സ്നേഹലോഹം
നീലത്തിരകൾക്കുള്ളിൽ നിന്നും
നീലാകാശച്ചാട്ടുളിയാൽ
കഴുത്തു തുളഞ്ഞ
ഒരു വെള്ളിമീൻ മേഘം
കരയിലേക്കോടിക്കയറി.
കുടുകുടാ കണ്ണുച്ചുവന്ന്
ചെകിളപ്പൂ വിളറി
വാലറ്റത്താൽ
മരണക്കുഴി കുഴിച്ച്
ചലന മറ്റപ്പോൾ
മഴ വന്നൂരിയെടുത്തു
ആ
സ്നേഹലോഹത്തുണ്ടിനെ .
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
No comments:
Post a Comment