായിരുന്നു 

കരയണം എന്ന് തോന്നുമ്പോള്‍ 

 തുഴയെറിഞ്ഞു .

അതിലൊരു മീന്പിടച്ചില്‍ 

അയാളെ കൊത്തി എടുത്തു ,,

മഞ്ഞു പാളികള്‍ കൊണ്ടലംകരിച്ച  

പ്രണയ പര്‍വതം 

ഒരു കാറ്റിനെ തടയുന്നു 

മഴയെന്നത് പൊഴിയുമ്പോള്‍

സൂര്യനെന്ന ഒറ്റപ്പുതപ്പ് 

തേടുന്നു .

കരിഞ്ഞു മണക്കുന്നു 

മഴയുടെ അവസാന തുള്ളിയും [ കാഴ്ച ]

 







  


അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...