Thursday, April 11, 2013

ഓര്‍മ്മ



അഴിച്ചു വച്ച ഒരു ചിലമ്പ്
ആഗ്രഹങ്ങളുടെ താളം ചവിട്ടുമ്പോള്‍
നദി
വിലക്കുകളുടെ ഒരു തീരം  ഒഴിച്ചിടും.
അപ്പോള്‍ 
കാറ്റ് കോതുന്ന ഒരു  കാഴ്ചയുണ്ട്
പ്രണയം  മുഴുവന്‍ നദിയില്‍
മറിഞ്ഞു  കിടക്കുന്നു.
വിഷാദ ത്തിന്‍ തോണി ക്കാരന്‍
മിന്നല്‍ വിളക്കുകള്‍ അവളിലേക്ക്
തെളിക്കുന്നു
കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
അടയാള മല്‍സ്യങ്ങള്‍ നീന്തി വരുന്നു
 നീലനിറത്തില്‍ അവയുടെ
കരച്ചില്‍  പടരുന്നു
കലക്കങ്ങളില്‍ രാത്രി
ഇര മണക്കുന്നു .
തുഴ നീട്ടി ആകാശം  അവളോട്‌
ആശ്വാസം പറയുന്നു
മേല്‍ത്തട്ടില്‍ നിന്നു പറന്നു പറന്നു
വലക്കണ്ണി കള്‍ അവള്‍ക്കുമേല്‍ വിരിച്ച്
ചെറു കിളികള്‍
മഴ മഴ എന്ന് ചിലയ്ക്കുന്നു .
നദി  മാത്രം നൃത്തം വയ്ക്കുന്നു
അവളുടെ കാലില്‍ ചിലമ്പ്
മുറുകിക്കഴിഞ്ഞിരുന്നു.



 




1 comment:

ajith said...

കൊള്ളാം ഈ ചിലമ്പ്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...