Monday, May 24, 2021

കറുത്ത തോണിക്കാരാ "എന്ന പാട്ടില്‍

പുഴയുണ്ടാവുമെന്നു നിനച്ചത് പോലെയല്ല  

പ്രണയ പര്‍വതമില്ല എന്ന  തീരുമാനവും .

രണ്ടിനുമിടയ്ക്ക്  

തുരങ്കങ്ങള്‍  തീവണ്ടിപ്പാതകള്‍ 

അഭ്യാസികള്‍  ആള്‍ക്കൂട്ടങ്ങള്‍  

അങ്ങനെയെന്തെല്ലാം .

കറുത്ത തോണി ക്കാരന്  പുഴ 

അയാള്‍ തന്നെയായിരുന്നു 

കരയണം എന്ന് തോന്നുമ്പോള്‍ 

 തുഴയെറിഞ്ഞു .

അതിലൊരു മീന്പിടച്ചില്‍ 

അയാളെ കൊത്തി എടുത്തു ,,

മഞ്ഞു പാളികള്‍ കൊണ്ടലംകരിച്ച  

പ്രണയ പര്‍വതം 

ഒരു കാറ്റിനെ തടയുന്നു 

മഴയെന്നത് പൊഴിയുമ്പോള്‍

സൂര്യനെന്ന ഒറ്റപ്പുതപ്പ് 

തേടുന്നു .

കരിഞ്ഞു മണക്കുന്നു 

മഴയുടെ അവസാന തുള്ളിയും [ കാഴ്ച ]

 







  


1 comment:

ഷൈജു.എ.എച്ച് said...

കറുത്ത തോന്നിക്കാരാ ... എനിക്കിഷ്ടമുള്ള ഗാനമാണത്.

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...