Thursday, November 24, 2011

തിഹാര്‍

തിഹാര്‍ 
രണ്ടു ഇന്ത്യാക്കാര്‍ രാഷ്ട്ര ഭാഷയില്‍ തെറിച്ചു പറയുന്നു 
നെഞ്ചില്‍ വെടിപ്പുക ഉയരുന്ന മഹാനത് കേട്ട് നില്‍ക്കുന്നു 
ചെവിയില്‍ നിന്ന് സ്വാതന്ത്ര്യ സമരവും 
മൂക്കില്‍ നിന്ന്  വന്ദേ മാതരവും
കണ്ണില്‍ നിന്ന് ജാലിയന്‍ വാലാ ബാഗും 
പുറത്തേക്കൊഴുകുന്നു .
അകത്ത്
വെള്ളി ക്കോപ്പയില്‍ കുറുക്കന്മാര്‍ സൂപ്പ് നുണയുന്നു
വാര്‍ത്തകളുടെ വറുതിയിലേക്ക് 
മൊബൈലിന്റെ മുഖം കോര്‍ക്കുന്നു 
കോടി കോടി എന്ന് കേട്ട് 
കാമ കോടി പതിയെ നമിക്കുന്നു 
പത്രോസുമാര്‍ വശങ്ങളില്‍ പാറാവ്‌ നില്‍ക്കുന്നു 
തിഹാരില്‍ ഇപ്പോള്‍ 
കവിതകള്‍ കള്ളങ്ങളെ പ്രസവിക്കുന്നു 
ജനിച്ചയുടന്‍ വലുതാവുന്ന അല്‍ഭുത ക്കുഞ്ഞുങ്ങള്‍ !
തിഹാര്‍ 
രാത്രിയില്‍ ആത്മ കഥയെഴുതുന്നു 
അവള്‍ക്കിപ്പോള്‍ ജയിലിന്‍റെ ശരീരമല്ല 
അനേകം അറകള്‍ ഉള്ള പ്രപഞ്ചത്തില്‍ 
അവള്‍ 
ആര്‍ക്കും വേണ്ടാത്ത ഒച്ചുകളെ ചുമക്കുന്നു .



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...