Sunday, February 12, 2012

കലിയാട്ടം

മുഖത്ത് ദുരിതങ്ങളുടെ തീ വരകള്‍ നിറച്ച്
അവര്‍
ദൈവങ്ങ ളോട് മല്ലിടുകയായിരുന്നു .
അപ്പോഴേക്കും
അധികാരം തലയരിഞ്ഞ കൊയ്ത്ത് പാടങ്ങളില്‍ നിന്ന്
അടിമകള്‍ കുരുത്തുയര്‍ന്നു
അവരില്‍  മുട്ടാളന്മാരുടെ കൈകളില്‍
 നിറച്ചിട്ടും നിറയാത്ത ജന്മിപ്പറയുടെ കണ്ടിച്ച കഴുത്ത്
അവരില്‍  പെണ്ണുങ്ങളായവരുടെ നെഞ്ചിടങ്ങളില്‍
പറിച്ചെറിഞ്ഞ മുലകളുടെ  കരിഞ്ഞ ഓര്‍മ്മവട്ടം
തട്ടകങ്ങളില്‍  ഓടിക്കയറി അവര്‍ കണ്ണാടി നോക്കി 
മുള  കളുടെ കരുത്തു കണ്ടു
വെന്തു  മലര്‍ന്ന വിറകു കനലുകളില്‍ കുളിച്ചമര്‍ന്നു
ചെന്തെങ്ങുയരത്തില്‍ കൊടിമര ത്തുഞ്ചത്ത് പാറിക്കിടന്നു
നീണ്ട  ചോരച്ച നാവില്‍ നിന്ന് തിരിയാത്തതെന്തോ
ചരിത്രമായി   ചാറ്റി വീണു
പിന്നെ
 ചുമലുകളില്‍ കഥകളുടെ ഭാരം വഹിച്ച്
കറുത്ത  മനുഷ്യരുടെ മടക്കം
ഒരു  തെയ്യക്കാലത്തിന്‍  ചുവടു മാറ്റം .





















No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...