സ്നേഹലോഹം
നീലത്തിരകൾക്കുള്ളിൽ നിന്നും
നീലാകാശച്ചാട്ടുളിയാൽ
കഴുത്തു തുളഞ്ഞ
ഒരു വെള്ളിമീൻ മേഘം
കരയിലേക്കോടിക്കയറി.
കുടുകുടാ കണ്ണുച്ചുവന്ന്
ചെകിളപ്പൂ വിളറി
വാലറ്റത്താൽ
മരണക്കുഴി കുഴിച്ച്
ചലന മറ്റപ്പോൾ
മഴ വന്നൂരിയെടുത്തു
ആ
സ്നേഹലോഹത്തുണ്ടിനെ .
മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു ജലം തുടിക്ക...
No comments:
Post a Comment