Tuesday, September 5, 2017

കടലോണം

മഴയുണ്ടായിരുന്നു 
നിന്നെപ്പോലെ 
എത്ര  സ്നേഹം പെയ്താലും  തീരാതെ .
ആളുകള്‍  പരസ്പരം  നോക്കാതെ 
വന്നു പൊയ്ക്കൊണ്ടിരുന്നു 
വിരല്‍ ഞൊട്ടകളില്‍  ഞാന്‍  തുടിക്കുമ്പോള്‍ 
എണ്ണം തെറ്റിക്കാതെ  നീ ,,,
തളര്‍ന്ന  മുഖമുള്ള  വില്പ്പനക്കാരി  
ഓണ  വിരുന്ന്   നമുക്കായൊരു ക്കി 
ഉപ്പു തൊട്ട  കയ്പ്പുകളുടെ  ഓണം .
സന്ധ്യയില്‍ 
ഞാനോ നീയോ എന്നറിയാത്ത  ഓണം 
നമ്മെ പുണര്‍ന്നു  നിന്നു 
മഴ പെയ്യാന്‍ തുടങ്ങിയ  എന്റെ കണ്ണുക ളിലേക്ക് 
നീ    ചുണ്ടുകളാല്‍ ചാലിച്ചു 
നീല മേഘ ത്തുണ്ടിന്റെ   ഒരു  മുദ്ര ,,[ഓണം \]

No comments:

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...