Monday, January 2, 2023

 സ്നേഹലോഹം

നീലത്തിരകൾക്കുള്ളിൽ നിന്നും

നീലാകാശച്ചാട്ടുളിയാൽ

കഴുത്തു തുളഞ്ഞ

ഒരു വെള്ളിമീൻ മേഘം

കരയിലേക്കോടിക്കയറി.

കുടുകുടാ കണ്ണുച്ചുവന്ന്

ചെകിളപ്പൂ വിളറി

വാലറ്റത്താൽ

മരണക്കുഴി കുഴിച്ച്

ചലന മറ്റപ്പോൾ

മഴ വന്നൂരിയെടുത്തു

സ്നേഹലോഹത്തുണ്ടിനെ .





No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...